വിഎസിനെ പുറത്താക്കാന്‍ പിബിയില്‍ ഗൂഢാലോചന, പ്രകാശ് കാരാട്ടിന്റെ നീക്കം പൊളിച്ചത് വ്യന്ദാകാരാട്ടും യച്ചൂരിയും
സി.പി.എം. സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ആവശ്യം കഴിഞ്ഞദിവസം നടന്ന പൊളിറ്റ്ബ്യൂറോ യോഗം അംഗീകരിച്ചില്ല. വിഎസിനെതിരെ നടപടി എടുത്തേ തീരുവെന്ന് പിറണായിയെ പിന്‍താങ്ങി പ്രകാശ്കരാട്ട് പറഞ്ഞു.എന്നാല്‍ പ്രകാശ് കാരാട്ടിന്റെ നീക്കത്തോട് വ്യന്താകാരാട്ട്, സീതാറാ യച്ചൂരി തുടങ്ങിയ നേതാക്കള്‍ ശക്തമായി രംഗത്ത് വന്നു.സംസ്ഥാന നേതൃത്വത്തിന്റെ അച്ചടക്കലംഘനം ഉയര്‍ത്തിക്കാട്ടിയാണ് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തെച്ചൊല്ലി പി.ബി.യില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍, വി.എസ്സിനെതിരെയുള്ള അച്ചടക്കനടപടി ഒഴിവാക്കുകയായിരുന്നു. ബഹിഷ്‌കരണത്തിന്റെ പേരില്‍ വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ നീക്കത്തിനും ഇത് തിരിച്ചടിയായി.
കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയ്ക്കുശേഷമാണ് കേരളത്തിലെ പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ പി.ബി. ചേര്‍ന്നത്. വി.എസ്സുമായി ബന്ധപ്പെട്ട സംഘടനാപ്രശ്‌നം നിലവിലുള്ള പി.ബി.യും കേന്ദ്രക്കമ്മിറ്റിയും തീര്‍ക്കണമെന്നാണ് കാരാട്ട് നിലപാടെടുത്തത്. സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച വി.എസ്സിന്റെ നടപടി അംഗീകരിക്കാനാവില്ല. വി.എസ്സിനോട് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറിതന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, വി.എസ്. സമ്മേളനം ബഹിഷ്‌കരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതരമായ ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് യെച്ചൂരി വാദിച്ചു. സമ്മേളനകാലത്ത് അച്ചടക്കനടപടി പാടില്ലെന്നിരിക്കേയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്ന് വി.എസ്സിനെതിരെ പ്രമേയം പാസ്സാക്കിയത്. പ്രമേയം പരസ്യപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് അച്ചടക്കനടപടിയുടെ സ്വഭാവമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഈ വാദത്തിന് പി.ബി.യില്‍ മേല്‍ക്കൈ ലഭിച്ചു. വൃന്ദ കാരാട്ട് അടക്കമുള്ളവര്‍ യെച്ചൂരിയെ പിന്തുണച്ചെന്നാണ് സൂചന. സമ്മേളനം ബഹിഷ്‌കരിച്ച വി.എസ്സിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പി.ബി.യില്‍ സംസ്ഥാന നേതൃത്വവും നിലപാടെടുത്തു. വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് പിണറായി വിജയന്‍ ശക്തമായി ആവശ്യപ്പെട്ടതായി അറിയുന്നു. പ്രമേയം ഭരണഘടനാലംഘനമാണെന്ന വാദത്തോട്, വി.എസ്. പരസ്യമായി തെറ്റു ചെയ്തപ്പോള്‍ നടപടിയും പരസ്യമാക്കിയെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ മറുവാദം. കേന്ദ്രനേതൃത്വത്തിനയച്ച കത്ത് ചോര്‍ത്തിയത് വി.എസ്സാണെന്ന മട്ടിലായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ വാദങ്ങള്‍.
കേരളത്തിലെ തര്‍ക്കങ്ങള്‍ പി.ബി. കമ്മീഷന് വിടാമെന്ന് പിന്നീട് പി.ബി. ധാരണയിലെത്തി. പ്രമേയം കൊണ്ടുവന്നതിലെ ഭരണഘടനാലംഘനം കമ്മീഷന്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നും അതു പി.ബി. തിരുത്തേണ്ടതാണെന്നും യെച്ചൂരി നിലപാടെടുത്തു. എന്നാല്‍, സംഘടനാപ്രശ്‌നങ്ങളെല്ലാം കമ്മീഷന് കൈമാറാനായിരുന്നു തീരുമാനം.
വി.എസ്സിന്റെ ബഹിഷ്‌കരണം മാത്രമേ, കമ്മീഷന്‍ പരിഗണിക്കൂവെന്ന് കേന്ദ്രക്കമ്മിറ്റിക്കുശേഷം ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രമേയം പരിഗണിക്കാതെ ബഹിഷ്‌കരണം പരിശോധിക്കാന്‍ കഴിയില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. എല്ലാ സംഘടനാപ്രശ്‌നങ്ങളും കമ്മീഷന്‍ പരിഗണിക്കും. വി.എസ്സിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കാന്‍ കേന്ദ്രക്കമ്മിറ്റിയിലും നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍, കേരളത്തിലെ ജനകീയനേതാവായ വി.എസ്സിനെ ആ സ്ഥാനത്തുനിന്ന് നീക്കിയാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നായിരുന്നു കേന്ദ്രക്കമ്മിറ്റിയുടെ പൊതുവികാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha