Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

തങ്കമണി കൂട്ട ബലാത്സംഗ സംഭവം കെട്ടിച്ചമച്ചത്‌, കരുണാകരനെ താഴെയിറക്കാനായി കോണ്‍ഗ്രസും സിപിഎമ്മും സാമൂഹ്യപ്രവര്‍ത്തകരും ഒന്നിച്ചു, നിരവധി സ്‌ത്രീകളെക്കൊണ്ട്‌ പീഡിപ്പിക്കപ്പെട്ടതായി മൊഴിയും നല്‍കി

07 MAY 2013 12:28 AM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഇടുക്കിയിലെ തങ്കമണി കൂട്ട മാനഭംഗ കേസ്‌ കേരള രാഷ്‌ട്രീയത്തെ പിടിച്ചുലക്കിയ സംഭവമാണ്‌. കേരള പോലീസിന്റേയും കരുണാകരന്‍ മന്ത്രി സഭയുടേയും പ്രതിച്ഛായ തകര്‍ത്ത ഒന്നു കൂടിയായിരുന്നു 1986ലെ തങ്കമണി സംഭവം. കരുണാകരന്‍ സര്‍ക്കാരിന്റെ പോലീസിന്റെ ക്രൂര മുഖം പേടിയോടെ മലയാളികള്‍ കണ്ട ദിനങ്ങളായിരുന്നു അത്‌. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തങ്കമണി മാനഭംഗ കേസ്‌ തികച്ചും രാഷ്‌ട്രീയാവശ്യത്തിനായി കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം രംഗത്തെത്തിയിരിക്കുകയാണ്‌. മംഗളം പത്രത്തിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ ജോണ്‍ പെരുവന്താനം തങ്കമണി സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം തുറന്ന്‌ കാട്ടുന്നത്‌. 1986 ഒക്‌ടോബര്‍ 21 നാണ്‌ തങ്കമണിയില്‍ പോലീസ്‌ അതിക്രമങ്ങള്‍ക്ക്‌ തുടക്കംകുറിച്ച അനിഷ്‌ട സംഭവങ്ങളുടെ തുടക്കം.ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു ആളിപ്പടര്‍ന്നത്‌. തങ്കമണി ജംഗ്‌ഷനിലെത്താതെ ഒരു കിലോമീറ്റര്‍ അപ്പുറത്ത്‌ സര്‍വീസ്‌ അവസാനിപ്പിക്കുന്ന ബസിനെ വിദ്യാര്‍ഥികള്‍ മോശമായ റോഡിലൂടെ തങ്കമണി ടൗണിലേക്ക്‌ ബലമായി കൊണ്ടുപോയതാണ്‌ പ്രകോപനം. തുടര്‍ന്ന്‌ ബസുടമ കട്ടപ്പനയില്‍ നിന്ന്‌ പോലീസുമായെത്തി ബസ്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പോലീസ്‌ ജനക്കൂട്ടത്തിനുനേരെ ലാത്തിവീശി. അതോടെ, പോലീസിനു നേരെ കല്ലേറുതുടങ്ങി. കെട്ടിടങ്ങളുടെ മറവില്‍ ഒളിഞ്ഞുനിന്നായിരുന്നു കല്ലേറ്‌. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പോലീസ്‌ ആദ്യം ആകാശത്തേക്ക്‌ വെടിവച്ചു. കല്ലേറ്‌ തുടര്‍ന്നപ്പോള്‍ നടന്ന വെടിവയ്‌പ്പില്‍ രണ്ടുപേര്‍ വീണു. കോഴിമല അവറാച്ചന്‍ എന്നയാള്‍ തല്‍ക്ഷണം മരിച്ചു. ഉടുമ്പയ്‌ക്കല്‍ മാത്യുവിനു ഗുരുതരമായി പരുക്കേറ്റു. ഇവരെയുംകൊണ്ട്‌ പോലീസ്‌ ജില്ലാ ആസ്‌ഥാനമായ പൈനാവിലേക്ക്‌ മടങ്ങി. ഇതോടെ പള്ളിയില്‍ കൂട്ടമണി ഉയര്‍ന്നു. തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോള്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന്‌ നിരവധി വാഹനങ്ങളില്‍ പോലീസ്‌ തങ്കമണിയില്‍ വന്നിറങ്ങി. അഞ്ഞൂറോളം പോലീസുകാര്‍ അഞ്ച്‌ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കയറി. ജനം ഇറങ്ങി ഓടി കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു. പല വീടുകളിലും സ്‌ത്രീകളും കുട്ടികളും തനിച്ചായി. വൃദ്ധരടക്കം നിരവധി ആളുകളെ പോലീസ്‌ മര്‍ദിച്ചു. ഇതിനിടെ കലാപത്തിനു നേതൃത്വംകൊടുത്ത സി.പി.എം. പ്രവര്‍ത്തകരും മറ്റും രക്ഷപ്പെട്ടിരുന്നു. കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. കരുണാകരന്‍ മന്ത്രി സഭയുടെ പ്രതിച്ഛായ തകര്‍ക്കാനായി രാഷ്‌ട്രീയ വൈരം മറന്ന്‌ എല്ലാവരും ഒത്തുകൂടിയെന്നാണ്‌ ജോണ്‍ പെരുവന്താനം പറയുന്നത്‌. കരുണാകരനെ എങ്ങനേയും അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ സി.പി.എം. പ്രദേശിക നേതൃത്വവുമായി കോണ്‍ഗ്രസുകാര്‍ അടുത്തു. ഒപ്പം ചില സാമൂഹിക പ്രവര്‍ത്തകരുടെ സഹായങ്ങളും കിട്ടി. അങ്ങനെയാണ്‌ തങ്കമണി സംഭവത്തിന്‌ ബലാത്സംഗ മുഖം നല്‍കിയത്‌.
പോലീസ്‌ വെടിവയ്‌പ്പും തുടര്‍ന്നു നടന്ന അക്രമങ്ങളും സൃഷ്‌ടിച്ച പ്രകമ്പനം പെട്ടെന്ന്‌ കെട്ടടങ്ങിയപ്പോഴാണ്‌ പോലീസിനെതിരേ മാനഭംഗക്കേസ്‌ ചമയ്‌ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന്‌ ജോണ്‍ പെരുവന്താനം പറഞ്ഞു. തങ്കമണിയില്‍ പോലീസ്‌ സ്‌ത്രീകളെ ബലാല്‍സംഗം ചെയ്‌തു എന്ന കഥ പ്രചരിപ്പിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എയായിരുന്ന ജോസ്‌ കുറ്റ്യാനിയും സി.പി.എം. ഉടുമ്പഞ്ചോല എം.എല്‍.എ. എം. ജിനദേവനും രാഷ്‌ട്രീയം മറന്ന്‌ കൈകോര്‍ത്തു. കരുണാകരന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പകയാണ്‌ ജോസ്‌ കുറ്റ്യാനിക്കുണ്ടായിരുന്നത്‌. തങ്കമണിയില്‍ പോലീസിനുനേരെ വ്യാപകമായ തോതില്‍ നടന്ന കല്ലേറിന്റെ പേരില്‍ തദ്ദേശീയരായ നിരവധിപേര്‍ക്കെതിരേ കേസ്‌ നിലനിന്നിരുന്നു. ഇതു മറികടക്കാന്‍ പോലീസിനെതിരായ ആയുധമെന്ന നിലയ്‌ക്കാണ്‌ ബലാല്‍സംഗ കഥ അഴിച്ചുവിട്ടത്‌. സര്‍ക്കാരിനെതിരായ ഏറ്റവും നല്ല ആയുധമായി ഈ സംഭവത്തെ തിരിച്ചുവിടാന്‍വേണ്ടിയാണ്‌ പിന്നീട്‌ തങ്കമണിയില്‍ പോലീസ്‌ ബലാല്‍സംഗം നടത്തിയതായി പ്രചരിപ്പിച്ചത്‌. നിരവധി സ്‌ത്രീകളെക്കൊണ്ട്‌ മൊഴിനല്‍കിപ്പിച്ചു. സി.പി.എം. മുന്‍ കാഞ്ഞിരപ്പിള്ളി എം.എല്‍.എയും ഇപ്പോള്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ കെ.ജെ. തോമസിന്റെ കൂടി അറിവോടെയാണ്‌ ഈ കഥകള്‍ അഴിച്ചുവിട്ടത്‌. ബലാല്‍സംഗത്തിനിരയായി എന്നു മൊഴികൊടുത്ത യുവതി കെ.ജെ. തോമസിന്റെ സഹോദരപുത്രിയാണ്‌. തന്നെ പോലീസ്‌ ബലാല്‍സംഗം ചെയ്‌തുവെന്ന്‌ യുവതി പിന്നീട്‌ ജസ്‌റ്റിസ്‌ ശ്രീദേവി കമ്മിഷന്‌ മൊഴിനല്‍കിയെങ്കിലും കോടതിയില്‍ അങ്ങനെയൊരു കേസ്‌ എത്തിയില്ല. തങ്കമണി സംഭവത്തിന്റെ ഓളത്തില്‍ അധികാരത്തിലെത്തിയ നായനാര്‍ക്കും ആ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ ഉല്‍സാഹമുണ്ടായില്ല. എന്തായാലും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌ എന്തിന്റെ പേരിലായാലും കേരളത്തോട്‌ പ്രത്യേകിച്ചും സ്‌ത്രീകളോട്‌ കാട്ടിയ ഏറ്റവും വലിയ നീച പ്രവര്‍ത്തി തന്നെയാണ്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (1 hour ago)

7 പേർക്ക് നിപ രോഗലക്ഷണം  (1 hour ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (1 hour ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (1 hour ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (3 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (4 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (4 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (4 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (4 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (4 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (4 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (4 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (4 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (4 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (4 hours ago)

Malayali Vartha Recommends