സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ...കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെങ്കിൽ കൂടുതൽ മിസൈലുകൾ അയയ്ക്കും..അമേരിക്കയ്‌ക്കും റഷ്യയുടെ മുന്നറിയിപ്പ്...
റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ അവസ്ഥ ഓരോ ദിവസവും അതീവ ഗുരുതരമായ നിലയിലേക്ക് പോയ്കൊണ്ട് ഇരിക്കുകയാണ് .യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതു പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ തയാറാണെന്നു യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘‘പ്രശ്നങ്ങൾ കൂട്ടാൻ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും തെറ്റിദ്ധാരണ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെങ്കിൽ ഞങ്ങൾ കൂടുതൽ മിസൈലുകൾ അയയ്ക്കും’’– ലാവ്റോവ് പറഞ്ഞു. യുക്രെയ്നിലെ പ്രാദേശിക ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ രൂപകല്‍പന ചെയ്ത മിസൈലാണു റഷ്യ രണ്ടാഴ്ച മുൻപ് അയച്ചത്. മിസൈല്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ചു ഡിനിപ്രോയിൽ എത്തി. സൈനിക വ്യവസായിക സമുച്ചയത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്നാണു റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇതിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ചതിന് തിരിച്ചടിയായി റഷ്യ അവരുടെ ആവനാഴിയിലെ ഏറ്റവും പുതിയ മിസൈലായ ഒറെഷ്നിക് എന്ന ഭൂഖണ്ഡാന്തര മിസൈലാണ് യുക്രെയിനിലേക്ക് പ്രയോഗിച്ചിരുന്നത്. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കും മുന്‍പ് തന്നെ യുക്രെയിന്‍ പ്രസിഡന്റിനെ റഷ്യ വധിക്കുമെന്ന അഭ്യൂഹവും ഇതോടെ മേഖലയില്‍ ശക്തമായിട്ടുണ്ട്. ബ്രിട്ടീഷ് – അമേരിക്കന്‍ ഏജന്‍സികള്‍ തന്നെയാണ് ഇത്തരമൊരു അഭ്യൂഹത്തിനും വഴിമരുന്നിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha