ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം; പിന്നാലെ ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം....
ലെബനനിൽ ഹിസ്‌ബുള്ളയെ തകർക്കുന്നതിനുള്ള ഇസ്രയേൽ നടപടി കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായി ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം നടത്തി ഇസ്രായേൽ. ബെയ്‌റൂട്ടിലെ ഒരു കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതിനുശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രത്തിനുനേരേ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ബെയ്‌റൂട്ടിലെ കോല ജില്ലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലായാണ് ആക്രമണം നടന്നത്. കോല ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ സംഘടനയായ പിഎഫ്എല്‍പി പറഞ്ഞതായി വര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച വൈകിട്ട് ബെയ്‌റൂട്ടിന്‌റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേലി ഡ്രോണുകള്‍ ആക്രമണം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയശേഷം ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രയേല്‍ പത്രം ഇസ്രയേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.
കോല ജില്ലയിൽ ഒരു അപാർട്ട്‌മെന്റിന്റെ മുകളിലത്തെ നിലയാണ് വ്യോമാക്രമണത്തിൽ തകർത്തത്. ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് ഇസ്രയേലി ഡ്രോണുകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. ബെയ്‌റൂട്ടിന് ശേഷം ഇസ്രയേൽ സൈന്യം ബെകാ മേഖലയിലേക്ക് തിരിയുമെന്നാണ് വിവരം. വടക്കൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം അപകട സൂചന മുൻനിർത്തി ശക്തമായ സൈറൻ മുഴങ്ങിയിരുന്നു. എന്നാൽ ലെബനൻ അയച്ച ഒരു മിസൈലിന്റെ മുന്നറിയിപ്പ് സൈറനായിരുന്നു അതെന്നും തങ്ങളുടെ പ്രതിരോധ സംവിധാനം മിസൈലിനെ തകർത്തെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
പടിഞ്ഞാറന്‍ ഗലീലിയും ഹൈഫയും ഉള്‍പ്പെടെ വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും ഞായറാഴ്ച വൈകിട്ട് മുതല്‍ സൈറണുകള്‍ കേള്‍ക്കാമായിരുന്നു. ലെബനനില്‍നിന്ന് വിക്ഷേപിച്ച ഒരൊറ്റ മിസൈലാണ് സൈറണുകള്‍ക്ക് കാരണമായതെന്ന് ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ്(ഐഡിഎഫ്) പറഞ്ഞു. ഇത് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു. യുദ്ധവിമാനങ്ങള്‍, പവര്‍പ്ലാന്‌റുകള്‍, റാസ് ഇസ തുറമുഖം, യെമനിലെ ഹൊദൈദ തുറമുഖങ്ങള്‍ തുടങ്ങിയവയാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതിനു പിന്നാലേ സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും ഇസ്രയേല്‍ സൈന്യം വധിച്ചു.
ഹസൻ നസറുള്ളയെക്കുറിച്ചുള്ള സൂചനകള്‍ ഇസ്രയേലിന് ലഭിച്ചത് ഇറാനിയൻ ചാരനില്‍ നിന്നാണെന്ന റിപ്പോർട്ടുകളുമുണ്ട്. ശനിയാഴ്ച ലെബനനിലെ പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് നസറുള്ളയെ കൊലപ്പെടുത്തിയ വിവരം ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പ്രഖ്യാപിച്ചത്. വ്യോമാക്രമണത്തില്‍ നസറുള്ള കൊല്ലപ്പെട്ടന്നും ഇനി ലോകത്തെ ഭീകരതയിലാഴ്ത്താൻ സാധിക്കില്ലെന്നുമായിരുന്നു ഐഡിഎഫിന്റെ പ്രഖ്യാപനം. ഇസ്രയേല്‍ അവകാശവാദം ഉയർത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുള്ളയും നസുറള്ളയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പശ്ചിമേഷ്യയിലെ ശക്തനായ ഷിയാ നേതാവായിരുന്നു നസ്രള്ള. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ കെട്ടിടസമുച്ചയങ്ങൾക്ക് അടിയിൽ ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. ന്യൂ ഓർഡർ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ബങ്കറുകൾ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നസ്രള്ളയുടെ ബന്ധുവും ഹിസ്ബുള്ളയുടെ എക്സിക്യൂട്ടിവ് കൗൺസിൽ തലവനുമായ ഹാഷിം സഫീദിൻ ഗ്രൂപ്പിന്റെ പുതിയ മേധാവിയാകും. എന്നാൽ 60കാരനായ ഇയാളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ദക്ഷിണ പ്രാന്തങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തത്. ലബനാൻ സുരക്ഷാ-മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' ആണ് വാർത്ത പുറത്തുവിട്ടത്. ഹസൻ നസ്‌റുല്ലയുടെ ഭൗതികദേഹത്തിൽ ഒരു പോറലോ പരിക്കോ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങൾ. മിസൈൽ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha