കൈവെട്ടിയ ക്രൂരതയേക്കാള്‍ സര്‍ക്കാരും സഭയും ക്രൂരത കാണിക്കുന്നുവെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ്, പട്ടിണി കിടന്ന് മരിക്കാനാണ് ദൈവവിധിയെങ്കില്‍ അത് സംഭവിക്കും
കൈവെട്ടിയ ക്രൂരതയേക്കാള്‍ എനിക്ക് വേദന തരുന്നത് എന്റെ ശമ്പള കുടിശ്ശികയടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച് എന്റെ കുടുംബത്തെ ദ്രോഹിക്കുന്ന ഭരണകൂടം തരുന്ന വേദനയാണെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ്. തനിക്ക് നിയമപരമായി കിട്ടേണ്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി സെക്രട്ടറിയറ്റിന്റെ പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറേയായെന്നും ടി ജെ ജോസഫ് മലയാളത്തിലെ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഇന്ന് ശരിയാക്കി തരാം നാളെ ശരിയാക്കിതരാമെന്നും പറഞ്ഞ് തന്നെ വട്ടം ചുറ്റിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഞാനൊരു അധ്യാപകനാണ് പട്ടിണി കിടക്കാതിരിക്കാനാണ് ഈ കയറിയിറങ്ങുന്നത്. തന്റെ കുടുംബത്തിനെ പട്ടിണിയാക്കരുതെന്നാണ് ഭരണകൂടത്തോടുള്ള തന്റെ അപേക്ഷയെന്നും പ്രൊഫസര്‍ ടി ജെ ജോസ്ഫ് പറഞ്ഞു. സഭയുടേയും സര്‍ക്കാരിന്റെയും നടപടികള്‍ കാരണം തനിക്ക് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. തങ്ങള്‍ പട്ടിണികിടക്കേണ്ടി വരുമെന്ന വേദനയിലാണ് ഭാര്യ സലോമി ആത്മഹത്യ ചെയ്തത്. ഇപ്പോഴും ഈ വേദനയില്‍ നിന്നും താനും മക്കളും മുക്തി നേടിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു. എന്നെയും എന്നെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയും വട്ടം ചുറ്റിക്കുകയാണ് ഈ സര്‍ക്കാര്‍. എന്റെ ശമ്പള കുടിശ്ശികയും പെന്‍ഷനും സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുകയാണ്. ഇത് സംബന്ധിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്നും പ്രൊഫസര്‍ ടി ജെ ജോസഫ് പറഞ്ഞു.
ചോദ്യപേപ്പര്‍ വിവാദത്തില്‍ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുണ്ടെങ്കില്‍ ഞാനതിനെല്ലാം മാപ്പു ചോദിച്ചതാണ്. എങ്കിലും അക്രമികള്‍ മാത്രമല്ല, കോളേജ് മാനേജ്‌മെന്റും സര്‍ക്കാരും എന്നോട് കനിവു കാട്ടിയില്ല. മത തീവ്രവാദികള്‍ ശാരീരികമായി ആക്രമിച്ചപ്പോള്‍ ക്ഷമയെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും ഇടതടവില്ലാതെ പ്രസംഗിക്കുന്ന സഭ അദ്ദേഹത്തെ മാനസികമായാണ് ആക്രമിച്ചത്.
കോളേജില്‍ നിന്ന് എന്നെ പിരിച്ചുവിട്ടു. എന്റെ വരുമാനത്തില്‍ ജീവിച്ചിരുന്ന കുടുംബം ചികിത്സ ചെലവിനും മക്കളുടെ പഠനത്തിനും ജീവിതച്ചെലവുകള്‍ക്കും വഴികാണാതെ പകച്ചു. സഹപ്രവര്‍ത്തകരില്‍ പലരും മാസാമാസം പിരിച്ചെടുത്ത് നല്‍കിയ ചെറിയ തുകകൊണ്ടാണ് കുടുംബം ജീവിച്ചത്. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള തുക പോലും അനുവദിച്ചു കിട്ടുന്നതിനും കോളേജ് അധികൃതര്‍ തടസ്സമായി. കുറ്റക്കാരനല്ലെന്നു തെളിഞ്ഞിട്ടും എന്നെ തിരിച്ചെടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല.
മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാനാകാതെ ഭാര്യ സലോമി വിഷാദരോഗത്തിന്റെ പിടിയിലമര്‍ന്നു. അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ സലോമി ആത്മഹത്യ ചെയ്തു.
\'ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടത് പോലെയാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. എല്ലാം സഹിച്ച്, പിടിച്ച് നില്‍ക്കാന്‍ ഇതുവരെ ഒരു കൂട്ടുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ, ആ പ്രതീക്ഷയെല്ലാം പൊളിഞ്ഞു. എന്റെ വേദന എനിക്ക് പറഞ്ഞറിയിക്കാന്‍ കൂടി വയ്യ. ഒന്നും സംസാരിക്കാന്‍ തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഒക്കെ സംസാരിച്ചിട്ട് ഇനി എന്താണ് കഥ. അവള്‍ എല്ലാം ഇട്ടെറിഞ്ഞ് പോയില്ലേ....? \'
ജോലി ചെയ്ത സാഹചര്യം, കേസ് ഉണ്ടായ സാഹചര്യം, പകവീട്ടലിന്റെ മനഃശാസ്ത്രം, കൈപോയ ദിനങ്ങള്‍, അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍. സലോമി മരിക്കും വരെ എല്ലാം നേരെയാകും എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. അവസാന പ്രതീക്ഷയും ഇല്ലാതാക്കിക്കൊണ്ട് തിരസ്‌കാരത്തിന്റെ വാക്കുകള്‍ ആണ് ലഭിച്ചത്. റിട്ടെയര്‍ ചെയ്യാന്‍ പത്ത് ദിവസം കൂടി മാത്രം ബാക്കിയുള്ളപ്പോള്‍ ഇനി ജോലി ലഭിക്കില്ല എന്ന് ഇരുവര്‍ക്കും ബോധ്യമായി. ജോലിയില്‍ ചേര്‍ന്ന് റിട്ടെയര്‍ ചെയ്യാന്‍ കോളേജ് അധികൃതര്‍ അനുവദിക്കില്ല. പുതിയ മെത്രാന് അത്തരം ഒരു സമീപനം ഇല്ല. എന്നിട്ടും ഏതോ അദൃശ്യകരങ്ങള്‍ എന്നോട് പകതീര്‍ത്തു.
സഭയ്ക്കുള്‍പ്പെടെ കണ്ണുതുറക്കാന്‍ സലോമിയുടെ ആത്മഹത്യ തന്നെ വേണ്ടിവന്നുവെന്നതാണ് ദുഃഖഃസത്യം. സഭാവിശ്വാസികള്‍ തന്നെ സഭയെ ചോദ്യം ചെയ്തു. ഇതോടെ പ്രൊഫസറെ തിരിച്ചെടുക്കാന്‍ സഭ തയ്യാറായി. 2014 മാര്‍ച്ച് 28ന് സര്‍വീസില്‍ തിരിച്ചുകയറിയ പ്രൊഫസര്‍ മാര്‍ച്ച് 31ന് വിരമിച്ചു. പക്ഷേ തടഞ്ഞുവച്ച ശമ്പള കുടിശ്ശികയോ പെന്‍ഷനോ അദ്ദേഹത്തിന് നല്‍കാന്‍ കോളേജ് അധികൃതര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha