വീരന്‍ യുഡിഎഫില്‍ തന്നെ, മെരുക്കിയത് ഉമ്മന്‍ചാണ്ടി, പാളിയത് എല്‍ഡിഎഫ് തന്ത്രം
ജനതാദള്‍ നേതാവ് വീരേന്ദ്രകുമാറിനെ എല്‍ഡിഎഫിലെത്തിലെച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ നീക്കം പൊളിഞ്ഞു. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം വീരേന്ദ്രകുമാറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ ജെ.ഡി.യു നേതാക്കളായ ചാരുപാറ രവി, ഷേഖ് പി. ഹാരിസ് എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. യുഡിഎഫില്‍ എല്ലാ പരിഗണനയും ജെഡിയുവിന് ഉറപ്പ് നല്‍കി.പാലക്കാട് തോല്‍വിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വീഴ്ചവരുത്തിയ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ഇതോടുകൂടി വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ നിന്ന് തല്‍ക്കാലം പോകില്ലെന്ന് ഉറപ്പായി.മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യു.ഡി.എഫിന്റെ കോഴിക്കോട് മേഖലാജാഥ വീരേന്ദ്രകുമാര്‍ തന്നെ ഉദ്ഘാടനം ചെയ്യും.
ഇന്നലെ ജാഥകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ ചെയര്‍മാന്മാരും കണ്‍വീനര്‍മാരും ജനപ്രതിനിധികളും ഏകോപനസമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തിന് മുമ്പായാണ് ജെ.ഡി(യു) പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഇത് ഫലം കണ്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ എംപി. വീരേന്ദ്രകുമാറിനുണ്ടായ കനത്തതോല്‍വിക്കു ഡി.സി.സി. പ്രസിഡന്റും കെപിസിസി. സെക്രട്ടറിയുമുള്‍പ്പെടെ മൂന്നുപേരെ വ്യക്തമായി കുറ്റപ്പെടുത്തി യു.ഡി.എഫ്. ഉപസമിതി റിപ്പോര്‍ട്ട് കൂടിയെത്തിയതോടെ മഞ്ഞുരുക്കം തുടരും. ചില ജില്ലകളിലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ജനതാദള്‍ യുവിന് ലഭിക്കും. മണ്ഡലം തലത്തിലും ഭാരവാഹിത്വമുണ്ടാകും. അടുത്ത രാജ്യസഭാ സീറ്റും വീരേന്ദ്രകുമാറിന് കൊടുക്കും. ഇതിനെ തുടര്‍ന്നാണ് വീരന്‍ മെരുങ്ങിയത്.
യു.ഡി.എഫില്‍ അവഗണനയാണെന്ന് വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത്‌കൊണ്ടുതന്നെ കോഴിക്കോട്ടെ ജാഥ ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയത്. ജനതാപരിവാറുകളുടെ ഏകീകരണത്തിന്റെ ഭാഗമായി ജെ.ഡി(യു) മുന്നണി വിടുന്നതിന് കളമൊരുക്കുകയാണെന്നും വിലയിരുത്തല്‍ വന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും വീരനെ അനുനയിപ്പിക്കാന്‍ ഇറങ്ങി. ഇത് ഫലം കാണുകയും ചെയ്തു.
വീരേന്ദ്രകുമാറിനുണ്ടായ കനത്തതോല്‍വിക്കു ഡി.സി.സി. പ്രസിഡന്റും കെപിസിസി. സെക്രട്ടറിയുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപ്പെടുത്തികൊണ്ടുള്ളതാണ് യു.ഡി.എഫ്. ഉപസമിതി റിപ്പോര്‍ട്ട്. പാലക്കാട് ഡി.സി.സി. സെക്രട്ടറിയും വീരേന്ദ്രകുമാറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിക്കുകയും ചെയ്ത പി. ബാലഗോപാല്‍, തെരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനറായിരുന്ന കെപിസിസി. സെക്രട്ടറി സി. ചന്ദ്രന്‍, അട്ടപ്പാടിയുടെ ചുമതലയുള്ള ഡി.സി.സി. സെക്രട്ടറി പി.സി. ബേബി എന്നിവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടിയിരുന്നതില്‍ വീഴ്ച വരുത്തിയ ഡി.സി.സി. പ്രസിഡന്റും കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റം ചെയ്ത നേതാക്കള്‍ക്കെതിരെ നടപടി വരുന്നതോടെ വിരേന്ദ്രകുമാറിന്റെ പരാതിക്ക് പരിഹാരമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha