സമ്പന്നക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കല്‍ തീരുമാനവുമായി മോഡി മുന്നോട്ട്; എതിര്‍പ്പുമായി ശിവസേനയും ഐക്യവേദിയും
സമ്പന്നക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കല്‍ തീരുമാനത്തില്‍ ഉറച്ച് മോഡി മുന്നോട്ട്. മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ബിജെപി യുടെ പച്ചക്കൊടി. സ്വര്‍ണശേഖരം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനാണു ശ്രമമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ അളവ് തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്വര്‍ണശേഖരത്തിലാണ് മോദി കണ്ണുവച്ചിട്ടുള്ളത്.
വിദേശനാണ്യ പ്രതിസന്ധി മറികടക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് മുഴുവന്‍ ബിജെപി, ആര്‍എസ്എസ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര സ്വത്തുകള്‍ ബാങ്കില്‍ കുറഞ്ഞ പലിശയ്ക്ക് നിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നാണ് ബോര്‍ഡുകള്‍ തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കാണിക്ക അര്‍പ്പിച്ച വസ്തുവകകള്‍ സര്‍ക്കാരിന് നല്‍കുമ്പോള്‍ തിരികെ നല്‍കുന്നത് സ്വര്‍ണക്കട്ടികളായാണ്. ഇത് പാരമ്പര്യ ആഭരണങ്ങളായി മാറ്റുക അസാദ്ധ്യവുമാണ്. വിദഗ്ധരായ തൊഴിലാളികളുടെ അഭാവമാണ് ഇതിനു കാരണം.
എന്നാല്‍ ക്ഷേത്രങ്ങളിലെ സ്വത്തുകണ്ടുകൊണ്ടു രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മോദി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് ഹിന്ദു ഐക്യവേദി പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഭാഗമായി ലഭിച്ചിട്ടുള്ള സ്വര്‍ണം സര്‍ക്കാരിന് തോന്നുംവിധം ഉപയോഗിക്കാനുള്ളതല്ലെന്ന് ശിവസേനാ രാജ്യപ്രമുഖ് ഭൂവനചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണശേഖരത്തില്‍ കൈകടത്തുന്നതു ഭക്തരോടുള്ള അവഹേളനമാണെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രം, മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ് ആദ്യഘട്ടമെന്നോണം സ്വര്‍ണം ഏറ്റെടുക്കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് കത്ത് അതതു ദേവസ്വം ബോര്‍ഡുകള്‍ക്ക് അയച്ചുകഴിഞ്ഞതായറിയുന്നു. സംസ്ഥാനത്ത് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ ബോര്‍ഡുകളുടെ കീഴില്‍ 3600 അമ്പലങ്ങളും നൂറോളം അനുബന്ധ ക്ഷേത്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം മാത്രം 3000 കോടി ഡോളര്‍ വിലമതിക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha