Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

ആരെയും കൂസാത്ത പ്രകൃതം, ദേഷ്യം വന്നാല്‍ അമിതവേഗത്തില്‍ കാറോടിക്കും, ആരെയും എന്തും ചെയ്യാന്‍ മടിയില്ല, പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സുബിന്‍ ലഹരിക്കടിമ

17 APRIL 2015 02:50 PM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്വഭാവം കൊണ്ടും പ്രവര്‍ത്തി കൊണ്ടും ചന്ദ്രബോസിനെ കാറിപ്പിടിച്ച് കൊലപ്പെടുത്തിയ നിസാമിന്റെ നേരെ അനിയനായിട്ട് വരും സുബിന്‍. ആരെയും കൂസാത്ത പ്രകൃതം. വീട്ടിലുള്ളവര്‍ പേടിച്ചിട്ട് പലപ്പഴും മിണ്ടാറുപോലുമില്ല സുബിനോട്. സുബിനും നിഷാമും ഒരേ ജില്ലക്കാരും കൂടിയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബിന്റെ മയക്കുമരുന്നുപയോഗത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നു. മയക്കുമരുന്നും ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന ശീലത്തിനടിമയായ ഷിബിന് ഇവ എവിടെ നിന്നാണ് ലഭിച്ചിരുന്നത് എന്നതിനെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഷിബിന്‍ ഉപയോഗിച്ചെന്ന് പറയുന്ന ലഹരി പദാര്‍ത്ഥത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് പ്രത്യേക തരം പശയാണെന്നാണ്. വെറും 45 രൂപയോളം മാത്രം വിലവരുന്ന ഈ പശ പ്രത്യേക രീതിയില്‍ ലഹരിപദാര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഷിബിനില്‍ നിന്നും ലഭിച്ച വിവരം.
ലഹരി മരുന്നിന്റെ അമിതമായ ഉപഭോഗം ഷിബിനുണ്ടായിരുന്നതായാണ് സംശയം. അതിക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് അമിതമായ ലഹരി ഉപഭോഗത്തിന്റെ ഫലമായുള്ള പ്രത്യേക മാനസികാവസ്ഥയാണെന്നും സംശയിക്കപ്പെടുന്നു. ഷിബിന് മറ്റേതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ എന്ന കാര്യവും എവിടെ നിന്നെല്ലാമാണ് മയക്കുമരുന്നുകള്‍ വാങ്ങിച്ചിരുന്നത്, ലഭിച്ചിരുന്നത് എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഏതെങ്കിലും മയക്കുമരുന്ന് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷണവിധേയമാക്കുന്നുണ്ട്.
പഴനിയില്‍ അന്വേഷണ സംഘം തെരഞ്ഞത് മുപ്പതോളം ലോഡ്ജുകളില്‍
ആറുപേരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഷിബിനെ അന്വേഷിച്ച് കേരളത്തില്‍ നിന്നും പഴനിയിലെത്തിയ പോലീസ് സംഘം പ്രതിയെ തേടി കയറിയിറങ്ങിയത് പഴനിയിലെ മുപ്പതോളം ലോഡ്ജുകളില്‍. ഷിബിനും പിതാവ് സുരേന്ദ്രനും പഴനിയിലേക്ക് കടന്നതായി ബന്ധുക്കളില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.ഒ.വര്‍ഗീസ്, ചേര്‍പ്പ് സിഐ കെ.സി.സേതു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴനിയിലെത്തിയത്. തുടര്‍ന്ന് പഴനി അടിവാരത്തേയും സമീപത്തമുള്ള നിരവധി ലോഡ്ജുകളില്‍ പോലീസ് ഷിബിന്റെയും പിതാവിന്റെയും ഫോട്ടോ കാണിച്ച് കയറിയിറങ്ങി. മുപ്പതോളം ലോഡ്ജുകളില്‍ തിരഞ്ഞിട്ടും ഇവരെ കിട്ടാതെ വന്നപ്പോള്‍ നേരിയ നിരാശ പോലീസിന് തോന്നിയെങ്കിലും പഴനിയിലെ എസ്.എം.ടി ലോഡ്ജില്‍ നിന്ന് ഇരുവരേയും കിട്ടി. ഷിബിന്റെ ഫോട്ടോ കാണിച്ചുകൊടുത്തയുടന്‍ എസ്.എം.ടി ലോഡ്ജിലെ റിസപ്ഷനിലുണ്ടായിരുന്നവര്‍ തിരിച്ചറിയുകയും ആള്‍ ഇവിടെതന്നെയുണ്ടെന്ന് പോലീസിനോട് പറയുകയും ചെയ്തു. ഒന്നുകൂടി സ്ഥിരീകരിക്കാനായി ലോഡ്ജില്‍ കൊടുത്ത വിലാസം പോലീസ് പരിശോധിച്ചു.
ലോഡ്ജില്‍ സുരേന്ദ്രന്‍ ശരിയായ വിലാസം തന്നെയാണ് കൊടുത്തിരുന്നത്. രക്ഷപ്പെടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും ലോഡ്ജില്‍ കള്ളപ്പേരും തെറ്റായ അഡ്രസും നല്‍കി മുറിയെടുക്കാതിരുന്നത് പ്രതികള്‍ക്ക് വീഴ്ചയായി. ഷിബിനും പിതാവും എസ്.എം.ടി ലോഡ്ജിലുണ്ടെന്ന് ഉറപ്പായതോടെ പോലീസ് മുറിയിലേക്കെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പഴുതടച്ചുള്ള അന്വേഷണവും കൃത്യമായ തെളിവുകളുമെല്ലാമായതിനാല്‍ എതിര്‍ക്കാന്‍ പോലും നില്‍ക്കാതെ ഷിബിനും സുരേന്ദ്രനും പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയായിരുന്നു. കൃത്യം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിയെയും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച അച്ഛനേയും പിടികൂടാനായതിന്റെ സന്തോഷത്തിലാണ് പോലീസ്.
മൊബൈലും സിം കാര്‍ഡും നശിപ്പിച്ചു
ആറുപേരെ ഇടിച്ചു തെറിപ്പിച്ചപ്പോള്‍ തന്നെ സംഗതി കൈവിട്ടെന്ന് ബോധ്യപ്പെട്ട ഷിബിന്‍ പിടിക്കപ്പെടാന്‍ വഴിയൊരുക്കുന്ന മൊബൈല്‍ ഫോണ്‍ ആദ്യം നശിപ്പിച്ചു. പിന്നെ സിം കാര്‍ഡുകള്‍ ഒടിച്ചു കളഞ്ഞു. തുടര്‍ന്ന് പാലയ്ക്കലില്‍ ബണ്ട് റോഡിലെത്തി അവിടെയുള്ള അമ്മായി രേണുകയുടെ ഫോണില്‍ നിന്നാണ് തുടര്‍വിളികള്‍ നടത്തി രക്ഷപ്പെടാനുള്ള വഴികള്‍ തേടിയത്. മകനെ രക്ഷപ്പെടുത്താന്‍ അച്ഛന്‍ സുരേന്ദ്രനും പ്രമുഖ അഭിഭാഷകനുമെത്തിയതോടെ ഷിബിന്‍ താന്‍ സുരക്ഷിതനായെന്ന് ധരിച്ചു. മൊബൈല്‍ ഫോണും സിം കാര്‍ഡുമൊക്കെ നശിപ്പിച്ചതിനാല്‍ പോലീസിനും സൈബര്‍ സെല്ലിനും ഇവരെ \'പിന്തുടരാന്‍\' അല്‍പ്പം പാടുപെടേണ്ടി വന്നു. എന്നാല്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പറുകള്‍ ട്രെയ്‌സ് ചെയ്ത് അതിലെ കോളുകള്‍ പരിശോധിച്ച് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി സൈബര്‍ സെല്‍ പോലീസിന് അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരുന്നു. തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ പഴനിക്ക് കടന്നുകളയാന്‍ സാധ്യതയുള്ളതായി സൂചന ലഭിച്ചത്. ഇതോടെ പോലീസ് പഴനിക്ക് തിരിക്കുകയായിരുന്നു.
ലൈസന്‍സ് ആജീവനാന്തം റദ്ദാക്കും
ആറുപേരെ കാറിടിച്ച് കൊലപ്പെടുത്താന്‍ മന:പൂര്‍വം ശ്രമിച്ച ഷിബിന്റെ െ്രെഡവിംഗ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാന്‍ പോലീസ് ആവശ്യപ്പെടും. കോടതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മയക്കുമരുന്നുകള്‍ക്ക് അടിമയായ ഷിബിന്‍ ആറുപേരെ ബോധപൂര്‍വം കാറിടിച്ച് പൈശാചികമായി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കും.
ഷിബിനേയും അച്ഛനേയും റിമാന്‍ഡ് ചെയ്തു
ഷിബിനേയും അച്ഛനേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ തുടരന്വേഷണങ്ങള്‍ക്കും വിശദമായ തെളിവെടുപ്പുകള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (7 minutes ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (18 minutes ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (7 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (7 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (8 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (8 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (8 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (8 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (8 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (8 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (9 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (9 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (11 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (11 hours ago)

Malayali Vartha Recommends