ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍...അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന.. വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ഒരു ചോദ്യം...
ഹിസ്ബുളള ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാസയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ഹമാസിനെ തകര്‍ക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഹിസ്ബുള്ളയുടെ നേതാക്കളെ ഒന്നടങ്കം വക വരുത്താനും അവരുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനും ഇസ്രയേലിന് കഴിഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയത്. 181 മിസൈലുകളാണ് അവര്‍ ഇസ്രയേലിന് നേര്‍ക്ക് തൊടുത്തു വിട്ടത്.
ഇതിന് ശക്തമായ തോതില്‍ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാന്റെ എണ്ണ , പ്രകൃതി വാതക പ്ലാന്റുകളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാനാണ് ഇസ്രയേലിന്റെ നീക്കമെന്നാണ് അവിടുത്തെ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.കൂടാതെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കയുടേയും ബ്രിട്ടന്റെയും പടക്കപ്പലുകളും യുദ്ധ വിമാനങ്ങളുമെല്ലാം യുദ്ധസജ്ജാരായിരിക്കുന്നു എന്നും പറയപ്പെടുന്നു. മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെ ഇസ്രയേൽ തിരിയില്ല എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് യു.എസ്. .
ഹമാസ് ആക്രമണത്തിന്റെ വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ പ്രയാസമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.നേതാക്കളെ വധിച്ചതുകൊണ്ടൊന്നും ഇറാനും പ്രാദേശികസഖ്യകക്ഷികളും ഇസ്രയേലിനോടുള്ള ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ ഇനിയും ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറാണെന്നും ടെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.
അഞ്ചുവർഷത്തിനുശേഷമാണ് ഖമീനി വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തുന്നത്.
https://www.facebook.com/Malayalivartha