Widgets Magazine
12
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ...വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന...ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്...


മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു...ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും...മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും...


ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...


വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം...സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും, സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്...റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല...

ഇന്ത്യ - ചൈന യുദ്ധം തകർത്ത രത്തൻ ടാറ്റയുടെ പ്രണയജീവിതംകേരളത്തിന്റെ വില്ലൻ...?

10 OCTOBER 2024 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റ കത്തിൽ ടാറ്റയുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....

160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, ഫ്ലോറിഡയിൽ വരുംമണിക്കൂറുകൾ നിർണായകം, 6 വിമാനത്താവളങ്ങൾ അടച്ചു

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെ

ഒരു ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമാകാരന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അരികിലൂടെ...! മുന്നറിയിപ്പുമായി നാസ..!

നവംബർ 9-ന് ഈ ദിവസം മുതൽ ഒരാഴ്ച സൂര്യൻ ഉദിയ്ക്കില്ല. ഈ ഒരാഴ്ച ഭൂമി മുഴുവൻ ഇരുട്ടിലായിരിക്കും.... ഈ വർഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നു...പ്രവചനങ്ങൾ പുറത്ത്

ഒരു വ്യവസായിക്കുവേണ്ടി ഒരു നാട് ഇങ്ങനെ വിലപിക്കുമോ? വ്യവസായികളും കോര്‍പ്പറേറ്റുകളും കുത്തകകളും ചൂഷകരും ആണെന്ന കടുത്ത വിമര്‍ശനമുള്ള കേരളത്തിന്റെ സോഷ്യല്‍ മീഡിയില്‍ പോലും ആ മനുഷ്യന്‍ ഒരു വികാരമായി നിലകൊള്ളുകയാണ്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ അന്തരിച്ച രത്തന്‍ ടാറ്റ (86) ഒരു വ്യക്തിയല്ല, പ്രസ്ഥാനവും ഒരു വികാരവുമാണ്. ടാറ്റ കമ്പനിയുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തം പേരിലേക്ക് മാറ്റിയിരുന്നെങ്കില്‍, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനാവുമായിരുന്നു ഈ മനുഷ്യന് പക്ഷേ താല്‍പ്പര്യം കോടീശ്വരലിസ്റ്റില്‍ കയറിക്കൂടാനായിരുന്നില്ല. സമ്പത്തിന്റെ 70 ശതമാനവും ചാരിറ്റിക്കുവേണ്ടി ചിലവഴിച്ച്, ഒരു കപ്പ് കേക്കില്‍ ഒരു മെഴുകുതിരി കത്തിച്ച് വെച്ച് ജന്‍മദിനം ആഘോഷിച്ച്, ഒരു സാധാരണ വീട്ടില്‍ വിശ്രമജീവിതം നയിച്ച്, ഒരു ഇലപൊഴിയുന്നതുപോലെ, അവിവാഹിതനായ ആ പ്രകാശം പരത്തുന്ന മനുഷ്യന്‍ കടന്നുപോയി!

ഇന്ന് പത്തരലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന, ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കുതിക്കുന്ന ടാറ്റയുടെ വളര്‍ച്ചയില്‍, രത്തന് വലിയ പങ്കാണുള്ളത്. മൊത്തം എഴരലക്ഷം തൊഴിലാളികള്‍ക്കാണ് ഈ സ്ഥാപനം പ്രത്യക്ഷമായി തൊഴില്‍ കൊടുക്കുന്നത്. പരോക്ഷമായി പതിനായിരങ്ങള്‍ക്ക് വേറെയും. ആ നിലയിലേക്ക് ടാറ്റാ ഗ്രൂപ്പിലെ വളര്‍ത്തിയെടുക്കുന്നതില്‍ അഹോരാത്രം യത്നിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. ഒരു വ്യവസായിക്ക് ഇന്ത്യയില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന് മാത്രമായിരിക്കും.

 

 

 


രത്തൻ ടാറ്റയുടെ വ്യക്തിജീവിതം എല്ലാക്കാലത്തും മാധ്യമങ്ങൾ താൽപ്പര്യത്തോടെയാണ് കണ്ടിരുന്നത്. ബിസിനസ് ജീവിതത്തിൽ വൻ വിജയം നേടിയ രത്തൻ പക്ഷെ ഒറ്റയ്ക്ക് ജീവിക്കാനാണ് തീരുമാനിച്ചത്. അവിവാഹിതനായിരുന്നുവെങ്കിലും രത്തൻ ടാറ്റ അരസികനും പരുക്കനുമായിരുന്നെന്ന് ആരും പറയില്ല. വിവാഹിതരേക്കാൾ ഏറെ കാൽപ്പനികനായിരുന്നു അദ്ദേഹമെന്ന് അടുത്തറിയുന്നവർ പറയും. രത്തൻ ടാറ്റയ്ക്ക് യൗവന കാലത്ത് ഒരു പ്രണയജീവിതവും ഉണ്ടായിരുന്നു. ഈ വസ്തുത അദ്ദേഹം ഒരേയൊരാളോടാണ് പങ്കുവെച്ചിരുന്നത്. അത് ബോളിവുഡിലെ ഐതിഹാസിക താരമായ സിമി ഗാരേവാളിനോടായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങൾ പങ്കുവെക്കാൻ മാത്രം അടുത്ത ബന്ധമാണ് സിമി ഗാരേവാളും രത്തൻ ടാറ്റയും തമ്മിലുണ്ടായിരുന്നത്. രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഏതെന്നു ചോദിച്ചാൽ ഉത്തരവും മറ്റൊന്നല്ല. ഒരു 'പെർഫെക്ട് ജെന്റിൽമാൻ' എന്നായിരുന്നു രത്തൻ ടാറ്റയെക്കുറിച്ച് സിമിയുടെ അഭിപ്രായം. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സംബന്ധിച്ച് നിരവധി ആഖ്യാനങ്ങളുണ്ടായി.

 

 


പ്രണയനൈരാശ്യമോ?
ഒരിക്കലും ഒരു നിരാശാകാമുകനായിരുന്നില്ല രത്തൻ ടാറ്റ. മറിച്ച് ഉത്സാഹത്തോടെ തന്റെ ബിസിനസ്സിനെ ഉന്നതങ്ങളിലേക്ക് നടത്തുകയും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത മൂല്യബോധവും ദിശാബോധവുമുള്ള ഒരു വ്യവസായിയായാണ് അദ്ദേഹം അവസാന നിമിഷം വരെയും ജീവിച്ചത്. എന്നിരിക്കിലും, എന്തുകൊണ്ട് രത്തൻ വിവാഹം ചെയ്തില്ല എന്ന ചോദ്യത്തിന്റെ മറുപടിയിൽ ഒരു പഴയകാല പ്രണയകഥയുടെ നിഴൽ വീണു കിടക്കുന്നത് കാണാം.

ചെറുപ്പകാലത്ത് ലോസ് ആൻജലസിൽ ഒരു ആർക്കിടെക്ചറൽ സ്ഥാപനത്തിൽ രത്തൻ ടാറ്റ ജോലി ചെയ്തിരുന്നു. ഈ കാലത്താണ് അദ്ദേഹം ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. അവളുമൊത്തുള്ള ജീവിതം രസകരമായിരിക്കുമെന്നു തന്നെയായിരുന്നു രത്തൻ ടാറ്റയുടെ മനസ്സിൽ. വിവാഹത്തിന് അദ്ദേഹം തയ്യാറായതുമാണ്. എന്നാൽ അതിന് പ്രതിബന്ധങ്ങളുണ്ടായി.

രത്തൻ ടാറ്റ 1962ൽ നാട്ടിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു. അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി അസുഖബാധിതയായി കഴിഞ്ഞിരുന്ന അമ്മയെ അവസാനകാലത്ത് നോക്കണമെന്ന ആഗ്രഹത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടെ ഇന്ത്യ - ചൈന യുദ്ധം തുടങ്ങിയിരുന്നു. രത്തന്റെ കാമുകിയുടെ വീട്ടുകാർ ആശങ്കയിലായി. മകളെ രത്തന്റെ കൂടെ വിടില്ലെന്ന് അവർ തീരുമാനമെടുത്തു. രത്തൻ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങി.

ആരാണ് ആ പെൺകുട്ടിയെന്ന് രത്തൻ ടാറ്റയ്ക്കും, ഒരുപക്ഷെ, സിമി ഗാരേവാളിനും മാത്രമേ അറിയൂ.

 

 

കേരളത്തില്‍ പതിവുപോലെ വില്ലന്‍

കോവിഡ് കാലത്ത് രത്തന്‍ടാറ്റ തന്റെ പേഴ്സണ്‍ല്‍ അക്കൗണ്ടില്‍നിന്ന് എടുത്താണ് 500 കോടിരൂപ രാജ്യത്തിന് കൊടുത്തത്. ഇത് ടാറ്റാ സണ്‍സ് ഏറ്റെടുത്ത് 1500 കോടിയാക്കി ഉയര്‍ത്തി. അങ്ങനെയുള്ള എത്രയെത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.പക്ഷേ കേരളത്തില്‍ ടാറ്റാ, ബിര്‍ളാ, അംബാനി എന്ന കുത്തക- ചൂഷണ നിയോലിബറല്‍ ഭീകരര്‍ മാത്രമായാണ്, ഇവര്‍ ചിത്രീകരിക്കുന്നത്. മെറിറ്റിന് മാത്രം പ്രധാന്യം നല്‍കുന്ന ടാറ്റാ ഗ്രൂപ്പ് എം.എ യൂസഫലിയെയും, രവിപിള്ളയെയും പോലെ നേതാക്കളുടെ മക്കള്‍ക്ക് ജോലികൊടുക്കുകയുമില്ല എന്നതാണോ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. അതുപോലെ മൂന്നാറിലെ കണ്ണന്‍ദേവന്റെ കൈയേറ്റത്തിന്റെ പേരിലും ടാറ്റ കേരളത്തില്‍ വില്ലനായി.

പക്ഷേ രത്തന്റെ ജീവചരിത്രം തയ്യാറക്കിയത് ഒരു മലയാളിയാണെന്നതില്‍ നമുക്കും അഭിമാനിക്കാം.രത്തന്‍ ടാറ്റയുമായി നൂറുതവണ അഭിമുഖം, ടാറ്റയുടെ അമേരിക്കക്കാരിയായ ആദ്യ പ്രണയിനിയുള്‍പ്പെടെ നൂറ്റിനാല്‍പതോളം പേരുമായുള്ള മറ്റ് അഭിമുഖങ്ങള്‍...മൂന്നര വര്‍ഷമാണ് മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ് ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കാനായി മാറ്റി വെച്ചത്. ഒടുവില്‍ ഇന്ത്യന്‍ പ്രസാധനരംഗം കണ്ട ഏറ്റവും വലിയ പ്രതിഫലത്തോടെ ഹാര്‍പര്‍ കോളിന്‍സ് പുസ്തകവും സ്വന്തമാക്കി. രണ്ടുകോടിയാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന് ഹാര്‍പര്‍ കോളിന്‍സ് നല്‍കിയ തുക. മൂന്നുപതിറ്റാണ്ടിന്റെ ബന്ധമാണ് ടാറ്റയുമായി തോമസ് മാത്യുവിനുള്ളത്. തന്നെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ഫയലുകളും വാര്‍ത്തകളും ഓര്‍മകളും അറിവുകളും ബന്ധങ്ങളും എല്ലാം തോമസ് മാത്യുവിന് സമര്‍പ്പിക്കുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ രത്തന്‍ ടാറ്റ.'രത്തന്‍ എന്‍.ടാറ്റ' എന്നാണ് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ; പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്; തുറന്നുപറഞ്ഞ് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്!!  (1 hour ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെപ്പോലും പ്രതീക്ഷിച്ചിരുന്നു; പ്രത്യേകിച്ച് മോഹന്‍ലാലിന് എതിരെ; എല്ലാത്തിലും‍ രാഷ്ട്രീയമുണ്ട്; വൈറലായി കൊല്ലം തുളസിയുടെ വാക്കുകൾ!!  (1 hour ago)

അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം  (2 hours ago)

സഹസംവിധായികയെ പീ ഡിപ്പിച്ചു; സംവിധായകനും സഹായിക്കുമെതിരെ കേസ്  (2 hours ago)

മലബാറിലെ സീറ്റുകൾ കുത്തിയൊലിച്ചു പോകുമോ  (4 hours ago)

വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നത്; മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സു  (4 hours ago)

കോപം ഇരട്ടിയായി...  (5 hours ago)

SABARIMALA ശബരിമല സമരകേന്ദ്രമാവും  (5 hours ago)

പരിസ്ഥിതി സംരക്ഷകരായ വന്യമൃഗങ്ങളുടെ പരിപാലനം മനുഷ്യന്റെ കൂടി ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ  (6 hours ago)

ISRAEL 2000-കളുടെ തുടക്കത്തിലെ ഹമാസിന്റെ തന്ത്രം..!  (7 hours ago)

ഒറ്റ കത്തിൽ ടാറ്റായുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....  (8 hours ago)

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു.... കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...  (8 hours ago)

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് : ഭാഗത്താനം കാടമുറി സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് 18 ലക്ഷം രൂപ : കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ  (8 hours ago)

ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്; എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓ  (8 hours ago)

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

Malayali Vartha Recommends