ആവനാഴിയിൽ ആയുധങ്ങൾ അവസാനിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ മറുപടി... മറ്റൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലായാണ് ലോകം കാണുന്നത്... നെതന്യാഹുവിനെ വകവരുത്താന്‍ ഹൂത്തികളെ ഇറക്കുകയാണ് ഇറാന്...
ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. കരയിൽ നിന്നും ആകാശത്തു നിന്നും കടലിൽ നിന്നും ഒരേ സമയമാണ് യുദ്ധമാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . ഇസ്രയേലും ഹമാസും തമ്മിൽ തുടങ്ങിയ യുദ്ധം ഒരു വര്ഷത്തോട് അടുക്കുമ്പോൾ ഇപ്പോൾ ഈ യുദ്ധത്തിൽ പങ്കു ചേർന്നിരിക്കുന്നത് കൂടുതൽ വമ്പൻ ശക്തികളാണ് ഒരു വർഷത്തോളം യുദ്ധം നീണ്ടും പോയിട്ടും യാതൊരു തരത്തിലും പരിഹാരം കാണാൻ സാധിച്ചില്ല എന്ന് മാത്രമല്ല ഇപ്പോൾ ലോക മഹ്‌യുദ്ധത്തിനു സമാനമായ സാഹചര്യത്തിലേക്ക് എത്തി നിൽക്കുകയാണ്.
വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് തുടർച്ചയായ പ്രത്യാക്രമണങ്ങൾ ഉണ്ടായത്.ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിലെ കമാൻഡറായ മുഹമ്മദ് അലി ഇസ്മയിലിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഹുസൈൻ അഹമ്മദ് ഇസ്മായിലിനെയും തെക്കൻ ലെബനനിൽ വച്ച് വധിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ അവസാനം കാണുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഐക്യ രാഷ്‌ട്രസഭയെ അഭിസംബോധനചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.
ഹിസ്ബുള്ളയെ തകർക്കാൻ മാത്രം സയണിസ്റ്റുകൾ വളർന്നിട്ടില്ലെന്നായിരുന്നുഹസ്സൻ നസറുള്ളയുടെ വധത്തിനുപിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ ഭരണാധികാരി മുന്നറിയിപ്പ് നൽകി. എന്നാൽ ആവനാഴിയിൽ ആയുധങ്ങൾ അവസാനിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ മറുപടി മറ്റൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലായാണ് ലോകം കാണുന്നത്.ഹമാസുകളെ പൂർണമായും ഇസ്രായേൽ തുടച്ചു നീക്കി എന്ന് തന്നെ വേണം പറയാൻ . അതിനു പിന്നാലെ ആണ് ഹിസ്ബുള്ള വന്നിരിക്കുന്നത് . അപ്പോഴും ഹൂതികൾ ചെങ്കടൽ കീഴടക്കി കൊണ്ട് ആക്രമണം നടത്താൻ തുടങ്ങിയിട്ടും മാസങ്ങളായി. ഇപ്പോൾ ഹിസ്ബുല്ലയുടെ തല തൊട്ടപ്പന്മാരെ എല്ലാം ഓരോന്നോരോന്നായി തീർക്കുകയാണ് .
ഇസ്രയേലിന്റെ നീക്കങ്ങൾ വളരെ ഞെട്ടലോടെയാണ് ലോകം ഉറ്റു നോക്കുന്നത്. ഹിസ്ബുല്ലകളെ തീർത്തു കഴിഞ്ഞാൽ ഇസ്രായേൽ ഇനി നേരെ ലക്‌ഷ്യം വയ്ക്കുന്നത് ഹൂതികളെയാകും . അവരും ഭീഷണി മുഴക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അവരെയൊക്കെ ഇസ്രായേലിന് ഒരൊറ്റ ദിവസം കൊണ്ട് തീർക്കാൻ സാധിക്കുമെന്നുള്ളത് കൊണ്ടാണ് . അതികം അങ്ങോട്ടക്ക് ശ്രദ്ധ കൊടുക്കാതെ കരയാക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . എന്നാൽ വെളച്ചിൽ എടുക്കാൻ നിന്നാൽ എല്ലാത്തിനെയും ഒരൊറ്റ സെക്കൻഡിൽ തീർക്കാൻ കെൽപ്പുള്ള ആയുധങ്ങൾ ഇസ്രയേലിന്റെ കയ്യിലുണ്ടെന്ന് അവർക്ക് ആരെയും ബോധിപ്പിയ്ക്കണ്ട കാര്യമില്ല .
മാത്രമല്ല ചെങ്കടലിൽ അമേരിക്കയുടെയു സഹായവും സംരക്ഷണവും ഇസ്രായേലിന് ലഭിക്കുന്നുണ്ട്. ഇസ്രയേലിന് പുതിയ വെല്ലുവിളിയായി ഉയർത്താനായിട്ടാണ് ഹൂതികൾ അവതരിച്ചിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്താന്‍ ഹൂത്തികളെ ഇറക്കുകയാണ് ഇറാന്‍. നെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം പ്രതിരോധ കരുത്ത് ലോകത്തിന് കാട്ടി കൊടുത്തു. ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി തുടരുകയാണ്.
https://www.facebook.com/Malayalivartha