Widgets Magazine
25
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...


തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...


കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...


ഭീതി വിതച്ച് ദന എത്തുമ്പോൾ...സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന... ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും, 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു...


എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....

24 OCTOBER 2024 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...

കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?

ചെങ്കടലിൽ ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നു; കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു...

ഹിസ്ബുള്ള എന്ന ആഗോള മുസ്ലീം ഭീകരസംഘടനയെ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്നു. അടുത്ത പുതുവര്‍ഷത്തില്‍ ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്നാണ് ഇസ്രായേലിന്റെ ദൃഢനിശ്ചയം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകര സംഘടനയ്ക്ക് ഇനി നേതാക്കളില്ല. അണികളെ ഇസ്രായേല്‍ കൂട്ടമായി കൊന്നൊടുക്കുകയാണ്. ചാവേറുകളും പോരാളികളും ഉള്‍പ്പെടെ അറുപതു ശതമാനം ഹിസ്ബുള്ളകളെയും വധിച്ചതായി ഇസായേല്‍ അവകാശപ്പെടുന്നു. ഒരു മാസത്തിനുള്ളില്‍ ഹിസ്ബുള്ളയെ പശ്ചിമേഷ്യയില്‍ നിന്ന് തുടച്ചുനീക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ ഹമാസിനെയും പശ്ചിമേഷ്യയില്‍നിന്നു ഇസ്രായേല്‍ തുടച്ചുനീക്കുമെന്നാണ് നെതന്യാഹുവിന്റെ അന്ത്യശാസനം. ഹിസ്ബുള്ളയുടെ പുതിയ ആഗോള നേതാവായി അംഗീകരിക്കപ്പെട്ട ഷിയാ പുരോഹിതന്‍ ഹാഷിം സഫിയുദ്ദീനെ വധിച്ചതായി ഇസ്രായേല്‍ പറയുമ്പോള്‍ സഫിയുദീന്‍ വീരചരമം പ്രാപിച്ചതായി ഹിസ്ബുള്ളയും അംഗീകരിച്ചിരിക്കുന്നു. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു സഫീദി.

ലബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സമ്മതിച്ചു. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള സെപ്റ്റംബര്‍ 27ന് ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അടുത്ത നേതാവായി മാറിയിരുന്നു ഹാഷീം. ഒപ്പം ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു ഇയാള്‍.

 

ഒക്ടോബര്‍ നാലിനു ബെയ്റൂട്ടിലുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉറപ്പാക്കിയെങ്കിലും അന്നേദിവസം അക്കാര്യം പുറത്തുവിട്ടിരുന്നില്ല. സഫിയുദ്ദീനൊപ്പം ഹിസ്ബുള്ള ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡര്‍ അലി ഹുസൈന്‍ ഹാസിമയെയും വധിച്ചതായി ഇസ്രയേലി സേന ഇന്നലെയാണ് വ്യക്തമാക്കിയത്. 1964ല്‍ ദക്ഷിണ ലബനാനില്‍ ജനിച്ച ഹാഷിം സഫിയുദ്ദീന്‍ ഏറെക്കാലം ഇറാന്‍ നഗരമായ ഖുമ്മില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ലബനോനില്‍ തിരിച്ചെത്തിയത്. 2017ല്‍ യു.എസ് ഇദ്ദേഹത്തെ ഭീകരപ്പട്ടികയില്‍ പെടുത്തിയിരുന്നു.


സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരില്‍ ആറു പേര്‍ക്കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഈ അവകാശവാദത്തില്‍ ഹിസ്ബുള്ള പ്രതികരണം പുറത്തിറക്കിയിട്ടില്ലെന്നു മാത്രമല്ല പ്രസ്ഥാനത്തെ നയിക്കാന്‍ ഇനി നേതാക്കളില്ലാതെ വരുന്നതില്‍ കടുത്ത ആശങ്കയിലുമാണ്. ഹിസ്ബുള്ളയെ ഏറ്റവുമധികം സഹായിച്ചിരുന്ന ഇറാനുനേരേയും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൂചനകള്‍. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും അയാളുടെ പകരക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഭീകരരെയും വധിച്ചുകഴിഞ്ഞുവെന്നാണ് ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ പറഞ്ഞത്.

ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജന്‍സ് തലസ്ഥാനമായ വടക്കന്‍ ബെയ്‌റൂട്ടില്‍ ഹാഷിം രഹസ്യസന്ദര്‍ശനത്തിന് എത്തിയതായി ഇസ്രായേലിന്റെ രഹസ്യനിരീക്ഷണ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാഷിനും അനുയായികളും എത്തിയ കെട്ടിടം ഇസ്രായേല്‍ മിസൈല്‍ അയച്ച് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ ഇരുപത്തിയഞ്ചിലധികം ഹിസ്ബുള്ള പ്രവര്‍ത്തകരായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയ്ക്ക് പകരക്കാരനായി ഇറാന്‍ കണ്ടെത്തിയ നേതാവാണ് ഹാഷിം. ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തിനെ സഫീദിനാണ് നിയന്ത്രിച്ചിരുന്നത്.

ഇസ്രയേല്‍ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണില്‍ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പിന്തുണയോടു കൂടി ലെബനോന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും സായുധ കലാപകാരികളുമായ ഹിസ്ബുള്ളയെ അമേരിക്കയും ബ്രിട്ടണും ഓസ്േ്രടലിയയും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. ലെബനീസ് പൗരന്മാര്‍ ധാരാളമുള്ള ഓസ്ട്രേലിയയില്‍, ഹിസ്ബുള്ളയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും ഓസ്‌ട്രേലിയ നിരോധിച്ചിരുന്നു.

 

ഇസ്ലാമിക് സ്‌റ്റേറ്റ്, ബൊക്കോ ഹറാം തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളെയും ഓസ്ട്രേലിയ ഭീകരവാദസംഘങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇസ്രായേല്‍ ചാമ്പലാക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പുനല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു  (4 hours ago)

യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്  (5 hours ago)

പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!  (5 hours ago)

RUSSIA ഹമാസ് നേതാക്കൾ റഷ്യയിൽ  (9 hours ago)

TURKEY ഏർദോഗനും പണി കിട്ടി തുടങ്ങി  (10 hours ago)

INDIA മോദി ഇറങ്ങി കളി മാറി  (10 hours ago)

Cyclone-Dhana ദനയെ നേരിടാൻ തയ്യാർ  (10 hours ago)

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?  (11 hours ago)

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....  (11 hours ago)

എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു: മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ ചൊല്ലി, ജീവനൊടുക്കി അദ്ധ്യാപിക  (11 hours ago)

മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും  (11 hours ago)

വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...  (12 hours ago)

എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്  (12 hours ago)

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിലുന്നയിച്ചത് ഗുരുതര വാദം  (12 hours ago)

Malayali Vartha Recommends