ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: ഒരു വര്‍ഷത്തിനിടെ കാര്‍ത്തിക് ഉണ്ടാക്കിയത് കോടികള്‍, തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധം
രാജ്യാന്തര ഓണ്‍ലൈന്‍തട്ടിപ്പ് കേസില്‍ കൊല്ലം െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്ത സേലം സ്വദേശി കാര്‍ത്തിക്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു വര്‍ഷത്തിനകം എത്തിയത് രണ്ടരക്കോടി രൂപ. ഈ തുക മുഴുവന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി എത്തിയതാണോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ പാകിസ്ഥാനില്‍ നിന്നോ ബംഗ്‌ളാദേശില്‍ നിന്നോ എത്തിയതാണോ എന്ന കാര്യം തുടര്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് കൊല്ലം െ്രെകംബ്രാഞ്ച് പ്രത്യേക കുറ്റാന്വേഷണവിഭാഗം അറിയിച്ചു. റിമാന്റില്‍ കഴിയുന്ന കാര്‍ത്തികിനെ കൂടുതല്‍ തെളിവെടുക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണസംഘം ഇന്ന് തിരുവനന്തപുരം കോടതിയില്‍ അപേക്ഷ നല്‍കും. ഹിമാചല്‍ പ്രദേശ് സ്വദേശിയും ജമ്മു കാശ്മീര്‍ റൈഫിള്‍സിലെ നായിക്കുമായ രാജീവ് കുമാറിന്റെ പരാതിയില്‍ മിലിട്ടറി ഇന്റലിജന്റ്‌സും തുടര്‍ന്ന് കൊല്ലം െ്രെകം ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര ലോട്ടറി തട്ടിപ്പ് കേസിലെ പ്രധാനി സേലം സ്വദേശിയും കോയമ്പത്തൂര്‍ ശരവണം പെട്ടി , ജി. കെ. എസ്. നഗര്‍ , ഡോര്‍ നമ്പര്‍ മൂന്ന് ബിയില്‍ താമസക്കാരനുമായ കാര്‍ത്തിക്(31) അറസ്റ്റിലായത്.
പാക്കിസ്ഥാനില്‍ നിന്നുള്ള ഫോണുകളില്‍ നിന്നാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണുകളിലേയ്ക്ക് വന്‍തുകയുടെ ലോട്ടറിയടിച്ചുവെന്ന സന്ദേശമയച്ചായിരുന്നു സംഘം കോടികള്‍ തട്ടിയിരുന്നത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ നടന്നതെന്നതാണ് സംഭവത്തെ ഏറെ ഗുരുതരമാക്കുന്നത്. ബംഗ്‌ളാദേശ് സ്വദേശി റൊമാനുള്‍, കല്‍ക്കത്ത സ്വദേശി പലാഷ്‌കുമാര്‍ചന്ദ എന്നിവരുള്‍പ്പെടെ സംഘത്തിലെ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് െ്രെകം ബ്രാഞ്ച്.
2012ലാണ് സൈനികന്‍ രാജീവ്കുമാറിന്റെ പരാതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ ആരംഭം. തിരുവനന്തപുരം പാങ്ങോട് സൈനികനായിരുന്ന രാജീവ്കുമാറിന്റെ ഹിമാചല്‍ പ്രദേശിലുള്ള ഭാര്യയുടെ മൊബൈല്‍ഫോണില്‍ 25 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചതായി സന്ദേശമെത്തി. തുടര്‍ന്ന് ബന്ധപ്പെടുന്നതിനായി രാജീവ്കുമാറിന്റെ ഫോണ്‍നമ്പര്‍ നല്‍കി. സമ്മാനത്തുക ലഭിക്കുന്നതിന് പ്രോസസിംഗ് ചാര്‍ജ്ജ് ആവശ്യമാണെന്നും അത് നല്‍കണമെന്നും പറഞ്ഞ് സംഘം ഈ നമ്പരില്‍ വിളിച്ചു. തുടര്‍ന്ന് പണമയക്കുന്നതിനുള്ള അക്കൗണ്ട നമ്പരുകള്‍ ഇമെയില്‍ വഴി അയക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ നല്‍കിയ വിവിധ അക്കൗണ്ട് നമ്പരുകളിലായി രാജീവ് കുമാര്‍ പല തവണകളായി 7.53 ലക്ഷം രൂ അയച്ചു കൊടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് രാജീവ് കുമാര്‍ പട്ടാള ക്യാമ്പിലെ മേലധികാരിക്കും പൂജപ്പുര പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. മിലിട്ടറി ഇന്റലിജന്റ്‌സ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.സൈനികന്റെ ഫോണുകളിലേയ്ക്ക് വന്ന എല്ലാവിളികളും പാകിസ്ഥാനിലെ സിംകാര്‍ഡുകളില്‍ നിന്നാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പ് സംഘത്തിന് പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളുമായി ബന്ധമുള്ളതിനാല്‍ ഈ കേസിന്റെ അന്വേഷണം സി.ബി. ഐക്കോ എന്‍.ഐ.എയ്‌ക്കോ കൈമാറണമെന്ന അഭിപ്രായവും െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ പ്രകടുപ്പിക്കുന്നുണ്ട്.
കാര്‍ത്തിക് സംഘത്തില്‍ പെട്ടതിലും ദുരൂഹത
സേലത്ത് സാധാരണ കുടുംബത്തില്‍ ജനിച്ച കാര്‍ത്തിക് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി ആണ് കോയമ്പത്തൂരിലെത്തിയത്. പഠനകാലത്തുണ്ടായ സൗഹൃദങ്ങള്‍ വഴിയാകാം കാര്‍ത്തിക് രാജ്യാന്തര തട്ടിപ്പ് സംഘത്തില്‍ പെട്ടതെന്നാണ് കരുതുന്നത്. പഠനത്തിന് ശേഷം ഡോളര്‍ വ്യാപാരവും ഇയാള്‍ നടത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ തായലന്റ്, ചൈന, ബാങ്കോക്ക് തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി കാര്‍ത്തിക് സമ്മതിച്ചിട്ടുള്ളതായി അന്വേഷണസംഘം അറിയിച്ചു. എന്നാല്‍ ഇയാള്‍ പാകിസ്ഥാനിലോ ബംഗ്‌ളാദേശിലോ പോയതായി സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. വിവിധ ബാങ്കുകളിലെ ഇയാളുടെ അക്കൗണ്ടുകളിലായാണ് കോടിക്കണക്കിന് രൂപ എത്തിയിട്ടുള്ളത്. കോയമ്പത്തൂര്‍ സ്വര്‍ണാംബിക ലേ ഔട്ടില്‍ കാര്‍ത്തിക് നടത്തുന്ന അഗ്രോ ബിസിനസ് സെന്ററിന്റെ മറവിലാണ് ലോട്ടറി തട്ടിപ്പ് വഴിയുള്ള പണമിടപാടുകള്‍ നടത്തിയിരുന്നത്. അടുത്തിടെ കോയമ്പത്തൂരില്‍ പത്ത് സെന്റ് സ്ഥലവും വീടും അടുത്തിടെ വാങ്ങിയ കാര്‍ത്തിക് വളരെ പെട്ടെന്നാണ് വലിയ സാമ്പത്തിക ശേഷി കൈവരിച്ചതെന്നും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലേ ഈ സംഘത്തെക്കുറിച്ചും ഇയാലെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളു വെന്നും അന്വേഷണസംഘം അറിയിച്ചു. െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്.പി. ടി. എഫ്. സേവ്യര്‍, ഡിവൈ. എസ്.പി. സര്‍ജ്ജുപ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ബിജുകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വികാസ്, സജികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha