ഇറാനിലെ കൽക്കരി ഖനിയിലെ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു...
ഇസ്രായേലുമായുള്ള സംഘർഷവും അമേരിക്കയുടെ ഉപരോധവും മൂലം ഇറാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, അതിനിടയിൽ ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇറാനിലെ കൽക്കരി ഖനിയിലെ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ (1730 GMT) ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ സ്ഥലത്ത് 70 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം ഉണ്ടാകുന്നത്. നിരവധി തൊഴിലാളികൾ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിലാണ് സ്ഫോടനമുണ്ടായത്. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണം.
വാതക ചോർച്ചയുണ്ടായ സമയം ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലായി 70 ഓളം പേർ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ കൽക്കരിയുടെ 76 ശതമാനവും ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. എട്ട് മുതൽ 10 വരെ വൻകിട കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 'ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും' ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഖനികളിൽ സംഭവിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും എല്ലാ ശ്രമങ്ങളും നടത്താൻ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇറാൻ്റെ ഖനന വ്യവസായത്തെ ബാധിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു.
2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. 2009ൽ നിരവധി സംഭവങ്ങളിലായി 20 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഖനന മേഖലകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയും അടിയന്തര സേവനങ്ങളുടെ അപര്യാപ്തവുമാണ് പലപ്പോഴും മരണങ്ങൾക്ക് കാരണമാകുന്നത്.
കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസത്തെ പൊതു ദുഃഖാചരണം അധികൃതർ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ വാതകം അടിഞ്ഞുകൂടുന്നത് തിരച്ചിൽ ദുഷ്കരമാക്കിയെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ അലി നെസായിയെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. "നിലവിൽ, പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നതിനുമാണ് മുൻഗണന. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. അത്തരം വാതകങ്ങൾ ഖനനത്തിൽ സാധാരണമാണ്.
https://www.facebook.com/Malayalivartha