ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ..സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ... രഹസ്യകേന്ദ്രത്തിലേക്കു മാറ്റി...സായുധ ഗ്രൂപ്പുകളുമായും ഇറാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്...
തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇറാന്‍ തിടുക്കത്തില്‍ ഖൊമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ലബനാനുമായും മറ്റ് പ്രാദേശിക സായുധ ഗ്രൂപ്പുകളുമായും ഇറാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നസ്റുല്ലയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഖൊമേനി പറഞ്ഞു.
ഹസന്‍ നസ്റുല്ല ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒരു പാതയും ചിന്താധാരയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നസ്റുല്ലയുടെ കൊലപാതകത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് റഷ്യയും രംഗത്തെത്തി. ഇറാനുമായി റഷ്യക്ക് പ്രതിരോധ സഹകരണമുണ്ട്. ലബനനോടുള്ള ശത്രുത ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നസ്റുല്ലയുടെ കൊലപാതകം ലബനാനിനപ്പുറം മധ്യപൗരസ്ത്യ മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഇസ്രയേൽ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്,
ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ എന്നീ 3 സായുധസംഘടനകൾക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്റാൻ സന്ദർശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങൾക്കു പിന്നാലെ ബെയ്റൂട്ടിൽ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേൽ വിലക്കിയിരുന്നു.ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) ഇസ്രയേൽ കൊലപ്പെടുത്തിയത്. ഹിസ്ബുല്ല നേതൃനിരയിൽ ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന നേതാവാണ് ഹസൻ നസ്റല്ല.
https://www.facebook.com/Malayalivartha