യുദ്ധം അതിന്റെ 365-മത്തെ ദിവസം തികയുവാൻ ഇനി രണ്ടു ദിവസം മാത്രം... ആക്രമണത്തിന്റെ തോത് കുറയ്ക്കാനായിട്ട് തയ്യാറല്ല ഇസ്രായേൽ... ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ...
യുദ്ധം അതിന്റെ 365-മത്തെ ദിവസം തികയുവാൻ ഇനിയും മൂന്നുദിവസം മാത്രം ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തിയ ദിവസമായിരുന്നു കഴിഞ്ഞ 24 മണിക്കൂറുകൾ . ശത്രുക്കൾക്കെതിരെ ഒരേസമയം വലിയ തോതിലുള്ള ആക്രമണം നടത്തി ഇസ്രായേലിന്റെ വീര്യം പുറത്തെടുത്ത ഒരു സുപ്രധാനമായ ദിവസമായിരുന്നു. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണം മേഖലയിൽ വലിയ ആശങ്കയാണ് വിതയ്ക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി വെള്ളിയാഴ്ച നിസ്കാരത്തിന് നേരിട്ടെത്തി ജനങ്ങളെ അഭിസംബോധന ചെയ്തത് ആ രാജ്യം പുതിയ സംഭവവികാസങ്ങളെ എത്രത്തോളം ഗൗരവത്തിലെടുത്തിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് .
നസ്രള്ളയുടെ മരണത്തോടെ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം താനാണെന്ന് ഖമേനി മനസിലാക്കി കഴിഞ്ഞു. രാജ്യത്തിനകത്ത് തന്നെയുള്ള സുരക്ഷിത സ്ഥാനത്താണെന്നും അതല്ല സൗഹൃദരാജ്യങ്ങളുടെ തണലിലാണ് ഒളിവ് ജീവിതമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. കൊടും ഭീകരരെ ചിറകിനടിയിൽ സൂക്ഷിക്കുന്ന പാകിസ്താൻ ഖമേനിയ്ക്ക് ഒളിയിടം നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. എവിടെ ഒളിച്ചാലും പുകച്ചുപുറത്ത് ചാടിച്ച് കൊലപ്പെടുത്താൻ തയ്യാറായി തന്നെയാണ് മൊസാദ് ഇറങ്ങിയിരിക്കുന്നത്.ഇരു രാജ്യങ്ങൾക്കും സൈനികപരമായും ഭൂമിശാസ്ത്രപരമായും ഉള്ള മേന്മകളും പോരായ്മകളുമുണ്ട്. രണ്ടുകൂട്ടരും ശക്തരാണെങ്കിലും തുടർച്ചയായി ഒരു യുദ്ധത്തിൽ ഏർപ്പെടാൻ തക്കതായ സാമഗ്രികൾ ഇരുവശത്തുമില്ല.
കഴിഞ്ഞ നാല് ദിവസത്തിനിടെ ലെബനന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഹിസ്ബുള്ളയുടെ അഞ്ച് ബറ്റാലിയൻ കമാൻഡർമാർ, പത്ത് കമ്പനി കമാൻഡർമാർ, ആറ് പ്ലാറ്റൂൺ കമാൻഡർമാർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമസേന ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാഷിദ് സഖാഹി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
2000 മുതൽ ഹിസ്ബുള്ളയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ തലവനായി ഇയാൾ പ്രവർത്തിച്ച് വരികയാണ്. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനം അതിന്റെ എല്ലാ യൂണിറ്റുകളിലും കൃത്യമായിനടപ്പിലാക്കിയത് ഇയാളുടെ നേതൃത്വത്തിലാണ് ഐഡിഎഫ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു
https://www.facebook.com/Malayalivartha