കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'
ഗാസയിലെ ഹമാസിന്റെ ക്രൂരതകളെക്കുറിച്ച് ബന്ദികളാക്കപ്പെട്ടവർ അനുഭവിച്ച വേദനകളും പലയിടുത്തും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സമാനതകളില്ലാത്ത കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് പലർക്കും പറയാൻ ഉള്ളത്. പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ഇത് തന്റെ പുനർജന്മമാണെന്ന് പറയുകയാണ് ഫൗസിയ ആമിൻ സിദോ. കൊടും പീഡനമെന്ന് വാക്കുകൾ കൊണ്ട് മാത്രം പറഞ്ഞവസാനിപ്പിക്കാവുന്ന വേദനകളായിരുന്നില്ല ആ സ്ത്രീ നേരിട്ടത്. തടവിലായിരുന്നപ്പോൾ താൻ അനുഭവിച്ച ഭീകരത ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ അലൻ ഡങ്കനുമായി പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അഭിമുഖത്തിൻ്റെ ഭാഗങ്ങൾ യുകെ ആസ്ഥാനമായുള്ള ദി സൺ ദിനപത്രം പ്രസിദ്ധീകരിച്ചു . നിരവധി യസീദികൾക്കൊപ്പം തന്നെയും തട്ടിക്കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷണമായി നൽകിയതെന്നാണ് ഫൗസിയ അമിൻ വെളിപ്പെടുത്തിയത്. ഒമ്പത് വയസ്സുള്ള ഫൗസിയ സിഡോ , യും രണ്ട് സഹോദരന്മാറം അടക്കം 6,000-ലധികം യദീസികളെ ഇറാഖിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 2014 വേനൽക്കാലത്ത് തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആൺകുട്ടികളെ ആയുധപരിശീലനം നൽകി ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും മരണപ്പെട്ടു. പിടികൂടിയതിന് ശേഷം, അവളെയും അവളുടെ ഒരു സഹോദരൻ ഫവാസിനെയും സിൻജാറിൽ നിന്ന് താൽ അഫറിലേക്ക് നിർബന്ധിത മാർച്ചിൽ പങ്കെടുക്കാൻ കൊണ്ടുപോയി .അക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റിൻ്റെ നിയന്ത്രണത്തിലായിരുന്നു. യാത്രയ്ക്ക് മൂന്നോ നാലോ ദിവസമെടുത്തു, ഈ സമയത്ത് യസീദികൾക്ക് അവരെ പിടികൂടിയവർ ഭക്ഷണം നൽകിയിരുന്നില്ല.
200 ഓളം യസീദി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം അവളെ ഒമ്പത് മാസത്തോളം ഒരു ഭൂഗർഭ "ജയിലിൽ" പാർപ്പിച്ചു. അവിടെ പിടിക്കപ്പെട്ട കുട്ടികളിൽ ചിലർ മലിനമായ വെള്ളം കുടിച്ചാണ് മരിച്ചത്, ഇടയ്ക്കിടെ അവർ വന്ന് നിലവറയിൽ നിന്ന് സുന്ദരികളായി അവർക്ക് തോന്നിയ പെൺകുട്ടികളെ കൊണ്ടുപോകുമെന്ന് അവൾ ഓർക്കുന്നു.
ഒമ്പത് മാസങ്ങൾക്ക് ശേഷം, ഒരു സ്കൂളിനോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് അവളെ കൊണ്ടുപോയി. അവിടെ നിന്ന് അവളെയും മറ്റ് നാല് യസീദി പെൺകുട്ടികളെയും അബു മുഹമ്മദ് അൽ ഇദ്‌നാനി എന്നയാൾ വാങ്ങി. തുടർന്ന് പെൺകുട്ടികളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. അനുസരിക്കാൻ വിസമ്മതിച്ചവരെ മർദ്ദിച്ചു. 2014ലായിരുന്നു സംഭവം. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളിൽ ഭക്ഷണമേ നൽകിയില്ല, ഇറാഖിലെ സിൻജാറിൽ നിന്ന് തൽ അഫർ വരെ കാൽനടയായി കൊണ്ടുപോയി.
