Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

സ്ഥലം മാറ്റാന്‍ ഗൂഢാലോചന... യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച് സിപിഎം; സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്ക് കുതിച്ച ഈ ഐപിഎസുകാരന് പിന്തുണയേറുന്നു

18 MARCH 2015 11:30 AM IST
മലയാളി വാര്‍ത്ത.

More Stories...

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....

ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച്, എല്‍ഡിഎഫ് പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എസ്പിക്കെതിരെ നടപടി എടുക്കാനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ യതീഷ് ചന്ദ്ര നേരിട്ടിറങ്ങിയാണ് അക്രമികളെ തുരത്തിയത്. മാത്രമല്ല സിപിഎമ്മിന്റെ ഏരിയ കമ്മറ്റി ഓഫീസ് വളയുകയും ഏരിയ സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്രയെ ഇങ്ങനെ വിട്ടാല്‍ സിപിഎമ്മിന് ഒരു സമാധാനവും കിട്ടില്ലെന്നാണ് സഖാക്കളുടെ പക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോലും എസ്പിക്കെതിരെ പ്രതികരിച്ചു. അടുത്ത ദിവസം നടന്ന ധര്‍ണയില്‍ പങ്കെടുത്തത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്.
സിപിഎമ്മിന്റെ ഈ ഉന്നത നേതാക്കളുടെ ഇടപെടലാണ് എസ്പിക്കെതിരെയുള്ള നടപടിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ധീരനായ ഒരു പോലീസ് ഓഫീസര്‍ക്കെതിരെ നടപടി വന്നാല്‍ അത് ജനരോഷമുണ്ടാക്കുമെന്ന് സര്‍ക്കാരും ഭയക്കുന്നുണ്ട്. ജനങ്ങളുടെ വഴി തടഞ്ഞവരേയാണ് യതീഷ് ചന്ദ്ര നേരിട്ടെത്തി ഓടിച്ചത്. അതില്‍ രാഷ്ട്രീയമില്ലെന്ന് യതീഷ് ചന്ദ്ര തന്നെ വ്യക്തമാക്കിയിരുന്നു.
എന്തായാലും യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വന്നാല്‍ അത് സത്യസന്ധരായ യുവ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്കുള്ള യതീഷ് ചന്ദ്രയുടെ യാത്ര ഒരു നിയോഗം പോലെയായിരുന്നു. കര്‍ണാടകത്തിലെ ദാവണ്‍ഗരെ സ്വദേശിയാണ് യതീഷ് ചന്ദ്ര. പിതാവ് ഹാലപ്പ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ നന്നായി പഠിച്ചിരുന്ന യതീഷ് ചന്ദ്രയുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. എഞ്ചിനിയറിംഗ് പഠിത്തവും ജോലിയുമെല്ലാം നാട്ടില്‍ തന്നെയായിരുന്നു.
ഐടി സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പറക്കാനിരുന്നതാണ് യതീഷ് ചന്ദ്ര. എന്നാല്‍ കൂട്ടുകാരന്റെ വാക്കുകളാണ് യതീഷിനെ ഐപിഎസിലേക്ക് വഴിതിരിച്ചു വിട്ടത്.\"\"ഐഎഎസും ഐപിഎസും മനസിലില്ലാതെ നല്ല ജോലിയും വരുമാനവുമായി മോട്ടറോള ഇലക്‌ട്രോണിക്‌സില്‍ ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് സുഹൃത്ത് പറയുന്നത്. അങ്ങനെയാണ് സിവില്‍ സര്‍വീസിന് മനസ് പാകപ്പെടുത്തുന്നത്. ജോലി രാജി വയ്ക്കാതെ സിവില്‍ സര്‍വീസിനായി പഠിച്ചു. ജോലിയുടെ ഇടവേളകളില്‍ കൃത്യമായ പഠിത്തം. ചിട്ടയായ പഠിത്തവും കഠിനാധ്വാനവും ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ മൂന്നാമത്തെ പ്രാവശ്യം സിവില്‍ സര്‍വീസ് കിട്ടി. അതേസമയം പ്രോത്സാഹിപ്പിച്ച സുഹൃത്തിന് സിവില്‍ സര്‍വീസ് കിട്ടിയതുമില്ല. അങ്ങനെ സുഹൃത്ത് അമേരിക്കയിലേക്ക് പറന്നു. യതീഷ് ഐപിഎസ് ട്രെയിനിംഗ് ക്യാമ്പിലേക്കും.
കേരള കേഡറാണ് യതീഷ് ചന്ദ്രക്ക് കിട്ടിയത്. ദക്ഷിണേന്ത്യക്കാരനായിരുന്നതിനാല്‍ തന്നെ മലയാളം പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടായില്ല. വളരെ പെട്ടന്നു തന്നെ മലയാളം നന്നായി വഴങ്ങി. ടെയിനിംഗ് കാലയളവില്‍ മികച്ച ബഹുമതികളും യതീഷ് ചന്ദ്രയെ തേടിയെത്തിയിരുന്നു.
2011 ഐപിഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായി. വളപട്ടണത്ത് എഎസ്പി ട്രെയ്‌നിയായിട്ടായിരുന്നു ആദ്യ നിയമനം. കൊടകര എഎസ്പി, കെഎപി നാലാം ബറ്റാലിയന്‍, കമന്‍ഡാന്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു. വിവാഹിതനാണ് യതീഷ് ചന്ദ്ര. ഒരു മകനുമുണ്ട്. \"\"കേരളത്തേയും മലയാളികളേയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് യതീഷ് ചന്ദ്ര. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകത്തക്ക രീതിയില്‍ പോലീസ് സേനയെ എങ്ങനെ വാര്‍ത്തെടുക്കാമെന്നാണ് യതീഷ് നോക്കുന്നത്. അതിന് ബദലായി ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നെന്നിരിക്കും. അതൊന്നും ഈ ഐപിഎസുകാരന്‍ പരിഗണിക്കാറില്ല. ഒരോഫീസറായി ഓഡര്‍ നല്‍കുക മാത്രമല്ല യതീഷ് ചന്ദ്രയുടെ നയം. സാധാരണ പോലീസുകാര്‍ക്കൊപ്പം ഏത് അടിയന്തിര സാഹചര്യത്തിലും കൂടെയുണ്ടാവും. അവിടെ രാഷ്ട്രീയമോ സ്വാധീനമോ ഒന്നുമില്ല. അതുകൊണ്ടു തന്നെയാണ് യതീഷ് ചന്ദ്രയെ സാധാരണക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (11 minutes ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (16 minutes ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (1 hour ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (2 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (2 hours ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (2 hours ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (2 hours ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (3 hours ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (3 hours ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (3 hours ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (3 hours ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (3 hours ago)

Malayali Vartha Recommends