കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും. യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ ചുമതലയേല്‍ക്കും മുന്‍പുതന്നെ മൂഹമ്മദ് സില്‍വാറിയെ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്താന്‍ ഇസ്രായേല്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹമാസ് അപ്പാടെ തീര്‍ന്നുവെന്നും എല്ലാ മേധാവികളെയും വകവരുത്തിയെന്നും ഇസ്രായേല്‍ അവകാശപ്പെടുമ്പോഴാണ് മുഹമ്മദ് സില്‍വാറിനെയും വകവരുത്താനുള്ള വലിയ നീക്കം ആരംഭിച്ചിരിക്കുന്നത്.
ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ മിസൈല്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത ആക്രമണത്തില്‍ മരണം ഇരുന്നൂറു കവിഞ്ഞിരിക്കുന്ന. ആഞ്ഞൂറിലേറെപ്പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 73 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പോരാട്ടത്തില്‍ മരണം നാല്‍പത്തി മൂവായിരം കവിഞ്ഞു. മുന്നൂറിലേറെപ്പേര്‍ ആറു നില കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്നാഴ്ചയായി ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രയേല്‍ സൈന്യം പൂര്‍ണമായി ഉപരോധിച്ചിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് വടക്കന്‍ ഗാസയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
പ്രദേശത്ത് ഇസ്രായേല്‍ പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒരാള്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ആയ്യായിരത്തിലേറെ പേരാണ് ബന്ദികളെപ്പോലെ കഴിയുന്നത്. ഇതേ സമയംതന്നെ ഹിസ്ബുള്ളയുമായുള്ള പോരാട്ടവും ഇസ്രായേല്‍ കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഇസ്രായേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ലെബനോനില്‍ നിന്ന് ഹിസ്ബുള്ള വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും ഒളിത്താവളത്തിലായിരുന്നു. ഇതിന് പിന്നാലെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ശക്തമായ മറുപടിയുമായി നെതന്യാഹു രംഗത്തെത്തുകയും ചെയ്തു. നെതന്യാഹുവിന്റെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പക്കുകയും ചെയ്തു.
ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്ന് ഗാസയിലേക്ക് വിതറി. ഹമാസ് ഇനിയൊരിക്കലും ഗാസ ഭരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. ഇതിനൊപ്പം എല്ലാ പൗരന്‍മാരോടും പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് വടക്കന്‍ ബെയ്റൂട്ടിലും ഇസ്രായേല്‍ വിമാനത്തില്‍ ലഘുലേഖകള്‍ വിതറിയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവത്തെ കനത്ത പോരാട്ടത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍ കേണല്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ നേരിയ തിരിച്ചടിയായി. വടക്കന്‍ ഗാസയിലുണ്ടായ ആക്രമണത്തിലാണ് ബ്രിഗേഡ് കമാന്‍ഡര്‍ അഹ്സന്‍ ദഖ്‌സ കൊല്ലപ്പെട്ടത്. സൈനിക ടാങ്കില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജബാലിയ പ്രദേശത്തു നടന്ന സ്‌ഫോടനത്തിലാണ് കേണല്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായ സിന്‍വാറിനെ ബുധനാഴ്ച ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതോടെ ഹമാസ് പോരാളികള്‍ക്ക് ശക്തനായ നേതാവില്ലാതായിരിക്കുകയാണ്.
മൂന്ന് മാസത്തിനുള്ളില്‍ ഹമാസിന് ഹമാസുകള്‍ക്ക് ഏറ്റവും പ്രധാനികളായ രണ്ട് ഉന്നത നേതാക്കളാണ് കൊല്ലപ്പെട്ടത്. യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ കാണിക്കുന്ന ഡ്രോണ്‍ ഫൂട്ടേജ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടതും ഹമാസിന് കനത്ത മാനക്കേടായി മാറി.ഹമാസിന്റെ മുന്‍ മേധാവി ഇസ്മായില്‍ ഹനിയയെ ജൂലൈയില്‍ ഇറാനില്‍ വെച്ച് മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ചിരുന്നു.ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്യുന്നത് വരെ ഇസ്രായേലി ബന്ദികളെ തിരികെ നല്‍കില്ലെന്ന് സിന്‍വാറിന്റെ ഡെപ്യൂട്ടി ഖലീല്‍ അല്‍-ഹയ്യ വെള്ളിയാഴ്ച കുറിപ്പ് ഇറക്കിയതും ഇസ്രായേലിനെ പ്രകോപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha