Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

ജികെയെന്ന തിരുത്തല്‍വാദി, പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന നേതാവ്

07 MARCH 2015 12:29 PM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രധാന നെടും തൂണുകളിലൊരാളാണ് ജികെയെന്ന ജി. കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവച്ച്  ആഞ്ഞടിച്ച പ്രധാനികളിലൊരാളാണ് കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ കെ. കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്‍ ഘടകമായി രംഗത്തു വന്ന പാര്‍ട്ടിയിലെ യുവനേതാക്കളുടെ നിലപാട് കേരള രാഷ്ട്രീയത്തിലെ തന്നെ മികവുറ്റ സംഭവങ്ങളിലൊന്നാണ്. തിരുത്തല്‍വാദികള്‍ എന്ന പേരു ചാര്‍ത്തപ്പെട്ടവരില്‍ ഒരാളാണ് ജി .കാര്‍ത്തികേയന്‍.

തിരുത്തല്‍വാദികളിലെ മറ്റ് പ്രമുഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് തുടങ്ങിയ നേതാക്കളും.
കരുണാകരന്റെ തണലില്‍ വളര്‍ന്ന ചെറുപ്പക്കാരുടെ നിര തന്നെയാണ് കരുണാകരപക്ഷത്തെ ചില തല്‍പര നീക്കങ്ങള്‍ക്കെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നത്.  മുഖ്യമന്ത്രി കെ. കരുണാകരന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിയെ പ്രതിഷ്ഠിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമം നടത്തിയത് സംഘടനയിലെ ആഭ്യന്തര സമാധാനം തകര്‍ത്തെന്നാണ് തിരുത്തല്‍വാദികള്‍ ആരോപിച്ചത്. അനന്തരാവകാശിയുമായി ബന്ധമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ രക്ഷയില്ലെന്ന സ്ഥിതി വന്നതായും സംഘടനയ്ക്കായി ചോര നീരാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തേണ്ടതുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.
അനന്തരാവകാശി ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ വാക്കുകളില്‍ മിതത്വം പാലിച്ച് സാഹചര്യം അനുകൂലമാക്കാനും തിരുത്തല്‍വാദികള്‍ ബോധപൂര്‍വമായ നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തെറ്റുതിരുത്താന്‍ മാത്രമേ ശ്രമിക്കുന്നുളളുവെന്നായിരുന്നു തിരുത്തല്‍വാദികളുടെ നിലപാട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായം പറയുന്നത് തെറ്റായി കാണരുതെന്നും നേതൃപദവികളിലുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മറ്റുള്ളവര്‍ പറയാവൂ എന്നു നിര്‍ബന്ധിക്കുകയുമരുതെന്ന നിലപാടും ഇവര്‍ സ്വീകരിച്ചു.

പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു തന്നെ സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന് തിരുത്തേണ്ട മേഖലകള്‍ ചൂണ്ടിക്കാട്ടിയാണ് തിരുത്തല്‍വാദികള്‍ മുന്നോട്ടു പോയത്. ഐ ഗ്രൂപ്പെന്ന് പ്രഖ്യാപിതമായ കരുണാകര പക്ഷത്ത് നിന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുളള പക്ഷത്തിലേക്കുള്ള കൂറുമാറ്റമായി പോലും തിരുത്തല്‍വാദം ആരോപിക്കപ്പെട്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിലൂന്നിയ നിലപാടും വ്യത്യസ്തതയും കൊണ്ട് തിരുത്തല്‍വാദം ഏറെ ശ്രദ്ധ നേടി. തിരുത്തല്‍വാദത്തിന്റെ ചൂട് അടങ്ങിയപ്പോള്‍ കരുണാകരപക്ഷത്തു തന്നെ കാര്‍ത്തികേയന്‍ ഏറെനാള്‍ നിലകൊണ്ടു.

തിരുത്തല്‍വാദമുയര്‍ത്തിയ കാര്‍ത്തികേയനും ചെന്നിത്തലയും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും പ്രാമുഖ്യമുള്ള നേതാക്കളായി മാറുന്ന കാഴ്ചയാണ് കാലം കാത്തുവച്ചത്. രാഷ്ട്രീയത്തില്‍ സൗമ്യതയുടെയും മാന്യതയുടേയും മുഖമായിരുന്നു ജി. കാര്‍ത്തികേയന്റേത്. യുവപോരാളിയും തിരുത്തല്‍വാദിയും, പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാര്‍ത്തികേയന്‍ എന്ന ജി.കെയ്ക്ക് ഉള്ളത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് പറയുകയും സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരില്‍ ജി. കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (4 hours ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (4 hours ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (11 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (11 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (12 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (12 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (12 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (12 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (12 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (13 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (13 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (13 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (15 hours ago)

Malayali Vartha Recommends