ലെബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഇസ്രായേലി സൈന്യം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി
ലെബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഇസ്രായേലി സൈന്യം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. ഹിസ്ബുള്ളയുടെ അണികളിലെ പ്രധാന വ്യക്തികളായ എൽഹാഗ് അബ്ബാസ് സലാമേ, റച്ചാ അബ്ബാസ് ഇച്ച, അഹമ്മദ് അലി ഹസിൻ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം . മൂവരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ലബനൻ തലസ്ഥാനത്തെഭൂഗർഭ ആയുധ വർക്ക് ഷോപ്പിലും ആക്രമണം നടന്നതായി സൈന്യം അറിയിച്ചു.അതേസമയം, ഹിസ്ബുള്ള ഇസ്രായേൽ പൗരന്മാർക്ക് മേൽ നാശം വിതയ്ക്കുകയാണെന്ന് ഇസ്രായേൽ പറഞ്ഞു, 378 ദിവസത്തെ നിരന്തരമായ ആക്രമണങ്ങൾ ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയായി, വടക്കൻ ഇസ്രായേലിൽ നിർത്താതെ സൈറണുകൾ മുഴങ്ങുന്നു.കഴിഞ്ഞ 378 ദിവസമായി ഹിസ്ബുള്ള ഇസ്രായേൽ പൗരന്മാരെ ഭയപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ ആക്ട്രമിക്കുന്നത് - ഞങ്ങളുടെ സാധാരണക്കാരുടെ സുരക്ഷ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഐ ഡി എഫ് അറിയിച്ചു.
ഇറാന്റെ ഏജന്റ് ഹിസ്ബുല്ലയാണ് തന്നെയും ഭാര്യയേയും വധിക്കാൻ ശ്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിന്റെ സീസറിയയിലെ സ്വകാര്യ വസതിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha