യഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍...ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്...പറഞ്ഞിരിക്കുന്ന മറ്റുള്ള കാര്യങ്ങൾ...
ഹമാസ് നേതാവ് സിൻവറിന്റെ മരണത്തോട് കൂടി തന്നെ ബന്ദികളുടെ അവസ്ഥ എന്താകും എന്നുള്ള ഒരു ചോദ്യം ഉയരുകയാണ് . ഇപ്പോഴിതാ
കൊല്ലപ്പെടുന്നതിന് മുമ്പ് ഹമാസ് തലവനായിരുന്ന യാഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍. മൂന്ന് പേജുകളാണ് കത്തില്‍ ഉള്ളത്. ഹമാസ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന ബന്ദികളുടെ ജീവന്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്നാണ് സിന്‍വര്‍ തന്റെ അവസാന കത്തില്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധം അവസാനിക്കണമെന്ന് സിന്‍വര്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം.ബന്ദികളെ കാട്ടിയാണ് ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് എന്നാണ് ഈ കത്തിലൂടെ ഹമാസ് തലവന്‍ ഉദ്ദേശിച്ചിരുന്നത്. കത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങളും യാഹ്യാ സിന്‍വര്‍ അനുയായികള്‍ക്കായി എഴുതിയിട്ടുണ്ട്. ഇസ്രയേലിന്റെ കൈവശമുളള ഹമാസ് തടവുകാരെ വിട്ടയക്കുന്നതിന് തങ്ങള്‍ തട്ടിക്കൊണ്ട് വന്ന ബന്ദികള്‍ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സിന്‍വര്‍ കത്തില്‍ പറയുന്നത്.
കത്തിലെ മറ്റ് പേജുകളില്‍ ഓരോ ബന്ദിയുടേയും പേരും വയസും മറ്റ് വിവരങ്ങളും ഇയാള്‍ എഴുതിയിട്ടുണ്ട്.മറ്റൊരു പേജില്‍ ഹമാസ് തട്ടിയെടുത്ത പതിനൊന്ന് വനിതാ ബന്ദികളുടെ വിശദാംശങ്ങളും കുറിച്ചിട്ടുണ്ട്. ഈ കത്തിന് കൂടുതല്‍ പേജുകളുണ്ടോ എന്ന കാര്യം ഇനിയും വ്യക്തമല്ല. ഏതായാലും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി തന്നെയായിരിക്കണം സിന്‍വര്‍ ഇത്തരത്തില്‍ ഒരു കത്തഴുതിയത് എന്ന് വേണം കരുതാന്‍.ഏതായാലും ബന്ദികളെ കിട്ടാത്തതുകൊണ്ട് തന്നെ സ്വന്തം രാജ്യത്ത് നിന്ന് പോലും സമ്മർദ്ദം തുടരുകയാണ്.
https://www.facebook.com/Malayalivartha