റഷ്യയോട് ആയുധ സഹായം തേടി ഇറാന്‍;വേണ്ടത് വജ്രായുധമെന്ന് ആയത്തുള്ള അലി ഖമനേയി
ഇറാന്റെ ആവനാഴി കാലിയായി കൊണ്ടിരിക്കുകയാണ്. ഹിസ്ബുള്ളകള്‍ക്കും ആയുധം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം. ഇറാന്‍ റഷ്യയോട് ആയുധ സഹായം തേടിയിരിക്കുകയാണ്. എന്നാല്‍ ഇറാന് വേണ്ടത് റഷ്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒളിപ്പിക്കുന്ന ആ ആയുധമാണ്. ഇറാന്‍ പ്രസിഡന്റുമായി റഷ്യന്‍ പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ച്ച മേഖലയില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.
വാക്വം ബോംബ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റഷ്യയുടെ തെര്‍മോ ബാറിക് ബോംബുകളിലാണ് ഇറാന്‍ കണ്ണുവെക്കുന്നത്. ഈ ബോംബിങ് എയ്‌റോസോള്‍ ബോംബ് എന്ന മറ്റൊരു പേരുകൂടി ഇതിനുണ്ട്. ഫ്യൂവല്‍ എയര്‍ ബോംബ് എന്നും ഇതിനെ വിളിച്ചുപോരുന്നു. അങ്ങനെ വിളിക്കാനുള്ള കാരണം ഈ ബോംബിലെ രണ്ടിനം വിസ്‌ഫോടക സാമഗ്രികള്‍ നിറച്ച ഫ്യൂവല്‍ കണ്ടെയ്‌നര്‍ ആണ്. വാക്വം ബോംബിനെ റോക്കറ്റായി തൊടുത്തു വിടാനോ, വിമാനത്തില്‍ നിന്ന് ബോംബ് ആയി ഇടാനോ ഒരുപോലെ സാധിക്കും. ബോംബ് ട്രിഗര്‍ ആയാലുടന്‍ അതിനുള്ളിലെ ഫ്യൂവല്‍ കണ്ടെയ്‌നറില്‍ നിന്ന് ഇന്ധനം ചുറ്റുപാടും നിമിഷ നേരത്തിനുള്ളില്‍ പരക്കെ പ്രസരിക്കും. ആകെ ഒരു മേഘം മൂടിയ അവസ്ഥയാകും. ഈ ഫ്യൂവല്‍ പൂര്‍ണമായും സീല്‍ ചെയ്തിട്ടില്ലാത്ത ഏതൊരു കെട്ടിടത്തിനുള്ളിലും പ്രവേശിക്കും. ഈ ഘട്ടത്തിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടാവുക. ഇങ്ങനെ ഫ്യൂവല്‍ മേഘം പ്രവേശിച്ച ഇടങ്ങളെ എല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു വമ്പന്‍ തീഗോളമാണ് പിന്നീടുണ്ടാവുക. ഈ സ്‌ഫോടനത്തോടെ ജനിക്കുന്നത് അതിശക്തമായ ഒരു ബ്ലാസ്റ്റ് വേവ് അഥവാ സ്‌ഫോടനതരംഗം ആണ്. അതുണ്ടാവുന്നതോടെ ആ പ്രദേശത്തെ ഓക്‌സിജന്‍ ഒറ്റയടിക്ക് ഇല്ലാതാവും. ബലവത്തായ കെട്ടിടങ്ങള്‍ തകര്‍ക്കാനും സ്‌ഫോടനത്തിന്റെ പരിധിക്കുള്ളില്‍ പെട്ടുപോവുന്ന സകല ജീവജാലങ്ങളും കൊല്ലപ്പെടാനും ഇത് കാരണമാവും.
2003 ല്‍ 9800 കിലോഗ്രാം ഭാരമുള്ള ഇത്തരത്തിലുള്ള ഒരു ബോംബ് നിര്‍മിച്ച് അമേരിക്ക അതിനെ 'മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' എന്ന് വിളിച്ചപ്പോള്‍ അതിലും ശക്തമായ മറ്റൊന്നുണ്ടാക്കി നാലുവര്‍ഷത്തിനുള്ളില്‍ റഷ്യയും അതിനെ 'ഫാദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' എന്ന് പേരിടുന്നു. 44 ടണ്‍ ഭാരമുള്ള ഒരു ബോംബിനോളം പോന്ന സ്‌ഫോടനമാണ് ഈ ബോംബുകൊണ്ട് ഉണ്ടായത്. ഇത് ആറ്റം ബോംബ് കഴിഞ്ഞാല്‍ ഏറ്റവും മാരകമായ വിസ്‌ഫോടക സാമഗ്രിയാണ്. അടഞ്ഞ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നവരെ വധിക്കാന്‍ ഈ ബോംബുകള്‍ വളരെ അധികമായി ഉപയോഗിച്ച് വരുന്നു.
യുദ്ധഭൂമിയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മാരകായുധമാണിത്. പ്രയോഗിച്ചാല്‍ അത് ഏറ്റവും വലിയ യുദ്ധക്കുറ്റവുമാണ്. റഷ്യ യുക്രൈനില്‍ ഇത് പ്രയോഗിച്ചുവെന്ന് മുന്‍പ് അമേരിക്ക വാദിച്ചിരുന്നു. എന്നാല്‍ റഷ്യ അത് പാടെ തള്ളിക്കളയുകയായിരുന്നു. ഈ മാരകായുധമാണ് ഇറാന്‍ കൈക്കലാക്കാന്‍ നോക്കുന്നത്. അത് ഇറാനോ ഭീകര ഗ്രൂപ്പുകള്‍ക്കോ റഷ് കൈമാറിയാല്‍ അമേരിക്ക വെറുതെ ഇരിക്കില്ല. അതുകൊണ്ട് അത്ര വലിയ മണ്ടത്തരം പുടിന്‍ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. എങ്കിലും ഒരാശങ്ക പ്രകടിപ്പിക്കുകയാണ് യുദ്ധവിദഗ്ദ്ധര്‍.
ഇറാന്‍ മിസൈല്‍ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം 'മാരകവും കൃത്യവും ആശ്ചര്യകരവുമായിരിക്കുമെന്നാണ്' ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇസ്രയേല്‍ ഭൂപടത്തില്‍ തന്നെ ഉണ്ടാകില്ലെന്നാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്. 'സ്വയം പ്രതിരോധിക്കാനും ഇസ്രയേലിന്റെ സാധ്യമായ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാനും പൂര്‍ണ്ണമായും തയ്യാറായാണ് നിലവില്‍ ഇറാന്‍ സൈന്യം നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha