ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...
ഹിസ്ബുളളക്കെതിരെ വീണ്ടും ലബനനില്‍ ശക്തമായി ആക്രമണവുമായി ഇസ്രയേല്‍ കഴിഞ്ഞ കുറച്ചു ദിവസമായി രംഗത്തുണ്ട്. ഹമാസിന്റെ തലവന്മാരെയെല്ലാം തീർത്ത ശേഷം നേരെ ഹിസ്ബുള്ളകളുടെ തലവന്മാരെ ഇസ്രായേൽ ഇപ്പോൾ സ്കെച്ചിട്ടു കഴിഞ്ഞിരിക്കുകയാണ് . ഒരെണ്ണം തുരങ്കത്തിൽ നിന്നും പുറത്തേക്ക് തല പൊക്കിയാൽ ആ നിമിഷം തീർക്കും. തെക്കന്‍ ബെയ്റൂട്ടിലെ ദഹിയയില്‍ ഹിസ്ബുളള തലവന്‍ ഹസന്‍ നസറുള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണംഎന്നാണ് സൂചന. നാല് വന്‍ കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. ഇവിടെയാണ് ഹിസ്ബുള്ളയുടെ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിതി ചെയ്യുന്നത്.
ഹസന്‍ നസറുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ 6 പേര്‍ കൊല്ലപ്പട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള കെട്ടിടങ്ങള്‍ പോലും കുലുങ്ങിയതായി സമീപവാസികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട് . ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി. ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ. മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവാണ് നസ്റല്ല.
ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്.ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി പങ്കെടുക്കാറില്ല.പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.
https://www.facebook.com/Malayalivartha