നാല് ദിവസത്തോളം നീണ്ട നടത്തം.. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഫൗസിയയും ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരും വിശന്ന് മരിക്കാറായിരുന്നു. ഇനിയും ആഹാരം കഴിച്ചില്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അങ്ങനെ ബന്ദികളുടെ മുൻപിലേക്ക് ചോറും ഇറച്ചിയുമായി ഐഎസ് ഭീകരർ എത്തി. വേവിച്ച മാംസം കൂട്ടി ചോറുകഴിക്കാൻ ഉത്തരവിട്ടു.
ദിവസങ്ങൾക്ക് ശേഷം ആഹാരം കണ്ടതിനാൽ എല്ലാവരും കിട്ടിയതെല്ലാം കഴിച്ചു. പക്ഷെ ഇറച്ചിക്ക് വല്ലാത്തൊരു തരം വിചിത്രം രുചി അവർക്ക് അനുഭവപ്പെട്ടു. കഴിച്ച പലർക്കും വയറുവേദനിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചുവെന്ന് ഉറപ്പായപ്പോൾ ഭീകരർ അക്കാര്യം വെളിപ്പെടുത്തി. യസീദി കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസമാണ് വിളമ്പിയതെന്ന് ഭീകരർ പറഞ്ഞു. തലയരിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രം ഭീകരർ കാണിച്ചു. ഈ കുട്ടികളെയാണ് നിങ്ങൾ ഇപ്പോൾ കഴിച്ചതെന്ന് പറയുകയും ചെയ്തു.
ഇതുകേട്ടയുടനെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞുവീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തു. കാരണം ഭീകരർ തലയറുത്ത് കൊന്ന കുഞ്ഞുങ്ങളുടെ അമ്മമാർ അക്കൂട്ടത്തിൽ തന്നെയുണ്ടായിരുന്നു. ബന്ദികളിൽ ഒരു സ്ത്രീ ഭീകരർ കാണിച്ച ഫോട്ടോയിൽ നിന്ന് തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞു. പട്ടിണിക്കിട്ടതിനൊടുവിൽ നൽകിയത് കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ യസീദികളായ ബന്ദികളെല്ലാം തകർന്നുപോയെന്നും ഫൗസിയ പറഞ്ഞു.
വടക്കൻ ഇറാഖിലുള്ള മതന്യൂനപക്ഷ വിഭാഗമാണ് യസീദികൾ. 2014ലായിരുന്നു ഇറാഖിൽ യസീദികൾ പ്രബലമായുള്ള മേഖല ഐഎസ് ഭീകരർ കീഴടക്കി ജനങ്ങളെ ബന്ദികളാക്കിയത്. ഫൗസിയ സിദോ തന്റെ ഒമ്പതാം വയസിൽ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതിന് ശേഷം നിരവധി ജിഹാദി യുവാക്കളുടെ പീഡനത്തിന് ഇരയായിരുന്നു. ഫൗസിയ അടക്കം നിരവധി പെൺകുട്ടികളെ അവർ ലൈംഗിക അടിമകളാക്കി. അബു അമർ അൽ-മക്ദിസിക്ക് അവളിൽ രണ്ട് കുട്ടികളുണ്ടായി. പിന്നീട് ഗാസയിൽ കഴിഞ്ഞിരുന്ന ഫൗസിയയെ അടുത്തിടെ ഇസ്രായേലി സൈന്യമാണ് രക്ഷപ്പെടുത്തിയത്.
യുഎസ് എംബസിയുമായി ചേർന്ന് ഐഡിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഴിഞ്ഞ മാസം ഫൗസിയയെ രക്ഷിച്ചത്. ഐഎസിൽ നിന്ന് സ്വതന്ത്രയായെങ്കിലും ബലാത്സംഗങ്ങളിലൂടെ പിറന്ന തന്റെ രണ്ട് കുട്ടികൾ ഇപ്പോഴും ഗാസയിലുണ്ടെന്ന് അവൾ പറയുന്നു. ഒരു ദശാബ്ദം നീണ്ട ശാരീരിക, മാനസിക പീഡനങ്ങൾ അവളുടെ ജീവിതം മാറ്റിമറിച്ചെങ്കിലും ഈ രക്ഷപ്പെടൽ തനിക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ഫൗസിയ പ്രതികരിച്ചു.
https://www.facebook.com/Malayalivartha