ഘടകകക്ഷികളോടുള്ള നിരീക്ഷണം തുടരുന്നു; അമര്‍ഷം ഉള്ളിലൊതുക്കി പാര്‍ട്ടികള്‍, വിഷയം പൊട്ടിത്തെറിയിലേക്ക്
യുഡിഎഫ് ഘടകകക്ഷികളെ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നതായുള്ള കണ്‍വീനര്‍ വിപി തങ്കച്ചന്റെ പ്രസ്താവനയ്‌ക്കെതിരെ ഘടകകക്ഷികളില്‍ അമര്‍ഷം പുകയുന്നു. യുഡിഎഫ് യോഗത്തില്‍ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും വസ്തുത മനസില്‍ സൂക്ഷിച്ച് മുന്നോട്ടു പോകാന്‍ ഘടകകക്ഷികള്‍ തീരുമാനിച്ചു. അതിനിടെ തങ്കച്ചന്റെ പ്രസ്താവന തെറ്റാണെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രംഗത്തെത്തി. ആഭ്യന്തരവകുപ്പ് അറിയാതെ ആര്‍ക്കും ആരെയും നിരീക്ഷിക്കാനാവില്ലെന്നായിരുന്നു രമേശിന്റെ അഭിപ്രായം. സര്‍ക്കാര്‍ നിരീക്ഷണ പോലീസിന്റെ കാര്യം ആദ്യം പുറത്തു വിട്ടത് മലയാളി വാര്‍ത്തയാണ്. പി.സി. ജോര്‍ജിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. കെഎം മാണിയെ നിരീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴില്ല. ആര്‍എസ് പിയെയും ജനതാദളിനെയും തങ്കച്ചന്റെ പ്രസ്താവനയ്ക്ക് ശേഷവും നിരീക്ഷിക്കുന്നുണ്ട്. ജനതാ പാര്‍ട്ടികളുടെ ലയനത്തിനുശേഷം കേരളത്തിലെ ജനതാദള്‍ കൂറുമാറുമെന്ന സംശയം സര്‍ക്കാരിനുണ്ട്. കെഎം മാണിക്ക് സിപിഎം മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെട്ടതിനു പിറകെയാണ് അദ്ദേഹം ബാര്‍കോഴയില്‍ പ്രതിയായത്. കൃത്യസമയത്ത് വിവരം സര്‍ക്കാരിനു ലഭിച്ചതു കൊണ്ടാണ് ഇത് സാധ്യമായത്. നിരീക്ഷണം നടന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഉണ്ടാകുമായിരുന്നില്ല. പ്രമുഖനേതാക്കളുടെയും അവരുടെ അടുപ്പക്കാരുടെയും ഫോണുകളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ട്. ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് പല സൂചനകളും സര്‍ക്കാരിനു ലഭിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയാതെ സര്‍ക്കാരിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയില്ല.
തങ്കച്ചന്‍ അബദ്ധത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവം പുറത്തു വന്നയുടനെ ഉമ്മന്‍ചാണ്ടിയും രമേശും രംഗത്തെത്തി. തങ്കച്ചനെ ശാസിക്കുകയും ചെയ്തു. ആടിയുലഞ്ഞു നില്‍ക്കുന്ന സഹര്‍ക്കാരിനെ തങ്കച്ചന്റെ പ്രസ്താവന കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
കെ.കരുണാകരന്റെ കാലത്തും നിരീക്ഷണം ശക്തമായിരുന്നു. നിരീക്ഷണത്തില്‍ പുതുമയില്ലെങ്കിലും അത് നേതാക്കള്‍ തുറന്നു പറയുമ്പോഴാണ് വിവാദം പൊട്ടി പുറപ്പെടാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha