ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു...പകരം കിട്ടിയത്..ആയത്തുല്ല അലി ഖമേനിയുടെ വാക്കിന് പുറം പൊളിയുന്ന തിരിച്ചടി...ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത...
ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഒരു തിരിച്ചടി ഇറാൻ പ്രതീക്ഷിച്ചിരുന്നെകിലും ഇതല്പം കടന്ന രീതിയായി പോയി എന്നാണ് ഇറാൻ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവുക. ഇസ്രായേലിന്റെ ആക്രമണത്തിന് ഇറാന്‍ തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങുന്നതായി സൂചന. ടെഹ്‌റാനില്‍ ശനിയാഴ്ച നടത്തിയ ആക്രമണങ്ങള്‍ ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്ത്രപ്രധാന മേഖലകളില്‍ ആണ് ഇസ്രായേല്‍ സ്‌ഫോടനം നടത്തിയത് എന്നാണ് വിവരം. ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപത്ത് വരെ സ്‌ഫോടനമുണ്ടായി.
എന്നാല്‍ ഇത് തങ്ങളുടെ സൈനിക അഭ്യാസത്തിന്റെ ഭാഗമാണ് എന്നാണ് ഇറാന്‍ ആദ്യം പ്രതികരിച്ചത്.എങ്കിലും തിരിച്ചടിക്ക് സജ്ജമാകുകയാണ് ഇറാന്‍ എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെയും ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയുടെയും കൊലപാതകങ്ങള്‍ക്ക് പ്രതികാരമായി ഈ മാസം ആദ്യം ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് ഇസ്രായേല്‍ നടത്തിയത് എന്നാണ് വിവരം.
അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇറാന്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനും ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടി നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.ഇസ്രായേലിന്റെ ആക്രമണത്തിന്റെ തീവ്രത അനുസരിച്ച് യുദ്ധത്തിന് ഒരുങ്ങണം എന്നായിരുന്നു ഖമേനി സൈന്യത്തോട് പറഞ്ഞിരുന്നത്.
ഇന്നത്തെ ആക്രമണത്തോടെ ഖമേനിയുടെ നിര്‍ദേശ പ്രകാരം ഇറാന്‍ തിരിച്ചടിക്കാനാണ് സാധ്യത എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ തങ്ങളുടെ എണ്ണ, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളോ ആണവ കേന്ദ്രങ്ങളോ ആക്രമിക്കുകയോ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കുകയോ ചെയ്താല്‍ തിരിച്ചടിക്കും എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha