Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

നിശാന്തിനി തുനിഞ്ഞിറങ്ങി, തെളിവുകളെല്ലാം വഴിയേ വന്നു, ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെതിരെ കുറ്റപത്രം ഒരുങ്ങി

18 MARCH 2015 01:37 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്ങൾ ഉയരുന്നു

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെതിരായ കുറ്റപത്രം തയ്യാര്‍. ഇന്നോ നാളെയോ പോലീസ് കുറ്റപത്രം കോടതിയില്‍  സമര്‍പ്പിക്കും. നേരത്തെ എറണാകുളം എസിപിയും ഇപ്പോഴത്തെ തൃശൂര്‍ കമ്മീഷണറുമായ നിശാന്തിനി ഐപിഎസാണ് കേസ് അന്വേഷിച്ചത്. തുടക്കം മുതലേ നിസാമിനെ രക്ഷിക്കാന്‍ ഉന്നത ശ്രമുണ്ടാവുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിശാന്തിനി തൃശൂര്‍ കമ്മീഷ്ണറായി ചാര്‍ജ്ജ് എടുത്തതിന് ശേഷമാണ് കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയതും കുറ്റപത്രം പെട്ടെന്ന് തയ്യാറാക്കിയതും. മുന്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് അടക്കമുള്ളവര്‍ നിസാമിനായി ഇടപെട്ടതിന് തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ പേരും ആരോപണത്തിലേക്ക് വലിച്ചിഴച്ചു. നിസാമുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് ജേക്കബ് ജോബ് സസ്‌പെന്‍ഷനിലാവുകയും ചെയ്തു.
തുടക്കംമുതലേ നിസാമിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സീകരിച്ചത്. ആശുപത്രിയില്‍ നിന്ന് ചന്ദ്രബോസിന്റെ മൊഴിയെടുക്കുന്നതില്‍ വീഴ്ച വരുത്തുകയും,റൈറ്റര്‍ നിസാമിനോട് അഞ്ച് ലക്ഷം രൂപ കോഴ ചോദിക്കുകയും ചെയ്തു. നിസാമിനെ തെളിവെടുപ്പെന്ന വ്യാജേന ബാംഗ്ലൂരിലേക്ക് സുഖവാസത്തിന് കൊണ്ട് പോയതും വിവാദമായിരുന്നു. ഇവിടെവച്ച് നിസാം മൊബൈലില്‍ സംസാരിക്കുന്നത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനെയെല്ലാം വെട്ടി നിരത്തി നടപടിയെടുക്കേണ്ടവര്‍ക്കെതിരെ നടപടിയെടുത്തും നിസാമിന്റെ പേരില്‍ കാപ്പചുമത്തിയും നിശാന്തിനി നിസാമിനെ പുറത്ത് വരാന്‍ പറ്റാത്ത രീതിയില്‍ തളച്ചു. ജയിലിലെ നിസാമിന്റെ സുഖവാസവും അവസാനിപ്പിച്ചു. നിശാന്തിനിയുടെ മിടുക്ക് കൊണ്ടാണ് ചന്ദ്രബോസ് കൊലക്കേസില്‍ ഇത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനായത്.
എന്നാല്‍ കോടതിയില്‍ പോലീസിന്റെ കണ്ടെത്തലുകള്‍ക്കെതിരെ ശക്തമായ വാദപ്രതിവാദം തന്നെ ഉണ്ടാകാനാണ് സാധ്യത. മുഹമ്മദ് നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്താനുപയോഗിച്ച ആഡംബരവാഹനം ഹമ്മറും ചവിട്ടാനുപയോഗിച്ച വിലയേറിയ ഷൂസും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ സാക്ഷിമൊഴികളുമെല്ലാം കുറ്റപത്രത്തില്‍ പ്രധാന തെളിവാകും. കഴിഞ്ഞ ദിവസം സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനകാര്യത്തില്‍ തീരുമാനമായതോടെ ചന്ദ്രബോസ് കൊലക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട ഭേദഗതികള്‍ മാത്രമാണിനി ബാക്കി. കേസുമായി ബന്ധപ്പെട്ട് പത്തുപേരുടെ രഹസ്യമൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. ഇതില്‍ ചന്ദ്രബോസ് ജോലിചെയ്തിരുന്ന ശോഭാസിറ്റി പാര്‍പ്പിട സമുച്ചയത്തിലെ സഹ ജോലിക്കാരും അവിടത്തെ താമസക്കാരുമുണ്ട്. ചികിത്സിച്ച ഡോക്ടറുടെയും നിഷാമിന്റെ ഭാര്യയുടെയും മൊഴിയെടുത്തിട്ടുണ്ട്.
ചന്ദ്രബോസിനോടൊപ്പം ആക്രമിക്കപ്പെട്ടവരുടെ മൊഴിയും ഇതിലുള്‍പ്പെടും. പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റാതിരിക്കാനാണ് 164ാം വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
കേസില്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊന്ന് മെഡിക്കല്‍ തെളിവുകളാണ്. 19 ദിവസം ചന്ദ്രബോസ് ആസ്പത്രിയില്‍ കിടന്നതുമായി ബന്ധപ്പെട്ട ഡോക്ടറുടെ മൊഴികളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
ഓരോ മുറിവിന്റെയും കാര്യകാരണങ്ങള്‍ വിവരിക്കേണ്ടിവരും. സാഹചര്യങ്ങള്‍ പറയേണ്ടിവരും. ഹമ്മര്‍ ഇടിച്ചാല്‍ ഇത്തരത്തിലുള്ള മുറിവുകള്‍ ഉണ്ടാകാമെന്നും അതുവഴി മരണം സംഭവിക്കാമെന്നുമുള്ള തെളിവുകള്‍ നിരത്തേണ്ടിവരും.
രേഖകളായുള്ള തെളിവുകള്‍ നിഷാം കേസില്‍ ധാരാളമുണ്ട്. ഇടിച്ച ഹമ്മറിന്റെ ഉടമസ്ഥാവകാശരേഖകള്‍, 19 ദിവസത്തെ ആസ്പത്രിരേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട്, 423 പേജുകള്‍ വരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. എന്തെല്ലാം തരത്തിലുള്ള മുറിവുകളാണ് ചന്ദ്രബോസിനുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് ഇത്.
ഇടിയേറ്റ് വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും ഇത് ശ്വാസകോശമുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളിലേക്ക് തുളച്ചു കയറിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചന്ദ്രബോസ് വധക്കേസിലെ മാരകായുധം ഹമ്മര്‍ എന്ന ആഡംബരക്കാറാണ്. ചന്ദ്രബോസിനെ  ഇടിച്ചുവീഴ്ത്താന്‍ നിഷാം ഉപയോഗിച്ച ഈ വാഹനം ഇപ്പോഴും പേരാമംഗലം സ്‌റ്റേഷനിലുണ്ട്. ഇടിച്ചുവീഴ്ത്തുകമാത്രമല്ല, മുറിവേറ്റ ചന്ദ്രബോസിനെ വലിച്ചിട്ട് സ്വന്തം ഫ്‌ളാറ്റിനുമുന്നിലേക്ക് കൊണ്ടുപോയതും ഈ വാഹനത്തില്‍ത്തന്നെ.
ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ നിഷാം ധരിച്ചിരുന്ന വിലയേറിയ ഷൂസാണ് പ്രോസിക്യൂഷന്റെ മറ്റൊരു പ്രധാന തെളിവ്. ഇതില്‍ ചന്ദ്രബോസിന്റെ രക്തം പുരണ്ടിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഷൂവിന്റെ വിലയെന്നാണ് നിഷാം മൊഴിനല്‍കിയിട്ടുള്ളത്. ഇറക്കുമതി ചെയ്തതാണിത്. പ്രത്യേക പാമ്പിന്‍ തോലുകൊണ്ട് ഉണ്ടാക്കുന്നതാണ് ഈ ഷൂ. ഇത് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നിഷാമിനെതിരെ കാപ്പ ചുമത്തിയത് പരോക്ഷമായെങ്കിലും കേസിനെ സഹായിക്കും. രണ്ടുവര്‍ഷംമുമ്പുതന്നെ ശ്രമങ്ങള്‍ ഇതിനായി തുടങ്ങിയിരുന്നെങ്കിലും ചന്ദ്രബോസ് കേസാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. നിഷാമിനെതിരെ ബെംഗളൂരുവിലുള്ള രണ്ട് കേസുകള്‍ കൂടി പരിഗണിച്ചാണ് കാപ്പ ചുമത്തിയത്.
ശാസ്ത്രീയ തെളിവുകള്‍ക്കും ഏറെ സാധ്യതയുള്ള കേസാണിത്. ശാസ്ത്രീയ തെളിവുശേഖരണത്തിന്റെ ഭാഗമായാണ് നിഷാമിന്റെ രക്തസാമ്പിള്‍ ശേഖരിച്ചത്. ശോഭാസിറ്റിയിലെ ഫൗണ്ടനില്‍ വാഹനം ഇടിച്ച ശക്തി, വാഹനത്തില്‍നിന്ന് ശേഖരിച്ച രക്തവും രോമങ്ങളും തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
കേസുമായി ബന്ധപ്പെട്ട് നിരവധി വിദഗ്ധാഭിപ്രായങ്ങളും വേണ്ടിവന്നേക്കും. നിഷാം മനോരോഗിയാണെന്ന് പ്രതിഭാഗം വാദിക്കുകയാണെങ്കില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകും. നിഷാമിന് മനോരോഗമില്ലെന്ന് തെളിയിക്കുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം തേടേണ്ടിവരും. കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (10 minutes ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (23 minutes ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (24 minutes ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (25 minutes ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (42 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (1 hour ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (1 hour ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (1 hour ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (2 hours ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (2 hours ago)

Malayali Vartha Recommends