ഇവിടേയും വില്ലനായത് പ്രണയപക, വിദ്യാർത്ഥിനികളുടെ വാക്കുതർക്കം കൈവിട്ടതിന് പിന്നില്‍
ണയത്തിന്‍റെ പേരില്‍ പെൺകുട്ടികൾ തമ്മില്‍ വാക്കുതർക്കം നടന്നപ്പോള്‍ ചോദിക്കാനെത്തിയ അയൽവാസിയെ ആൺസുഹൃത്തുക്കൾ കുത്തിവീഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇവിടേയും വില്ലനായത് പ്രണയ പകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു പെണ്‍കുട്ടിയുമായി അടുപ്പമായിരിക്കെ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി വേറെ ബന്ധം തുടങ്ങി.
ഇത് മനസിലാക്കിയ കാമുകി പെണ്‍കുട്ടിയെ വിളിച്ച് ബന്ധത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു ഇതിന് ഇടനിലക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നടന്ന ബഹളത്തിലാണ് അയല്‍ക്കാരന് കുത്തേറ്റതെന്നാണ് വിവരം.
പ്ലസ് ടു പ്രണയബന്ധങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അയല്‍വാസിയായ അശോകനാണ് കുത്തേറ്റ് ചികിത്സയില്‍ കഴിയുന്നത്. അയല്‍വീട്ടില്‍ ബഹളം കേട്ടപ്പോള്‍ ഇടപെടാനെത്തിയപ്പോഴാണ് അയല്‍വാസിയായ അശോകന് (55) കുത്തേല്‍ക്കുന്നത്. പ്ലസ് ടു പ്രണയവുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനിറങ്ങിയ സുഹൃത്തുക്കളുമാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് ചോദിക്കാനെത്തിയത്. കാറിൽ മാരകായുധങ്ങളുമായാണ് ഇവർ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തിൽപ്പെട്ടവർ കുത്തിയത്.ബഹളത്തിനിടയിൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറഞ്ഞിരുന്നു.
സംഭവത്തില്‍ കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നിവരെ കടുത്തുരുത്തി എസ്.ഐ ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റുരണ്ടുപേർ ഇവിടെ നിന്ന് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികൾ വന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha