ദേശീയ അവാര്‍ഡില്‍ നിന്ന് മമ്മൂട്ടിയെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കുറച്ച് നാളുകളായി ഒരോ അവാര്‍ഡ് കമ്മറ്റിയും ശ്രദ്ധിക്കുന്നത് തനിക്ക് എങ്ങനെ അവാര്‍ഡ് തരാം എന്നല്ല, എന്നെ എങ്ങനെ ഒഴിവാക്കാം എന്നാണ്. അവാര്‍ഡുകള്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡെന്ന് നടന്‍ മമ്മൂട്ടി. മൂന്നുതവണ ദേശീയ പുരസ്‌ക്കാരം കിട്ടിയത് നാലാമതൊന്ന് കിട്ടുന്നതിനുള്ള അയോഗ്യതയാണെന്ന രീതിയിലാണ് മമ്മൂട്ടിയെ ഓഴിവാക്കിയതെന്നാണ് വിമര്‍ശനമുയരുന്നത്. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അവസാന ദിവസം വരെ പരിഗണിച്ചപേര് മമ്മൂട്ടിയുടേതായിരുന്നു. മുന്നറിയിയിപ്പില്‍ സി.കെ രാഘവനെന്ന ജയില്‍പുള്ളിയുടെ വേഷത്തിലൂടെ മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അവാര്‍ഡ് നിര്‍ണയ സമയത്ത് മമ്മൂട്ടിയെ പരിഗണിച്ചതേയില്ല. അവാര്‍ഡിന്റെ തുടക്കം മുതല്‍ പറഞ്ഞുകേട്ട പേരാണ് മമ്മൂട്ടിയുടേത്. അവസാനദിനം എന്താണ് സംഭവിച്ചതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
\'മുന്നറിയിപ്പിലെ\' സി.കെ രാഘവന്‍ അതീവ സങ്കീര്‍ണതകള്‍ ഉള്ളിലൊളിപ്പിച്ച ഒരു \'ഭീകരനാണ്\'. ഒരു ചിരി പാളിയാല്‍ ആകെ പോവുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കില്‍, അസാധാരണ പ്രതിഭ വേണം. ഗംഭീരമായാണ് മമ്മൂട്ടി ആ വേഷം ചെയ്തിരിക്കുന്നത്. ലോക സിനിമയില്‍തന്നെ ഈ കഥാപാത്രം മമ്മൂട്ടിയേക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ വിരളമായിരിക്കുമെന്ന് പ്രമുഖ നിരൂപകര്‍ തന്നെ എഴുതിയിരുന്നു.
ഇത്രയും നല്ല ചിത്രത്തെയും അതിലെ കഥാപാത്രമായ രാഘവനെ അതി ഗംഭീരമായി അവതരിപ്പിച്ച മമ്മൂട്ടിയെയും ജൂറി മനപ്പൂര്‍വം അവഗണിച്ചതായാണ് വിമര്‍ശനം ഉയരുന്നത്. ഇവിടെ മമ്മൂട്ടിയെ മാത്രമല്ല സിനിമയെ മൊത്തമായിത്തന്നെ ഒരു പരാമര്‍ശംപോലും ഇല്ലാത്ത രീതിയില്‍ ജൂറി കൊന്നുകളയുകയാണ് ചെയ്തത്. മുന്‍കാലങ്ങളില്‍ ചെയ്യാറുള്ളപോലെ രണ്ടുപേര്‍ക്കും ചേര്‍ന്ന് അവാര്‍ഡ് നല്‍കാമായിരുന്നു. അതല്ലെങ്കില്‍ മമ്മൂട്ടിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡെങ്കിലും കൊടുക്കാമായിരുന്നു. പക്ഷേ ഇവിടെ ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രമാകേണ്ട, \'മുന്നറിയിപ്പിന്\' മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ്‌പോലും കിട്ടിയില്ല. ജൂറി അംഗങ്ങളില്‍ ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഭാരതീരാജ ഇടപെടുകയായിരുന്നെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha