വ്യോമാക്രമണം ഇസ്രായേലിന് നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രായേൽ രക്തദാഹി എന്നും അമേരിക്ക പേപ്പട്ടി എന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി
വ്യോമാക്രമണത്തെ ന്യായീകരിച്ച് ആയത്തുള്ള ഖമേനി . ഇസ്രായേലിനെ ആക്രമിച്ചതിനെ ന്യായീകരിച്ചിരിക്കുകയാണ് ഇറാൻ പരമോന്നത നേതാവ്. വ്യോമാക്രമണം ഇസ്രായേലിന് നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒന്നിച്ച് നിന്നാൽ മുസ്ലിംകൾക്ക് ശത്രുവിനെ തോൽപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങൾ ശത്രുവിന്റെ ലക്ഷ്യം തിരിച്ചറിയണമെന്നും ആയത്തുള്ള പറഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണം ശത്രുവിനുള്ള കുറഞ്ഞ ശിക്ഷ എന്നാണ് അദ്ദേഹം പറഞ്ഞത് ഇറാൻ പരമോന്നത നേതാവിന്റെ ഇത്തരത്തിലുള്ള പ്രതികരണം ഇന്ന് നമസ്കാരത്തിനിടയിൽ ആയിരുന്നു ഇസ്രായേലിനെയും അമേരിക്കയും ഖമേനി വിമർശിച്ചു. ഇസ്രായേൽ രക്തദാഹിഎന്നും അമേരിക്ക പേപ്പട്ടി എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയ്‌ക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ലെബനനിൽ നിന്ന് മാറിനിൽക്കണമെന്നാണ് ഖമേനി നസ്‌റല്ലയോട് ആവശ്യപ്പെട്ടത്.
സെപ്തംബർ 17ന് പേജറുകൾ പൊട്ടിത്തെറിച്ച് ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ലെബനനിൽ നിന്ന് ഇറാനിലേക്ക് മാറണമെന്ന സന്ദേശം നസ്‌റല്ലയ്‌ക്ക് ഒരു ദൂതൻ വഴി ഖമേനി കൈമാറിയതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha