പെട്രോളിയം ഉൽപന്നങ്ങളെ എന്തുകൊണ്ട് ജി.സ്.ടിയുടെ പരിധിൽ ഉൾപ്പെടുത്തിയില്ല?; വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
പെട്രോളിയം ഉൽപന്നങ്ങളെ എന്തുകൊണ്ട് ജി.സ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നില്ലെന്ന് ആരാഞ്ഞ് കേരള ഹൈക്കോടതി. വിഷയത്തിൽ പത്തുദിവസത്തിനകം വിശദമായ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജി.എസ.ടിയുടെ പരിധിയിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ.ടി കൗൺസിൽ മാറ്റിനിർത്താനുണ്ടായ കാരണങ്ങളും വ്യക്തമാക്കണമെന്നും കോടതി നിദ്ദേശത്തിൽ പറയുന്നു.
അതേസമയം ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഹർജിയിൽ സർക്കാരിനോട് വിശദികരണം നല്കാൻ കോടതി ആവശ്യപ്പെട്ടു. ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന പാർട്ടിയുടെ അംഗത്വം റദ്ധാക്കണമെന്നും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എറണാകുളം സ്വദേശിയായ കെ.ഒ. ജോണിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.ഹർജി ഈ മാസം 22 ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha