സരിതാക്കേസില്‍ മജിസ്‌ട്രേറ്റിന്റെ ജീവനക്കാരുടെ മൊഴിയിലെ വൈരുദ്ധ്യം സിജെഎമ്മിനെ രക്ഷിക്കാനാണെന്ന് ആരോപണം
സരിതയാണോ അതോ സര്‍ക്കാരാണോ ജനങ്ങളെ പറ്റിക്കുന്നത്. തങ്ങള്‍ ആരെ വിശ്വസിക്കുമെന്നാണ് ജങ്ങളുടെ ചോദ്യം. സരിതയാണോ സര്‍ക്കാരാണോ ശരി. മന്ത്രിമാര്‍ അടക്കം ആരും ലൈംഗികമായി പീഡപ്പിച്ചെന്ന് സരിത നായര്‍ സി.ജെ.എം എന്‍.പി രാജുവിന് മുമ്പാകെ മൊഴി നല്‍കിയിട്ടില്ലെന്ന് കോടതി ജീവനക്കാര്‍ പറഞ്ഞതാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന വിഷയം. കേട്ടത് പറയാതെ കോടതി ജീവനക്കാര്‍ മജിസ്‌ട്രേറ്റിനെ തുടര്‍നടപടികളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി പറഞ്ഞതാകാമെന്നാണ് ആരോപണമുയരുന്നത്. എന്തായാലും ജീവനക്കാര്‍ മൊഴി കൊടുത്ത സ്ഥിതിക്ക് സി.ജെ.എം എന്‍.പി രാജുവിനെതിരെ നടപടികള്‍ക്ക് സാധ്യതയില്ല. മുമ്പ് സിജെഎം പറഞ്ഞത് തനിക്ക് സരിത പറഞ്ഞ പേരുകള്‍ ഓര്‍മയില്ലെന്നായിരുന്നു. ഇന്നലെ സിജെഎമ്മിന്റെ ജീവനക്കാര്‍ ആരുടെയും പേരുകള്‍ പറഞ്ഞില്ലെന്ന് പറയുന്നു. ഇതില്‍ ഓരുകാര്യം വ്യക്തമാണ് സിജെഎമ്മിനു മുന്നില്‍ സരിത പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് മജിട്രേറ്റ് എഴുതി തരാനായി സരിതയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് സരിത മന്ത്രിമാരും ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കന്‍മനാരുമടക്കമുള്ളവരുടെ പേരുകളും തനിക്ക് പീഡനം ഏറ്റുവാങ്ങാനുണ്ടായ സാഹചര്യവും വിവരിച്ച് എഴുതി മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത്. എതിന്റെ ഒരുകോപ്പി സരിത തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ നിന്നുതന്നെ വ്യക്തമാണ് ആരുടെയോ പ്രേരണയ്ക്ക് വഴങ്ങിയാണ് സിജെഎമ്മിന്റെ ജീവനക്കാരുടെ മൊഴിയെന്നത്.
പീഡന വിവരം പറയാതെ സരിത ജഡിജിയുടെ മുന്നില്‍ മൊഴി നല്‍കിയത് ജീവന് ഭീഷണിയുണ്ടെന്ന് മാത്രമാണെന്നും മന്ത്രിമാര്‍ അടക്കം ആരുടെയും പേരുകള്‍ സരിത പറഞ്ഞിട്ടില്ലെന്നുമാണ് കോടതി ജീവനക്കാര്‍ മൊഴിനല്‍കിയത്. ലൈംഗിക പീഡനം നടന്നതായി സരിത നായര്‍ സി.ജെ.എം എന്‍.പി രാജുവിന് മുമ്പാകെ മൊഴി നല്‍കിയിട്ടില്ലെന്ന് കോടതി ജീവനക്കാര്‍. സോളാര്‍ കേസില്‍ സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്ന ബെഞ്ച് കല്‍ക്കും ശിരസ്തദാറുമാണ് സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്.
നിര്‍ണ്ണായ മൊഴിയാണ് സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്ന ബെഞ്ച് കല്‍ക്കും ശിരസ്തദാറും സോളാര്‍ കമ്മീഷന് നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ആറു മിനിറ്റ് മാത്രമാണ് സരിത മൊഴി നല്‍കിയത്. തന്റെ കുടുംബത്തിലെ കാര്യങ്ങളാണ് പറഞ്ഞത്. അമ്മയും അമ്മൂമ്മയും രണ്ടു കുട്ടികളും വീട്ടിലുണ്ട്. ഇവര്‍ക്ക് വലിയ സമ്മര്‍ദ്ദമാണുള്ളത്. ഇതില്‍ ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞതായും ജീവനക്കാര്‍ വിശദീകരിച്ചു.
തുടര്‍ന്ന് അന്നേദിവസം ഉച്ചയ്ക്ക് അടച്ചിട്ട കോടതിക്കുള്ളില്‍ മജിസ്‌ട്രേറ്റ് 20 മിനിറ്റോളം സരിതയുടെ പരാതി കേട്ടു. എന്നാല്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സരിത എഴുതി നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ പിന്നീട് മാദ്ധ്യമങ്ങളില്‍ വന്നെങ്കിലും അതെല്ലാം ഒരു കെട്ട് നുണകള്‍ മാത്രമാണെന്ന് മജിസ്‌ട്രേട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് നല്‍കിയ വിശദീകരണത്തില്‍ സരിത റേപ്പ് ചെയ്യപ്പെട്ടിരുന്നുവെന്ന് മൊഴി നല്‍കിയതായി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമാണ് ജീവനക്കാരുടെ മൊഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha