ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...
ഹമാസ് തലവൻ സിൻവറിനെ ഇസ്രായേൽ തിരയാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രയേൽ സൈന്യം. തങ്ങളുടെ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ സൈന്യം പറയുന്നു.ഗാസ മുനമ്പിൽ ഈയടുത്ത് നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാൾ സിൻവർ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേലിൻ്റെ വാദം.
എന്നാൽ ഇത് സിൻവർ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ച കാലം മുതൽ തന്നെ സിൻവർ ഒളിവിലാണ് . ഇതിനിടയിലായി പലപ്പോഴും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നാലെ തന്നെ സിൻവർ തന്നെ പലപ്പോഴും തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകി കൊണ്ട് രംഗത്ത് വരാറുണ്ടായിരുന്നു. ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായി കരുതുന്നത് യഹ്യ സിൻവറാണ്. ഇദ്ദേഹത്തെ വധിക്കുകയായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി ഗാസയിലെമ്പാടും ഇസ്രയേൽ അരിച്ചുപെറുക്കി ആക്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha