പാര്‍ട്ടി വിലക്ക് ലംഘിച്ച് വിസ് ആലപ്പുഴയില്‍, കലഹത്തിന്റെ നാളുകളല്ല കാരുണ്യത്തിന്റെ കടലാണ് പാര്‍ട്ടിയില്‍ വേണ്ടത്
സി.പി.എം. നേതൃത്വം വിലക്കിയിട്ടും അണികള്‍ ഒഴുകിയെത്തി. വിലക്കറിഞ്ഞ് വീറോടെയെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പാവപ്പെട്ട വിധവയ്ക്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. ചടങ്ങില്‍ രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങളും രണ്ട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരും ഉള്‍പ്പെടെ നിരവധി പ്രാദേശിക നേതാക്കളും പങ്കെടുത്തു. പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിച്ച ദേശാഭിമാനി സഹായസംഘത്തിന്റെ പ്രസിഡന്റ് മുഹമ്മദ് അജി, സെക്രട്ടറി എന്‍.പി. ദിവാകരന്‍ എന്നിവരെ ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍നിന്ന് സി.പി.എം. സസ്‌പെന്‍ഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് മാന്നാര്‍ സ്‌റ്റോര്‍ ജങ്ഷന് സമീപമാണ് ആവേശകരമായ ചടങ്ങ്. കാന്‍സര്‍ ബാധിച്ചു മരിച്ച സഹപ്രവര്‍ത്തകന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് ഒരു വീടു നിര്‍മ്മിച്ചു. ദേശാഭിമാനി സഹായസംഘം എന്ന സംഘടനയുടെ പേരിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ സെക്രട്ടറിയും പ്രസിഡന്റുമായ സംഘത്തില്‍ പൂര്‍ണ്ണമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. താക്കോല്‍ദാനം വി.എസ്. നടത്തണമെന്ന് സംഘം പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിനൊപ്പം രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കാനും തീരുമാനിച്ചു.
എന്നാല്‍, രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കാനുള്ള അവകാശം പാര്‍ട്ടിക്ക് മാത്രമാണെന്ന ന്യായം നിരത്തിയാണ് ജില്ലാനേതാക്കള്‍ യോഗത്തിന് വിലക്ക് പ്രഖ്യാപിച്ചത്. നേരത്തെ എത്തിച്ചേര്‍ന്ന വി.എസ്. ഓഡിറ്റോറിയം നിറഞ്ഞുനിന്ന് മുദ്രാവാക്യം മുഴക്കിയവര്‍ക്കിടയിലൂടെ വേദിയിലെത്തി. എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ചു. കലഹത്തിന്റെ നാളുകളല്ല കാരുണ്യത്തിന്റെ കടലാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതസൗഭാഗ്യം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ മാനവിക മൂല്യം നഷ്ടപ്പെടുന്നു. അതിനിടയില്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുക കൂടി ചെയ്താണ് വി.എസ്. വേദി വിട്ടത്. പോകുംമുമ്പ് സംഘം പ്രവര്‍ത്തകര്‍ സ്‌നേഹസമ്മാനമായി ഫലകം സമ്മാനിക്കുകയും ചെയ്തു. വി.എസ്സിനൊപ്പം ജി. രാമകൃഷ്ണന്‍, വി.കെ. വാസുദേവന്‍ എന്നീ ഏരിയ കമ്മിറ്റിയംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. നോട്ടീസില്‍ പേര് വച്ചിരുന്നില്ലെങ്കിലും സ്ഥലത്തെത്തിയ മുന്‍ ഏരിയ നേതാവ് ടി.കെ. ചന്ദ്രചൂഢന്‍ വിലക്കിനെ വെല്ലുവിളിച്ച് പ്രസംഗിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha