ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...
ഇസ്രയേലിന്റെ ചാരകണ്ണുകിൽ പെടാതെ ഒരു വർഷത്തോളം കഴിഞ്ഞ ഹമാസ് നേതാവ് യഹ്യ സിൻവറിനെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സേന ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് . ഗാസയിലെ ഏതോ തുരങ്കത്തിൽ തന്നെയാണ് സിൻവർ ഒളിച്ചു കഴിയുന്നത് എന്നുള്ള റിപ്പോർട്ടുകൾ എല്ലാം നേരത്തെ തന്നെ വന്നിരുന്നെകിലും സിൻവറിനെ കണ്ടെത്താനായിട്ട് ഇസ്രായേലിന് സാധിച്ചിരുന്നില്ല . എന്നാൽ ഇന്നലെ വളരെ
യാദൃശ്ചികമായിട്ടാണ് സിൻവറിനെ ഇസ്രായേൽ കൊലപ്പെടുത്തിയത് . മരണ ശേഷവറും അത് സിൻവർ തന്നെയാണോ എന്നുള്ളത് ഉറപ്പിക്കാൻ ഇസ്രായേലിന് ഡി എൻ എ ടെസ്റ്റ് നടത്തേണ്ടി വന്നു. ഏതായാലും ഹമാസിന് തലവന്മാർ ഒന്നും വാഴാത്ത കാലമാണ് . ആരെയെങ്കിലും നേതൃ നിരയിൽ കൊണ്ട് വന്നാൽ അവരെയെല്ലാം വക വരുത്തുകയാണ് ഇസ്രായേൽ . ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്. ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും. അദ്ദേഹത്തിൻ്റെ സഹോദരൻ മുഹമ്മദ് സിൻവാർ പ്രദേശത്ത് ഇസ്രായേലിനെതിരായ യുദ്ധം നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നേതൃത്വപരമായ ചർച്ചകളിൽ ഹമാസ് അതിൻ്റെ പ്രധാന പിന്തുണക്കാരനായ ഇറാൻ്റെ മുൻഗണനകൾ മാത്രമല്ല, പൊളിറ്റ്ബ്യൂറോ ചീഫ് ആയി ചുമതലയേൽക്കുന്ന പ്രധാന സ്ഥാനാർത്ഥികളെല്ലാം താമസിക്കുന്നഗൾഫ് അറബ് രാജ്യമായ ഖത്തറിൻ്റെ താൽപ്പര്യങ്ങളും പരിഗണിക്കണം .വിനാശകരമായ ഗാസ യുദ്ധത്തിന് തിരികൊളുത്തിയ 2023 ഒക്ടോബർ 7-ലെ ആക്രമണത്തിൻ്റെ സൂത്രധാരനായ സിൻവാറിനെ ബുധനാഴ്ച ഇസ്രായേൽ സൈന്യം ഒരു ആക്രമണത്തിൽ വധിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ഹമാസിന് അവരുടെ ഉന്നത നേതാവിനെ നഷ്ടപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.മുൻ മേധാവി ഇസ്മായിൽ ഹനിയയെ ജൂലൈയിൽ ഇറാനിൽ വെച്ച് ഇസ്രായേൽ വധിച്ചിരുന്നു.
https://www.facebook.com/Malayalivartha