മുഖ്യന്റെ പുറകെ ആളിനെ കയ്യിലെടുക്കാന്‍ ജനസമ്പര്‍ക്കമെന്ന പുതിയ തന്ത്രവുമായി സിപിഎമ്മം
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കൈയ്യടി നേടുന്നെന്നു കണ്ടതോടെ അതിനു ബദലായി ജനസമ്പര്‍ക്കവുമായി സിപിഎമ്മും രംഗത്ത്. ഭരണത്തിലെ സകല പ്രതിസ്ന്ധിയും മറയ്ക്കാനും കൂടാതെ പുത്തന്‍ മുഖം ഗവണ്‍മെന്റിന് നേടാനും മുഖ്യന്റെ ജനസമ്പര്‍ക്കം വലിയ സഹായമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നു എന്നതാണ് പരിപാടിയുടെ വലിയ വിജയം എന്നാണ് സിപിഎമ്മം കാണുന്നത്. മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിക്ക് പകരമായി പഞ്ചായത്ത് തലത്തില്‍ നടത്താനാണ് നീക്കം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ജനസമ്പര്‍ക്കം തുടങ്ങുന്നത്. ഇതിലൂടെ ജനപ്രതിനിധികള്‍ക്ക് സാധാരണക്കാരുമായി കൂടുതല്‍ ഇടപെഴകാനും ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഗ്രാമപഞ്ചായത്ത് വഴി നല്‍കുന്ന സേവനങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടി മുഖേന പരിഹാരം കാണുന്നത്. ലൈസന്‍സ്, കെട്ടിടനമ്പര്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണും. സംസ്ഥാന സര്‍ക്കാര്‍ വഴി ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങോട്ട് റഫര്‍ ചെയ്യും. പരിസ്ഥിതിപ്രശ്‌നം, ജനങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങള്‍ എന്നിവയിലും ഇടപെടലുണ്ടാവും.
ഇതിലൂടെ, അടുത്തുവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാന്‍ കാരണമാകുമെന്നാണു പാര്‍ട്ടി കരുതുന്നത്. അടുത്തമാസം മുതല്‍ തന്നെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങാനാണ് നീക്കം. ജൂണ്‍ മാസം മുതല്‍ കാലവര്‍ഷം സജീവമാകുന്നതിനാലും പിന്നീട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുന്നതിനാലുമാണ് മെയ് മാസത്തില്‍ നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പരിപാടിക്ക് ബദലായാണ് സിപിഎമ്മിന്റെ ജനസമ്പര്‍ക്കം.
രണ്ടാംഘട്ട ജനസമ്പര്‍ക്കത്തിലൂടെയാണ് സോളാറിന്റെ നാണക്കേടില്‍നിന്ന് ഇത്തിരി ആശ്വാസം മുഖ്യമന്ത്രിക്ക് ലഭിച്ചത്. ബാര്‍കോഴ വിഷയം, സരിതയുടെ കത്ത്, വിവിധ ഘടക കക്ഷികളുടെ വിവിധ ആവശ്യങ്ങളിലുള്ള അതൃപ്തി എന്നിവ നിലനില്‍ക്കുമ്പോഴാണ് മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രി ജനങ്ങളിലേക്കിറങ്ങുന്നത്. ആദ്യദിനത്തിലെ ജനസമ്പര്‍ക്കത്തില്‍ ഒരു ഗ്ലാസ് ചായയും പഴംപൊരിയും മാത്രം കഴിച്ച് പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉച്ചക്ക് ഊണുപോലും ഉപേക്ഷിച്ച് പാതിരാത്രി വരെ ജനങ്ങളുടെ വേദനയും പരാതികളും കേട്ടെന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha