Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

രണ്ടിലൊന്നറിയാന്‍ ബാലകൃഷ്‌ണ പിള്ളയും, ഇനി മകന്റെ കാര്യം നോക്കാന്‍ അച്ഛനറിയാം, ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്ക്‌ പിള്ളയുടെ കത്ത്‌

27 MAY 2013 01:26 AM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

അവസാനം കോണ്‍ഗ്രസ്‌ ബി നേതാവ്‌ ബാലകൃഷ്‌ണ പിള്ള പാര്‍ട്ടിയുടെ ഏക എംഎല്‍എയും മകനുമായ കെ.ബി. ഗണേഷ്‌കുമാറിന്‌ വേണ്ടി ഔദ്യോഗികമായി രംഗത്തെത്തി. ഇന്ന്‌ രാവിലെ ക്ലിഫ്‌ ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട്‌ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നുള്ള കത്തു നല്‍കി. പാര്‍ട്ടി തീരുമാനം ബാലകൃഷ്‌ണ പിള്ള ഔദ്യോഗികമായി മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിസ്ഥാനത്തിന്‌ ഗണേഷിനു മുന്നില്‍ തടസങ്ങളൊന്നുമില്ല. കേസൊന്നും തന്നെ നിലവിലില്ല. മന്ത്രിയാകുന്നത്‌ സംബന്ധിച്ച നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‌ യുഡിഎഫിനെ ചുമതലപ്പെടുത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ പിള്ള കത്ത്‌ നല്‍കിയത്‌. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കണമെന്ന്‌ പറഞ്ഞിരുന്നു.
പാര്‍ട്ടിക്ക്‌ വിധേയനല്ലാത്ത മന്ത്രിയെ വേണ്ടെന്ന്‌ ബാലകൃഷ്‌ണ പിള്ള നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്‌ ഗണേഷ്‌കുമാര്‍ അച്ഛനു വിധേയമായതോടെ അച്ഛന്‍ തന്നെ മുന്നിട്ടിറങ്ങി.
ഇതുവരെ പറഞ്ഞാല്‍ കേള്‍ക്കാത്ത മകനാണ്‌ ബാലകൃഷ്‌ണപിള്ളയുടെ മനസിലുള്ളത്‌. എവിടനിന്നോ വന്ന കണ്ട സിനിമാക്കാരെയെല്ലാം പിടിച്ച്‌ ഉന്നതസ്ഥാനത്തും പേഴ്‌സണല്‍ സ്റ്റാഫിലും ഇരുത്തി. ഒന്നു കയറിച്ചെന്നാല്‍ സിനിമാക്കാരുടെ സ്റ്റെലന്‍ ജാഡയാ. എല്ലാം സഹിക്കാം ഈ അച്ഛനെന്നു പറയുന്ന ആള്‍ വിളിച്ചു പറഞ്ഞാല്‍ ഒരു ചെറിയ വനസഹായമെങ്കിലും ചെയ്‌തു കൊടുക്കണ്ടേ. ഇങ്ങനെയെങ്കിലും തന്റെ വത്സല പുത്രനോട്‌ അസൂയ തോന്നിയത്‌ ഒരു കാര്യത്തില്‍ മാത്രമാണ്‌. അച്ഛന്‍ മന്ത്രിയുടെ തണലില്‍ വളര്‍ന്ന മോന്‍ മന്ത്രിയെ നാട്ടുകാര്‍ക്ക്‌ മതിയെന്നായി. അച്ഛന്‍ ജയിലിലായതുകൊണ്ടു മാത്രം മന്ത്രിയായ ഒരു മകനാണ്‌. നിര്‍ഭാഗ്യവശാല്‍ എവിടെനിന്നെങ്കിലും ഒന്നു മത്സരിച്ച്‌ ജയിച്ച്‌ മന്ത്രിയാവാന്നു വച്ചാല്‍ എവിടെ നില്‍ക്കും. ആര്‌ രാജിവച്ചുതരും. 


അച്ഛനു വേണ്ടി സ്ഥാനത്യാഗം ചെയ്‌ത പുത്രന്മാര്‍ പുരാണത്തില്‍ കാണുമായിരിക്കും. ഇവിടത്തെ മകനാവട്ടെ അധികാരം കിട്ടിയപ്പോള്‍ ആ അച്ഛനെ തള്ളിപ്പറഞ്ഞു. യാമിനി തങ്കച്ചി പ്രശ്‌നം വന്നപ്പോള്‍ അവസാനം ഗണേഷ്‌ കുമാര്‍ പറഞ്ഞത്‌ പിള്ളയുടെ ചങ്ക്‌ തകര്‍ന്നുപോയി. 'എന്തോന്ന്‌ പാര്‍ട്ടി, ഞാന്‍ തന്നെയാ പാര്‍ട്ടി'

ഇതിനിടയ്‌ക്ക്‌ പാര്‍ട്ടിയെ പിളര്‍ത്താനുള്ള സര്‍വ്വ അടവും ഗണേഷ്‌ നോക്കി. ഗതികെട്ട പിള്ളയോടൊപ്പം നില്‍ക്കാല്‍ തലനരച്ചവര്‍ മാത്രം. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി മകനാകുമോന്ന്‌ തന്നെ പിള്ളയ്‌ക്കും തോന്നിപ്പോയി. പിള്ളയെ ആരും ബഹുമാനിക്കാതെയായി. മകനാവട്ടെ ഉന്നതിയിലേക്കുയര്‍ന്നു കൊണ്ടിരുന്നു. മുഖ്യമന്ത്രിയും അരുമ ശിഷ്യനായി ഗണേഷ്‌കുമാറിനെ കണ്ടതോടെ ബാലകൃഷ്‌ണ പിള്ള തികച്ചും ഒറ്റപ്പെട്ടു. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെക്കൊണ്ടും പറയിപ്പിച്ചു നോക്കി. ഒരു രക്ഷയുമില്ല, മകന്‍ മന്ത്രി കൈവിട്ടുപോകുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്‌ ബിക്ക്‌ മന്ത്രി ആവശ്യമില്ലെന്ന്‌ രേഖാമൂലം എഴുതിക്കൊടുത്തു. എന്ത്‌ ഫലം മുഖ്യമന്ത്രി അച്ഛനേയും മകനേയും ഒന്നിച്ചിരുത്തി സംസാരിച്ചു. മുഖ്യമന്ത്രിയുടെ മുമ്പില്‍ ഗണേഷ്‌ ചിലതൊക്കെ സമ്മതിച്ചെങ്കിലും അഴിമതിക്ക്‌ താനില്ലെന്ന്‌ പറഞ്ഞ്‌ പിള്ളയെ ഒറ്റപ്പെടുത്തി.

പിള്ളയ്‌ക്കും വാശിയായി. എങ്ങനേയും മകനില്‍ നിന്നും മന്ത്രിപദം മാറ്റണം, എങ്കിലേ പഠിക്കൂ. അവസാനം മരുമകളായ യാമിനി തങ്കച്ചിയുടെ രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. പിള്ള വേണ്ട വളമൊക്കെ ഇട്ടു കൊടുത്തു. സാഹചര്യങ്ങള്‍ ഒത്തുവന്നു. ഗണേഷ്‌കുമാര്‍ ഭാര്യതല്ലിയ ഫോട്ടോയുമായി സഹതാപ തരംഗം നേടിയപ്പോള്‍, അങ്ങനെ ആ വിശ്വ രൂപം അവതരിച്ചു.

പിള്ള രണ്ടുവര്‍ഷമായി നോക്കിയിട്ടും നടക്കാത്ത കാര്യം യാമിനി ഒറ്റ ദിവസം കൊണ്ട്‌ നേടി. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കാണാന്‍ പറ്റിയല്ലോ. 


കേസൊതുക്കിയാല്‍ മന്ത്രിക്കസേര വീണ്ടും കിട്ടുമെന്നായപ്പോള്‍ ലക്ഷങ്ങള്‍തന്നെ യാമിനക്കു കൊടുത്തു. യാമിനിക്കു കൊടുത്ത വഴുതക്കാട്ടെ വീട്ടിനെപ്പറ്റി പോലും മകനും അച്ഛനും തമ്മില്‍ തര്‍ക്കമുണ്ടായി.
മന്ത്രിപദം പോയതോടെ മകന്‌ കുടുബബന്ധം ഓര്‍ക്കാന്‍ കൂടുതല്‍ സമയം കിട്ടി. നേരെ പെരുന്നയിലേക്കോടി. പിന്നെ അച്ഛനെക്കാണാന്‍. അച്ഛനും അങ്ങനെ ഒരവസരം കിട്ടി. ഓച്ചാനിച്ചു നില്‍ക്കുന്ന മകനെ വീണ്ടും വിരട്ടി. മന്ത്രിയുമില്ല തന്ത്രിയുമില്ല ഓടിക്കോ. പക്ഷേ ഗണേഷ്‌കുമാര്‍ അപ്പോള്‍ ഓടിയെങ്കിലും പിന്നേയും അച്ഛനെ ചുറ്റിപ്പറ്റി നിന്നു. ഇടയ്‌ക്ക്‌ ബന്ധുവീടായ എന്‍എസ്‌എസ്‌ ആസ്ഥാനത്തും കയറിയിറങ്ങി. 
അങ്ങനെ മാസം രണ്ടു കഴിഞ്ഞു. മലയാളികള്‍ക്ക്‌ മറക്കാന്‍ ഇതുതന്നെ ധാരാളം സമയം. ബാലകൃഷ്‌ണപിള്ള തങ്ങളുടെ പാര്‍ട്ടിക്ക്‌ മന്ത്രി ആവശ്യമില്ലെന്ന്‌ തുറന്നു പറഞ്ഞു. പ്രത്യുപകാരമായി ഒരു വകുപ്പും കണ്ടുപിടിച്ചു. മുന്നോക്ക കമ്മീഷന്‍. മന്ത്രി പദവിയോടെ ആര്‍ ബാലകൃഷ്‌ണപിള്ള ആ സ്ഥാനത്ത്‌. അഴിമതിക്കേസില്‍ ശിക്ഷ ചുരുക്കിക്കൊടുത്ത സര്‍ക്കാര്‍ തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ പിള്ളയുടെ മന്ത്രിമോഹവും നടത്തിക്കൊടുത്തു. ഇങ്ങനേയും മന്ത്രിയാകാന്‍ പറ്റുമെന്ന്‌ അങ്ങനെ മലയാളികളറിഞ്ഞു. 
പിള്ളയ്‌ക്ക്‌ മന്ത്രി വേണ്ടെന്നായതോടെ കോണ്‍ഗ്രസിലൊരാള്‍ മന്ത്രിയാകുമെന്ന്‌ പ്രഖ്യാപിച്ചു. പാവം കെ. മുരളീധരനും, വി.ടി. സതീശനം വല്ലാതെ മോഹിച്ചുപോയി. ഒരുവശത്ത്‌ രമേശ്‌ ചെന്നിത്തല മന്ത്രിയാകുമെന്ന വാര്‍ത്ത. മറുവശത്ത്‌ എന്‍എസ്‌എസിന്റെ ശക്തമായ എതിര്‍പ്പ്‌. അവസാനം രമേശ്‌ ചെന്നിത്തലയും ഉടക്കിപ്പിരിഞ്ഞു.

ഇതിനിടയ്‌ക്ക്‌ പിള്ളയ്‌ക്ക്‌ മന്ത്രി വേണ്ടങ്കില്‍ ഇനിയൊരിക്കലുമില്ലെന്ന്‌ പിപി തങ്കച്ചന്‍ പറഞ്ഞതാണ്‌ വഴിത്തിരിവായത്‌. ഗണേഷ്‌കുമാര്‍ അച്ഛന്റെയടുത്തേയ്‌ക്ക്‌ വീണ്ടും ഓടി. അച്ഛന്‍ തന്നെ പാര്‍ട്ടിയെന്ന്‌ സമ്മതിച്ചു. ആരെ വേണമെങ്കിലും സ്റ്റാഫാക്കാം. ഒരേ ഒരവസരം...

അങ്ങനെ ആ പിള്ള മനസ്‌ അലിഞ്ഞു. എത്രയായാലും തന്റെ പ്രിയ പുത്രനാണ്‌. തന്റെ വാശി അവനുമുണ്ടാകും. മാത്രമല്ല മകന്‌ എന്‍എസ്‌എസിന്റെ സപ്പോര്‍ട്ടുമുണ്ട്‌. ഒരുവീട്ടില്‍ രണ്ട്‌ കൊടിവച്ച കാര്‍ വന്ന്‌ നിന്നാല്‍ എന്താ കുഴപ്പം. പിള്ളയ്‌ക്ക്‌ കുളിരു കോരി. 
പിള്ള തുറന്നു പറഞ്ഞു. മന്ത്രി സ്ഥാനം പാര്‍ട്ടിക്ക്‌ അവകാശപ്പെട്ടതാണ്‌. മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി മന്ത്രിസ്ഥാനം തട്ടിയെടുക്കാന്‍ ആരും നോക്കണ്ട. യാമിനി പ്രശ്‌നം തീര്‍ന്നു. ആരും ഗണേഷിന്റെ ധാര്‍മ്മികതയും ചോദ്യം ചെയ്യേണ്ട.
എന്‍എസ്‌എസുമായി അകന്ന മുഖ്യമന്ത്രിക്ക്‌ പിള്ളയെ സഹായിക്കുന്നത്‌ എന്തു കൊണ്ടും നല്ലതാണ്‌. ചെന്നിത്തല പ്രശ്‌നത്തില്‍ ഒരു മുന്നണിയുടെകൂടി പിന്തുണ തനിക്ക്‌ ഉറപ്പാക്കാം. കൂടാതെ സുകുമാരന്‍ നായരുടെ അകല്‍ച്ച കുറേ കുറയ്‌ക്കാനുമാകും. മുന്നോക്ക ചെയര്‍മാനും മന്ത്രിസ്ഥാനവും കിട്ടുന്നതും പെരുന്നയുടെ അടുത്ത കൂട്ടുകാര്‍ക്ക്‌. 

ഒരു കാര്യം ഉറപ്പാണ്‌, പിള്ള ഒന്നു വിചാരിച്ചാല്‍ നടത്തിയെടുക്കും. അതെങ്ങനെയും. വേണ്ടിവന്നാല്‍ കലാപക്കൊടി ഉയര്‍ത്തി മകന്‍ എംഎല്‍എയുടെ പിന്തുണ പോലും പിന്‍വലിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (2 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (2 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (2 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (2 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (4 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (5 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (5 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (5 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (5 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (5 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (5 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (5 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (5 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (5 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (5 hours ago)

Malayali Vartha Recommends