യെമനിൽ നിന്ന് വീണ്ടും മിസൈൽ; ഇസ്രായേലിലേക്ക് വന്ന മിസൈൽ രാജ്യത്തിൻ്റെ നൂതനമായ "ആരോ" ഏരിയൽ ഡിഫൻസ് സിസ്റ്റം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന
യെമനിൽ നിന്ന് വീണ്ടും മിസൈൽ. ഇസ്രായേലിലേക്ക് വന്ന മിസൈൽ രാജ്യത്തിൻ്റെ നൂതനമായ "ആരോ" ഏരിയൽ ഡിഫൻസ് സിസ്റ്റം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. " യെമനിൽ നിന്ന് ഇസ്രായേലിലേക്ക് ഒരു മിസൈൽ തൊടുത്തുവിട്ടു , അത് "ആരോ" ഏരിയൽ ഡിഫൻസ് സിസ്റ്റം വിജയകരമായി തടഞ്ഞു. സൈറണുകളും സ്ഫോടനങ്ങളും ഉയർന്നുവെന്നും പ്രതിരോധ സേന പറഞ്ഞു.
ഇസ്രായേലിനെതിരെ വീണ്ടും റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിലെ കിര്യത് ഷ്മോണ എന്ന പ്രദേശത്താണ് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയത്. 10 മിനിട്ടിനുള്ളിൽ 11 റോക്കറ്റുകളാണ് ഇവിടേയ്ക്ക് പാഞ്ഞെത്തിയത്. ഇതിൽ ആദ്യം വിക്ഷേപിക്കപ്പെട്ട റോക്കറ്റിനെ നിഷ്ക്രിയമാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. റഫേൽ ആയുധ ഫാക്ടറിയ്ക്ക് സമീപം മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹിസ്ബുല്ല റോക്കറ്റാക്രമണവും നടത്തിയിരിക്കുന്നത്.
ഹിസ്ബുല്ല തൊടുത്ത ആദ്യത്തെ റോക്കറ്റ് ഗോലാൻ കുന്നുകളിൽ വെച്ച് തടഞ്ഞെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. 10 മിനിറ്റിനുള്ളിൽ 10 ഫലഖ്-1 റോക്കറ്റുകൾ കൂടി കിര്യത് ഷ്മോണയ്ക്ക് നേരെ തൊടുത്തു. ഇവയിൽ ചിലത് തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നേരത്തെ, 45 മിസൈലുകൾ ഉപയോഗിച്ച് ഹൈഫയിലെ ഇസ്രയേലിന്റെ റഫേൽ ആയുധ ഫാക്ടറിയെ ഹിസ്ബുള്ള ലക്ഷ്യമിട്ടിരുന്നു.
https://www.facebook.com/Malayalivartha