ചികിത്സ നിർത്തി സമാധാനത്തോടെ മരിക്കാൻ വിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചു: ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ...

ഫ്രാൻസിസ് മാർപാപ്പ ന്യുമോണിയ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ കഴിയവേ, മരണത്തിന്റെ വക്കിലെത്തിയിരുന്നെന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു അദ്ദേഹം. ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ വിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചിരുന്നെന്ന് ഡോ. സെർജിയോ ആൽഫിയേരി ആണ് ഒരു പത്രമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. മാർപാപ്പെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്നു ഡോ. സെർജിയോ ആൽഫിയേരി.
'ചികിത്സയ്ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് പതിവായിരുന്നു. ഇതോടെ അദ്ദേഹം അതിജീവിക്കില്ലെന്ന് കരുത. എന്നാൽ വർഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റ് എല്ലാ വഴിക്കും ശ്രമിക്കൂ, കൈവിടരുത് എന്ന സന്ദേശം അയച്ചതോടെ സാദ്ധ്യമായ എല്ലാ ചികിത്സയും മരുന്നുകളും പരീക്ഷിച്ചു. വൃക്കയും മജ്ജയും തകരാറിലാകാൻയിടയുള്ള അത്രയും തീവ്രവായ മരുന്നുകളാണ് അദ്ദേഹത്തിന് നൽകിയത്. വൈകാതെ ആദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു'- ആൽഫിയേരി പറഞ്ഞു.
മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ വച്ചാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തുന്നത്.
വിശ്വാസികൾക്ക് നേരെ കൈവീശി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്. അടുത്തിടെ ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha