ഇറാന്റെ പത്തിക്കടിച്ച് കയറി... സമനില തെറ്റി ഹിസ്ബുള്ള... മൊസാദിന്റെ ഇരട്ട പ്രഹരം! തീ മഴയായി ഇസ്രായേൽ...
എല്ലാപരിധികളും ലംഘിച്ചിരിക്കുകയാണെന്നും, വൈകാതെ തന്നെ അവർക്ക് ശക്തമായ മറുപടി നൽകുമെന്നും ഇസ്രായേൽ. ഇസ്രായേലിന്റെ പല മേഖലകളിലേക്കും റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് തിരിച്ചടിക്കാൻ ഇസ്രായേലും തീരുമാനിക്കുന്നത്.
കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചതോടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ നഗരമായ എലേറ്റിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
രണ്ടാമത്തെ ഡ്രോൺ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു. റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചത്, സംഘർഷം പൂർണയുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന സൂചന നൽകുന്നു.
ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു. ജനവാസ മേഖലയെ ലക്ഷ്യമിട്ടാണു മിസൈൽ വന്നത്. വടക്കൻ ഇസ്രയേലിലെ ഗലീലി മേഖലയിലേക്കും ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തെങ്കിലും ഇവയിലേറെയും നിർവീര്യമാക്കി. ഏതാനും എണ്ണം ജനവാസ മേഖലയിൽ വീണെങ്കിലും അപായമുണ്ടായില്ല.
അതിനിടെ, ലബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രഖ്യാപനം. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു. 2 പതിറ്റാണ്ടിനിടെ ഇസ്രയേൽ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണു ലബനനിലേതെന്നാണ് വിലയിരുത്തൽ. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ആരംഭിച്ചത്.
ഇതിന് പിന്നാലെ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ താമസിക്കുന്നവർ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. ഇതോടെയാണ് തങ്ങളുടെ പൗരന്മാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും സുരക്ഷിതമായി താമസിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 550 പേർ കൊല്ലപ്പെട്ടിരുന്നു.
ലബനനിലെ അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത ജിയെ നഗരത്തിലും ആക്രമണം നടത്തി.
ലബനനിൽ അഞ്ചുദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ. യുഎൻ ആണ് കണക്കു പുറത്തുവിട്ടത്. ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വ്യോമാക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്ന് എംബസി അറിയിച്ചു.
നേരത്തെ ഓഗസ്റ്റ് ഒന്നിന് എംബസി നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ലെബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിരുന്നു. എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദ്ദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha