ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....
ഹിസ്ബുള്ള എന്ന ആഗോള മുസ്ലീം ഭീകരസംഘടനയെ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്നു. അടുത്ത പുതുവര്‍ഷത്തില്‍ ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്നാണ് ഇസ്രായേലിന്റെ ദൃഢനിശ്ചയം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകര സംഘടനയ്ക്ക് ഇനി നേതാക്കളില്ല. അണികളെ ഇസ്രായേല്‍ കൂട്ടമായി കൊന്നൊടുക്കുകയാണ്. ചാവേറുകളും പോരാളികളും ഉള്‍പ്പെടെ അറുപതു ശതമാനം ഹിസ്ബുള്ളകളെയും വധിച്ചതായി ഇസായേല്‍ അവകാശപ്പെടുന്നു. ഒരു മാസത്തിനുള്ളില്‍ ഹിസ്ബുള്ളയെ പശ്ചിമേഷ്യയില്‍ നിന്ന് തുടച്ചുനീക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ ഹമാസിനെയും പശ്ചിമേഷ്യയില്‍നിന്നു ഇസ്രായേല്‍ തുടച്ചുനീക്കുമെന്നാണ് നെതന്യാഹുവിന്റെ അന്ത്യശാസനം. ഹിസ്ബുള്ളയുടെ പുതിയ ആഗോള നേതാവായി അംഗീകരിക്കപ്പെട്ട ഷിയാ പുരോഹിതന്‍ ഹാഷിം സഫിയുദ്ദീനെ വധിച്ചതായി ഇസ്രായേല്‍ പറയുമ്പോള്‍ സഫിയുദീന്‍ വീരചരമം പ്രാപിച്ചതായി ഹിസ്ബുള്ളയും അംഗീകരിച്ചിരിക്കുന്നു. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു സഫീദി.
ലബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സമ്മതിച്ചു. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള സെപ്റ്റംബര്‍ 27ന് ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അടുത്ത നേതാവായി മാറിയിരുന്നു ഹാഷീം. ഒപ്പം ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു ഇയാള്‍.
ഒക്ടോബര്‍ നാലിനു ബെയ്റൂട്ടിലുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉറപ്പാക്കിയെങ്കിലും അന്നേദിവസം അക്കാര്യം പുറത്തുവിട്ടിരുന്നില്ല. സഫിയുദ്ദീനൊപ്പം ഹിസ്ബുള്ള ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡര്‍ അലി ഹുസൈന്‍ ഹാസിമയെയും വധിച്ചതായി ഇസ്രയേലി സേന ഇന്നലെയാണ് വ്യക്തമാക്കിയത്. 1964ല്‍ ദക്ഷിണ ലബനാനില്‍ ജനിച്ച ഹാഷിം സഫിയുദ്ദീന്‍ ഏറെക്കാലം ഇറാന്‍ നഗരമായ ഖുമ്മില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ലബനോനില്‍ തിരിച്ചെത്തിയത്. 2017ല്‍ യു.എസ് ഇദ്ദേഹത്തെ ഭീകരപ്പട്ടികയില്‍ പെടുത്തിയിരുന്നു.
സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരില്‍ ആറു പേര്‍ക്കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഈ അവകാശവാദത്തില്‍ ഹിസ്ബുള്ള പ്രതികരണം പുറത്തിറക്കിയിട്ടില്ലെന്നു മാത്രമല്ല പ്രസ്ഥാനത്തെ നയിക്കാന്‍ ഇനി നേതാക്കളില്ലാതെ വരുന്നതില്‍ കടുത്ത ആശങ്കയിലുമാണ്. ഹിസ്ബുള്ളയെ ഏറ്റവുമധികം സഹായിച്ചിരുന്ന ഇറാനുനേരേയും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൂചനകള്‍. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും അയാളുടെ പകരക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഭീകരരെയും വധിച്ചുകഴിഞ്ഞുവെന്നാണ് ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ പറഞ്ഞത്.
ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജന്‍സ് തലസ്ഥാനമായ വടക്കന്‍ ബെയ്‌റൂട്ടില്‍ ഹാഷിം രഹസ്യസന്ദര്‍ശനത്തിന് എത്തിയതായി ഇസ്രായേലിന്റെ രഹസ്യനിരീക്ഷണ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാഷിനും അനുയായികളും എത്തിയ കെട്ടിടം ഇസ്രായേല്‍ മിസൈല്‍ അയച്ച് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ ഇരുപത്തിയഞ്ചിലധികം ഹിസ്ബുള്ള പ്രവര്‍ത്തകരായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയ്ക്ക് പകരക്കാരനായി ഇറാന്‍ കണ്ടെത്തിയ നേതാവാണ് ഹാഷിം. ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തിനെ സഫീദിനാണ് നിയന്ത്രിച്ചിരുന്നത്.
ഇസ്രയേല്‍ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണില്‍ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പിന്തുണയോടു കൂടി ലെബനോന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും സായുധ കലാപകാരികളുമായ ഹിസ്ബുള്ളയെ അമേരിക്കയും ബ്രിട്ടണും ഓസ്േ്രടലിയയും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. ലെബനീസ് പൗരന്മാര്‍ ധാരാളമുള്ള ഓസ്ട്രേലിയയില്‍, ഹിസ്ബുള്ളയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും ഓസ്‌ട്രേലിയ നിരോധിച്ചിരുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റ്, ബൊക്കോ ഹറാം തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളെയും ഓസ്ട്രേലിയ ഭീകരവാദസംഘങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇസ്രായേല്‍ ചാമ്പലാക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha