Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...


ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട്...ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി... ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ്...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...

മഹായുദ്ധം തുടങ്ങി: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ; കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും...

03 OCTOBER 2024 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ലെബനനിൽ കൊലപ്പെട്ട നമ്മുടെ വീരന്മാരുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് അനുശോചനം അറിയിക്കുന്നു; ദൈവം അവരുടെ രക്തത്തെ അനുഗ്രഹിക്കട്ടെ; റോഷ് ഹഷാനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ട്; ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ മോദിയെ ഞെട്ടിച്ച് ഇസ്രായേലിൽ നിന്നും 'ആ സന്ദേശം' ...! ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നെതന്യാഹു

ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി...

ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...

ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട്...ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി... ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ്...

ഏതു നിമിഷവും ആകാശത്തുകൂടി മിസൈലുകളും യുദ്ധവിമാനങ്ങളും കടന്നുവരാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലും ജോര്‍ദാനിലും ഇറാക്കിലും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിരുന്നു. ഇപ്പോഴിതാ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതി ചർച്ച ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

നിലവിൽ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഏകദേശം 20,000-ലധികം ഇന്ത്യക്കാർ ഇസ്രായേലിൽ താമസിക്കുന്നതായാണ് കണക്ക്. ഇവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്രകൾ ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഓപ്പറേഷൻ അജയ് എന്ന പേരിൽ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാർട്ടേർഡ് വിമാനങ്ങൾ സജ്ജമാക്കിയാണ് ആളുകളെ തിരികെ എത്തിച്ചത്. നിലവിൽ മിസൈൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കപ്പൽ മാർഗം അവിടെയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്.


ഇസ്രായേല്‍ അവരുടെ ആകാശപാത പൂര്‍ണമായി അടച്ചു ബന്ധവസിലാക്കിയതിനു പിന്നാലെയാണ് വിവിധ രാജ്യങ്ങള്‍ സര്‍വീസ് നിറുത്തിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷത്തോളം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലും സമീപത്തെ ഹോട്ടലുകളിലുമായി കുരുങ്ങിയിരിക്കുന്നത്. ഇസ്രായേലിനു മുകളിലൂടെ ഒരു രാജ്യത്തിന്റെയും വിമാനം പറത്തേണ്ടെന്ന തീരുമാനം കടുത്ത പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. ടെല്‍ അവൈവിലേക്കും ജറുസലേമിലേക്കും ഇറാന്‍ ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട സാഹചര്യത്തിലാണ് യുദ്ധത്തിനുള്ള കാഹളമെന്നോണം വിമാനത്താവളങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 


ഇസ്രായേലിനെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവൈവിലെ ബെന്‍ ഗുറിയോന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ആക്രമണം നടന്ന രാത്രിതന്നെ അടിച്ചിരുന്നു. ദിവസം ആയിരത്തോളം വിമാനങ്ങളാണ് ഇവിടേക്ക് സര്‍വീസ് നടത്തിവരുന്നത്. ഒരു വര്‍ഷം രണ്ടു കോടി യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമാണിത്. വിമാനത്താവളം അടച്ചതോടെ എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെടെ ഇരുന്നൂറ് വിമാനങ്ങള്‍ ഇവിടെ നിലവില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇസ്രായേലിന്റെ എല്ലാ വിമാനവളങ്ങളിലും വേണ്ടിവന്നാല്‍ യുദ്ധ വിമാനങ്ങള്‍ നിറയ്ക്കാനുള്ള നീക്കം ഇസ്രായേല്‍ നടത്തിവരികയാണ്. ഇസ്രായേല്‍ ആകാശ അതിര്‍ത്തിയിലൂടെ പറക്കേണ്ട വിമാനങ്ങള്‍ മറ്റ് രാജ്യാതിര്‍ത്തിയിലൂടെ പറത്താന്‍ മറ്റു രാജ്യങ്ങളുടെ അനുവാദം തേടാനാണ് ഇസ്രായേല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

 

ഫ്രാന്‍സും ബ്രിട്ടണും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്രായേലിലെയും ഇറിനിലെയും വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. എയര്‍ ഇന്ത്യയും നിലവിലെ സാഹചര്യത്തില്‍ യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം ആലോചിക്കുകയാണ്. ഇസ്രായേലില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന സംഘങ്ങളോട് ഹോട്ടലുകളിലേക്കും സുരക്ഷിത ഇടങ്ങളിലേക്കും മാറാനും യാത്ര ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഫ്രാന്‍സിന്റെ ലുഫ്താന്‍സ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ്.

 

കെഎല്‍എം, സ്വിസ്റ്റസര്‍ലണ്ട് വിമാനസര്‍വീസുകളും റദ്ദാക്കിയതില്‍പ്പെടുന്നു. അബുദാബിയില്‍നിന്നുള്ള ഇത്തിഹാദിന്റെ സര്‍വീസുകള്‍ വ്യോമാതിര്‍ത്തിയില്‍ മാറ്റം വരുത്തിയാണ് സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ഇത്തിഹാദ് അവിടേക്കുള്ള പശ്ചിമേഷ്യന്‍ ആകാശങ്ങളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കാന്‍ ആലോചിക്കുകയാണ്. എമിറേറ്റ്, ഖത്തര്‍ വിമാനകമ്പനികളും ഇറാക്കിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നു. ഫ്‌ളൈ ദുബായിയുടെ വിമാനങ്ങള്‍ ജോര്‍ദാന്‍, ഇറാഖ്, ഇസ്രായേല്‍, ഇറാന്‍ എന്നിവിടങ്ങളേക്ക് വിമാനങ്ങളൊന്നും പറത്തുന്നില്ല.

 

 

അതിനിടെ ലബനാനെതിരെ ആക്രമണം വീണ്ടും കടുപ്പിച്ച് ഇസ്രായേല്‍. തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ബോംബാക്രമണം. ബെയ്റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. സെന്‍ട്രല്‍ ബെയ്റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാർലമെൻ്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ കുതിച്ചെത്തിയത്. വന്‍സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായി റോയ്ട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകൾ പതിച്ചതായും വലിയ സ്ഫോടനങ്ങൾ കേട്ടതായും ലബനാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. അതേസമയം ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാവ്യ മാധവന്റെ അമ്പരപ്പിക്കുന്ന മാറ്റം:- ദിലീപുമായി പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവോ..?  (11 hours ago)

പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (11 hours ago)

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2  (11 hours ago)

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...  (11 hours ago)

ലെബനനിൽ കൊലപ്പെട്ട നമ്മുടെ വീരന്മാരുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് അനുശോചനം അറിയിക്കുന്നു; ദൈവം അവരുടെ രക്തത്തെ അനുഗ്രഹിക്കട്ടെ; റോഷ് ഹഷാനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ  (11 hours ago)

ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടി; വേട്ടയ്യൻ' ബ്രഹ്മാണ്ഡ ചിത്രത്തിൽ മഞ്ജുവിന്റെ പ്രതിഫലം പുറത്ത്...  (11 hours ago)

ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ട്; ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ മോദിയെ ഞെട്ടിച്ച് ഇസ്രായേലിൽ നിന്നും 'ആ സന്ദേശം' ...! ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നെതന്യാഹു  (11 hours ago)

ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി...  (11 hours ago)

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ  (12 hours ago)

ഇരു കൂട്ടരോടുമായി പറയട്ടെ... ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കണമായിരുന്നു- കിഷോർ സത്യ  (12 hours ago)

രാജ്യത്ത് വൻ പ്രതിഷേധം  (13 hours ago)

ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി  (13 hours ago)

ISRAEL അവസാനമായി ഖമേനി അയച്ച സന്ദേശം  (13 hours ago)

Malayali Vartha Recommends