ഇറാനെയും പാലസ്തീനെയും ലബനോനെയും സിറിയയെയും ഒരേ സമയം തകർത്ത് തരിപ്പണമാക്കാൻ ഉറച്ച തീരുമാനവുമായി ബെഞ്ചമിന്‍ നെതന്യാഹു...
ഒരേ സമയം ഇറാനെയും പാലസ്തീനെയും ലബനോനെയും സിറിയയെയും തകര്‍ത്തു തരിപ്പണമാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനമെടുത്തിരിക്കുന്നു. നിര്‍ണായകഘട്ടത്തില്‍ ആണവായുധം ഉള്‍പ്പെടെ പ്രയോഗിക്കനുള്ള ഒരുക്കം ഇസ്രായേല്‍ ആരംഭിച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ ഇസ്രായേലിന്റെ മിസൈലുകള്‍ പശ്ചിമേഷ്യയെ വിറപ്പിക്കും.
ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇറാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്ന കാര്യം ആലോചിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചു. ഏതു രീതിയില്‍ എവിടെയോക്കെ എപ്പോള്‍ ആക്രമണം നടത്തണമെന്നതിന് യോഗം തീരുമാനമെടുത്തുകഴിഞ്ഞു. അമേരിക്കയുമായി ഇന്നലെ ആലോചനകള്‍ക്കു ശേഷമാണ് നെതന്യാഹു തന്ത്രപ്രധാനമായ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ഇന്നലെ വരെ നാല്‍പത്തയ്യായിരം പേരെ ഇസ്രായേല്‍ വകവരുത്തിയെന്നും ആറു ലക്ഷം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഇസ്രായേല്‍ സൈന്യം വിലയിരുത്തുന്നത്. ഒരു വര്‍ഷം പോരാടിയിട്ടും ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളെ അമര്‍ച്ച ചെയ്യാനാകാത്തത് എന്ന ചോദ്യം ഇസ്രായേലിനെ കുഴപ്പിക്കുന്നു.
ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പതിനായിരം പേരെ ശത്രുരാജ്യങ്ങളില്‍ ഇസ്രായേല്‍ വകവരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.191 മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനുനേരെ നൊടിയിടെയില്‍ പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ സൈനിക മേധാവികളുടെ ഔദ്യോഗിക യോഗം വിലയിരുത്തി. എന്നാല്‍ ഇതില്‍ ഭൂരിഭാഗം മിസൈലുകളും തറതൊടുന്നതിന് മുമ്പുതന്നെ തകര്‍ക്കാനായതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു ഇറാന്റെ ആക്രമണമെന്നും വളരെ ഗുരുതരമായ തെറ്റാണ് ഇറാന്‍ ചെയ്തിരിക്കുന്നതെന്നും അതിനു വലിയ വില തന്നെ കൊടുക്കേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു.
അമേരിക്കയുമായി കൂടിയാലോചിച്ച് ഏറെ വൈകാതെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനാണ് ഇസ്രായേല്‍ നീക്കം. ഒരാഴ്ചയായി ലബനോനു നേരെ ഇസ്രായേല്‍ ആക്രമണണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും തുടരുകയാണ്. ഇസ്രായേലിനെ ഞെട്ടിച്ച ഇറാന്റെ മിസൈലാക്രമണത്തിന് ശക്തമായ തിരിച്ചടി തന്നെ നല്‍കാനൊരുങ്ങുകയാണ് ഇസ്രായേല്‍. അമേരിക്കയുമായി കൂടിയാലോചിച്ച ശേഷം ഇറാന്റെ എണ്ണ കേന്ദ്രങ്ങളെയടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് നീക്കം.
ലബനോനില്‍ ഇസ്രായേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ മാത്രം 50 പേരാണ് കൊല്ലപ്പെട്ടത്. കരമാര്‍ഗം തെക്കന്‍ ലബനാനിലേക്ക് കടന്ന സൈനികര്‍ക്ക് നേരെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാണ്. ഹിസ്ബുല്ലയ്ക്ക് ഇറാന്റെ പരസ്യമായ സഹായം ലഭിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ലബനാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേലിന്റെ ഒരു സേനാ ക്യാപ്റ്റന്‍ കൂടി കൊല്ലപ്പെട്ടുവെന്നും ഇതിനു തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു പുറമെയാണ് ക്യാപ്റ്റന്‍ ബെന്‍ സിയോണ്‍ ഫലാച് കൊല്ലപ്പെട്ടത്.
ഗോലാന്‍ കുന്നിലും ഗലീലിയിലും താമസിക്കുന്നവരോട് ബങ്കറുകള്‍ക്ക് സമീപം തുടരാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ ഇസ്രായേലിലുടനീളം മിസൈല്‍ സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ലബനോനില്‍ മാത്രം ഇതുവരെ രണ്ടായിരം പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിനായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ അപ്രതീക്ഷിതമായി മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ അനന്തരഫലം ഇറാന്‍ ഉടന്‍ നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ കൈയെത്താത്ത ഒരിടവുമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ കമാന്‍ഡര്‍ എന്നിവരെ വെള്ളിയാഴ്ച ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് കണക്കു ചോദിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇറാന്‍ ഭരണകൂടം പശ്ചിമേഷ്യയെ കൂടുതല്‍ ഇരുട്ടിലേക്കും കൂടുതല്‍ യുദ്ധത്തിലേക്കും തള്ളിവിടുകയാണെന്ന് നെതന്യാഹു ഇന്നലെയും ആവര്‍ത്തിച്ചു. ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രായേലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha