ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...
ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്ക് വലിയ തോതിൽ റോക്കറ്റ് ആക്രമണം കടുപ്പിച്ചതായും ഇസ്രായേൽ വ്യക്തമാക്കി.ലബനോനിൽ നിന്നും ഹിസ്ബുള്ള ഭീകരന്മാരുടെ (Hezbollah) വൻ തിരിച്ചടി ഇസ്രായേലിലേക്ക്. ഇസ്രായേലിലെ പ്രസിദ്ധ നഗരമായ യോം കിപ്പൂരിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ ഹെർസ്ലിയയിലെ കെട്ടിടം തകർന്നു.
ആളപായവും ആർക്കും പരിക്കും ഇല്ല. ഹിസ്ബുള്ള ഇതാദ്യമായാണ് ഇസ്രായേലിലേക്ക് ഇത്ര വലിയ ആക്രമണം നടത്തുന്നത്.അപ്രതീക്ഷിതമായ ആക്രമണം ഡസൻ കണക്കിനു മിസൈലും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു. മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും ഡ്രോൺ ഉപയോഗിച്ചുള്ള ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി. വെള്ളിയാഴ്ച്ച ഇസ്രായേല്ക്കാർ വിശുദ്ധ ദിനമായി ആചരിക്കുന്ന അവസരത്തിൽ തന്നെയായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.
1973 ന് ശേഷം ആദ്യമായി വിശുദ്ധ ദിനത്തിൽ തന്നെ യോം കിപ്പൂരിലെ സിനഗോഗുകൾ അറ്റച്ച് പൂട്ടേണ്ടി വന്നു. വിശുദ്ധ ദിനത്തിൽ രാജ്യം സജീവമായ യുദ്ധത്തിൽ ഏർപ്പെട്ടതോടെ, യഹൂദ പ്രായശ്ചിത്ത ദിനവും ജൂത കലണ്ടറിലെ ഏറ്റവും വിശുദ്ധ ദിനവുമായ വെള്ളിയാഴ്ച്ച തന്നെ യഹൂദർക്ക് ലബനോൻ ആക്രമണം മൂലം സിനഗോഗുകൾ അടയ്ക്കേണ്ടി വന്നിരിക്കുകയാണ്.എന്തായാലും ലബനോനിൽ ഇസ്രായേൽ സൈന്യം കരയുദ്ധം നറ്റത്തുകയാണ്. മാത്രമല്ല ഇതിനകം 2100ഓളം ഹിസ്ബുള്ളക്കാരേ ലബനോനിൽ വധിച്ചു.
https://www.facebook.com/Malayalivartha