ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ... ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹസന്‍ ഖലില്‍ യാസിനാണ് കൊല്ലപ്പെട്ടത്...
ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുല്ലയുടെ നേതൃപദവിയിലേക്ക് പരണിഗണിച്ചിരുന്ന ഒരു പ്രധാനിയെ കൂടി വകവരുത്തി ഇസ്രയേല്‍. ഹിസ്ബുല്ലയുടെ തലവനായി പലരും ചൂണ്ടിക്കാട്ടിയ അവരുടെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹസന്‍ ഖലില്‍ യാസിനാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഹസ്സൻ ഖാലി യാസ്സിനാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാലി യാസ്സിനെ വധിച്ചത്.ബെയ്‌റൂട്ടിലെ തെക്കൻ മേഖലയിൽ ആയിരുന്നു ഇസ്രായേലിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ.
ഖാലി യാസ്സിനൊപ്പം കൂട്ടാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരണം. ഇസ്രായേലിലെ ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും കണ്ടെത്തുന്നതിൽ ഹിസ്ബുള്ള ഭീകരെ ഖാലി യാസ്സിൻ ആയിരുന്നു സഹായിച്ചിരുന്നത്. ഇതിന് പുറമേ ചില കേന്ദ്രങ്ങളിൽ ഖാലി യാസ്സിന്റെ നേതൃത്വത്തിൽ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. വരും മണിക്കൂറുകളിലും ഹിസ്ബുള്ളയുടെ ഭാഗത്ത് ഇസ്രായേൽ വൻ ആൾനാശം ഉണ്ടാക്കുമെന്നാണ് സൂചന.ഹസ്സൻ നസ്രല്ലയെ വധിച്ച് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് ഖാലി യാസ്സിന്റെ മരണവിവരം പുറത്തുവരുന്നത്. ഇത് ഹിസ്ബുള്ളയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ഭീകരാക്രമണത്തിൽ ആയിരുന്നു നസ്രല്ലയെ വധിച്ചത്.
നസ്രല്ലയ്‌ക്കൊപ്പം മകളും കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു. ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ആയിരുന്നു ഇവരെ വധിച്ചത്.ലബനനിലെ സിറിയന്‍ അഭയാര്‍ത്ഥികളാണ് നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് ഹിസ്ബുള്ളയുടെ നിഗമനം. ഇത്തരക്കാര്‍ക്കെതിരെ ഹിസ്ബുള്ള നടപടികള്‍ എടുക്കുമ്പോഴാണ് ഹിസ്ബുള്ളയുടെ മറ്റൊരു പ്രധാനിയും കൊല്ലപ്പെടുന്നത്.ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം കഴിഞ്ഞ ദിവസം വന്നിരുന്നു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha