യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി...തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ Arrow Air Defence System നിർവീര്യമാക്കി...ഏതുനിമിഷവും ലെബനനിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ...
ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് യെമനിലെ വിമത സംഘമായ ഹൂതികള്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ തുടങ്ങിയത്. യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബര്‍ മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകളെയാണ് പ്രധാനമായും ആക്രമിച്ചു കൊണ്ടിരുന്നത്. നവംബര്‍ 19 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ 20ലധികം തവണ ഏകദേശം 12 കപ്പലുകലോളം അക്രമിക്കപ്പെട്ടിട്ടുണ്ട്.
ഇതോടെ ആഗോള എണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയിലായിരുന്നു ലോകം. റഷ്യയും ചൈനയും വിട്ടുനിന്നെങ്കിലും ഹൂതി വിമതര്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട് ജനുവരി 11 ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ പുതുവര്‍ഷത്തില്‍ ആക്രമണം ചെറുത്ത അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്നു ഹൂതി ബോട്ടുകള്‍ മുക്കിയാതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു
ഇപ്പോഴിതാ ലെബനാനിലേക്ക് അടക്കം കരയാക്രമണം ഇസ്രായേൽ കടുപ്പിച്ച സ്ഥിതിക്ക് ഹൂഥികളും കടലിലൂടെ ആക്രമണം തുടരുകയാണ് .
ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ച് ഹൂതി വിമതരും.യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം ഇസ്രായേൽ തുടരുന്നതിനിടെയാണ് യെമനിൽ നിന്ന് ഹൂതികളുടെ ആക്രമണം ഇസ്രായേലിന് നേർക്കുണ്ടാകുന്നത്.ഹൂതി വിമർതർ തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ Arrow Air Defence System നിർവീര്യമാക്കിയതായി ഐഡിഎഫ് അറിയിച്ചു.
https://www.facebook.com/Malayalivartha