ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...
ഏതായാലും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാനും ഇസ്രയേലും തമ്മിലുള്ള തുറന്ന യുദ്ധം അനിവാര്യതയാണെന്നാണ് വിലയിരുത്തല്‍. അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്നും ആര്‍ക്കും അറിയില്ല.ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും. അതിന് ശേഷം എണ്ണപ്പാടങ്ങള്‍ കത്തിക്കും-ഇങ്ങനെയാണ് ഇറാനിലെ ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതി തയ്യാറാക്കുന്നത്.
ഇതിനിടെ തിരിച്ചടിച്ച് ഇറാന്‍ പ്രകോപിപ്പിച്ചാല്‍ ആണ്വായുധ ശേഖരത്തിനുമേല്‍ ബോംബാക്രമണവും ഇസ്രയേല്‍ പദ്ധതികളിലുണ്ട്. ഇറാനെ തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം തിരിച്ചടി വൈകിപ്പിക്കുകയാണ്. പക്ഷേ അധിക സമയം ഇസ്രയേല്‍ കാത്തിരിക്കില്ല. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ആശങ്കയും സജീവമാണ്.ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ നീക്കങ്ങളില്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. പേജര്‍ ആക്രമണത്തിലൂടെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇസ്രായേല്‍ ആദ്യം വകവരുത്തി.
ലെബനോണില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് സ്‌ഫോകടവസ്തുക്കള്‍ നിറച്ച പേജറുകള്‍ നല്‍കി സ്‌ഫോടനത്തിലൂടെ 37 പേരുടെ മരണത്തിനും 3000 പേരുടെ പരിക്കിനും വഴിയൊരുക്കി ഇതോടെ ഹെസ്ബുള്ള എന്ന തീവ്രവാദഗ്രൂപ്പിനെ തന്നെ ഞെട്ടിച്ചു. കാരണം ഇതുവരെയും ആരും ചെയ്തുകാണാത്ത ഒരു യുദ്ധ തന്ത്രമായിരുന്നു ഇസ്രായേല്‍ അവിടെ ചെയ്തത്. ആ സൈബര്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിനുശേഷം ലെബനോനില്‍ കരയുദ്ധം ആരംഭിച്ചു. അങ്ങനെ വലിയൊരു യുദ്ധ തന്ത്രമാണ് ഇസ്രായേല്‍ അവിടെ ചെയ്തത്.
ഇതിനേയും വെല്ലുന്ന പദ്ധതികള്‍ ഇറാനിലേക്കുള്ള ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറാക്കിയിട്ടുണ്ട്.തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും പേജര്‍ പൊട്ടിത്തെറിച്ചതോടെയാണ് ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ തുടങ്ങിയത്. ഹിസ്ബുള്ളയുടെ പേജറുകള്‍ വഴി സമാനമായ സ്‌ഫോടനങ്ങള്‍ ആരംഭിച്ചതിന് ഒരു ദിവസത്തിന് ശേഷം ഇസ്രായേലുമായുള്ള പിരിമുറുക്കം രൂക്ഷമാക്കി. ലെബനനിലെ ആരോഗ്യ മന്ത്രാലയം ആദ്യം ഒരാള്‍ മരിച്ചതായും 100 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha