Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...


ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...


അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...


സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...

ഇറാന്റെ പത്തിക്കടിച്ച് കയറി... സമനില തെറ്റി ഹിസ്ബുള്ള... മൊസാദിന്റെ ഇരട്ട പ്രഹരം! തീ മഴയായി ഇസ്രായേൽ...

26 SEPTEMBER 2024 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി...തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ Arrow Air Defence System നിർവീര്യമാക്കി...ഏതുനിമിഷവും ലെബനനിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ...

യെമനിൽ നിന്ന് വീണ്ടും മിസൈൽ; ഇസ്രായേലിലേക്ക് വന്ന മിസൈൽ രാജ്യത്തിൻ്റെ നൂതനമായ "ആരോ" ഏരിയൽ ഡിഫൻസ് സിസ്റ്റം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന

10 മിനിട്ടിനുള്ളിൽ 11 റോക്കറ്റുകൾ ഗോലാൻ കുന്നിൽ നശിപ്പിച്ച് ഇസ്രായേൽ

21 ദിവസം വെടിനിർത്തൽ എന്ന അമേരിക്കയുടെയും ഫ്രാൻസിന്‍റെയും നിർദേശം തള്ളിയ ഇസ്രായേൽ, ബെയ്റൂത്ത് ഉൾപ്പെടെ ലബനാനിൽ ആക്രമണം ശക്തമാക്കി.....

അതീവ ജാഗ്രതാ നിര്‍ദേശം... ഹെലന്‍ ചുഴലിക്കാറ്റ് കര തൊട്ടു...ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയില്‍ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റര്‍ വേഗതയിലാണ് ആഞ്ഞുവീശിയത്

എല്ലാപരിധികളും ലംഘിച്ചിരിക്കുകയാണെന്നും, വൈകാതെ തന്നെ അവർക്ക് ശക്തമായ മറുപടി നൽകുമെന്നും ഇസ്രായേൽ. ഇസ്രായേലിന്റെ പല മേഖലകളിലേക്കും റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് തിരിച്ചടിക്കാൻ ഇസ്രായേലും തീരുമാനിക്കുന്നത്.

കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചതോടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ നഗരമായ എലേറ്റിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

രണ്ടാമത്തെ ഡ്രോൺ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു. റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചത്, സംഘർഷം പൂർണയുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന സൂചന നൽകുന്നു.

ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു. ജനവാസ മേഖലയെ ലക്ഷ്യമിട്ടാണു മിസൈൽ വന്നത്. വടക്കൻ ഇസ്രയേലിലെ ഗലീലി മേഖലയിലേക്കും ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തെങ്കിലും ഇവയിലേറെയും നിർവീര്യമാക്കി. ഏതാനും എണ്ണം ജനവാസ മേഖലയിൽ വീണെങ്കിലും അപായമുണ്ടായില്ല.

അതിനിടെ, ലബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രഖ്യാപനം. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു. 2 പതിറ്റാണ്ടിനിടെ ഇസ്രയേൽ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണു ലബനനിലേതെന്നാണ് വിലയിരുത്തൽ. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ആരംഭിച്ചത്.

ഇതിന് പിന്നാലെ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ താമസിക്കുന്നവർ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. ഇതോടെയാണ് തങ്ങളുടെ പൗരന്മാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും സുരക്ഷിതമായി താമസിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. ‌തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 550 പേർ കൊല്ലപ്പെട്ടിരുന്നു.

ലബനനിലെ അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത ജിയെ നഗരത്തിലും ആക്രമണം ന‌ടത്തി.

ലബനനിൽ അഞ്ചുദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ. യുഎൻ ആണ് കണക്കു പുറത്തുവിട്ടത്. ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വ്യോമാക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്ന് എംബസി അറിയിച്ചു.

നേരത്തെ ഓ​ഗസ്റ്റ് ഒന്നിന് എംബസി നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ലെബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാനും ജാ​ഗ്രത പാലിക്കാനും നിർദ്ദേശിച്ചിരുന്നു. എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദ്ദേശം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു, ഡിസം 13 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 minutes ago)

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്....ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും ആലപ്പുഴ ജില്ലയില്‍ പ്രാദേശികാവധി  (5 minutes ago)

കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (33 minutes ago)

കണ്ണീര്‍ക്കയത്തിലായി നാട്..... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം രാവിലെയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും.... ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍  (1 hour ago)

KODIYERI BALAKRISHNAN പിണറായി അൻവർ യുദ്ധത്തിനിടയിൽ  (11 hours ago)

PV ANVAR പുതിയ പാർട്ടിയുമായി അൻവർ  (12 hours ago)

ചേതനയറ്റ് അർജുൻ മടങ്ങിയെത്തുന്നു  (12 hours ago)

രണ്ടാം ക്ലാസുകാരനെ ബലി നൽകി  (12 hours ago)

ഇസ്രായേലിനെ ചൊറിഞ്ഞ് ഹൂതികൾ  (12 hours ago)

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍  (12 hours ago)

അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നത്; തുറന്നടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക  (12 hours ago)

അൻവർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ  (13 hours ago)

സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം; ഗൗരവതരവും അപലപനീയവുമെന്ന് മന്ത്രി ഡോ:ആർ.ബിന്ദു  (13 hours ago)

യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായി കേരളം; തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണമെന്ന് കെ.സുരേന്ദ്രൻ  (13 hours ago)

സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎല്‍എ നടത്തിയത്; സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജ  (13 hours ago)

Malayali Vartha Recommends