മനുഷ്യകുഞ്ഞിന്റെ കരച്ചിൽ, നായ്ക്കുട്ടിയുടെയും വാനരന്‍റെയും മുഖസാദൃശ്യം, നാവും പല്ലും മനുഷ്യരെപ്പോലെ!! അത്ഭുത കാഴ്ചയായി ആട്ടിൻകുട്ടി, വിദഗ്ധ പരിചരണവും ചികിത്സയും നൽകി വരുന്നുണ്ടെന്നും വർക്കല വെറ്ററിനറി ഡോക്ടർ
വ്യത്യസ്തമായ രൂപത്തിൽ വർക്കലയിൽ ആട്ടിൻ കുട്ടി ജനിച്ചു. മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിലും പഗ്ഗ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയുടെയും വാനരന്‍റെയും മുഖസാദൃശ്യവുമുള്ള ആട്ടിൻകുട്ടി അത്ഭുത കാഴ്ചയാകുന്നത്. വർക്കല നഗരസഭയിലെ മുണ്ടയിൽ കല്ലാഴി വീട്ടിൽ ആശാ വർക്കറായ ബേബി സുമത്തിന്‍റെ വീട്ടിലായിരുന്നു ഈ അപൂർവ ആട്ടിൻകുട്ടി ജനിച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി 11ഓടെയാണ് പൂർണ ഗർഭിണിയായ ആട് അപൂർവയിനം ആട്ടിൻകുട്ടിയെ പ്രസവിച്ചത്. തള്ളയാടിന്‍റെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്.
ആദ്യപ്രസവത്തിൽ ആണാടും രണ്ടാമത്തെ പ്രസവത്തിൽ പെണ്ണാടുമാണ് പിറന്നത്. ഇപ്പോൾ പിറന്നുവീണ പെണ്ണാടിന് നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകൾ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിനാണെങ്കിൽ പാലവുമില്ല. ചെറിയൊരു സുഷിരമുണ്ട്, ഇതിലൂടെയാണ് ശ്വസിക്കുന്നത്.
ആടിന്റെ മേൽചുണ്ടും വ്യക്തമായി കാണാൻ കഴിയില്ല. എന്നാൽ, ശരീര ഭാഗമെല്ലാം ആടിനെ പോലെയാണ്. നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
എന്നാൽ, നാവും പല്ലുമെല്ലാം മനുഷ്യനെപോലെയുമാണ്, കരച്ചിലും മനുഷ്യകുഞ്ഞിനെപോലെയാണ്. ഇതുകാരണം തള്ളയാട് മുലയൂട്ടുന്നുമില്ല...
ആടിന് കുട്ടിയ്ക്ക്കുപ്പിയിൽ നിപ്പിൾ ഘടിപ്പിച്ചാണ് ഇപ്പോൾ പൽ നൽകുന്നത്. ജംനാപ്യാരി ഇനത്തിൽപ്പെട്ട ആണാടിന്‍റെ ബീജസങ്കലനത്തിലൂടെ ഈ അറിഞ്ഞ കുഞ്ഞ് ജനിച്ചത്. വ്യത്യസ്തമായ ആടിനെ കാണാൻ നിരവധിപേർ ദൂര സ്ഥലത്ത് നിന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്.
അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരത്തിൽ ആട്ടിൻ കുട്ടികൾ പിറക്കുന്നതെന്നും വർക്കലയിൽ ഇത് ആദ്യത്തെ സംഭവമാണെന്നും വിദഗ്ധ പരിചരണവും ചികിത്സയും നൽകി വരുന്നുണ്ടെന്നും വർക്കല വെറ്ററിനറി ഡോക്ടർ എസ്. ബൈജു വ്യക്തമാക്കി.
ചില അസ്വസ്‌ഥതകൾ ആട്ടിൻകുട്ടി കാണിക്കുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി വിഭാഗത്തിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha