ആറ് വയസുകാരിയെ, തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവർ മയങ്ങാൻ മരുന്ന് നൽകിയെന്ന് സംശയം:- കുട്ടിയുടെ രക്തവും, മൂത്രവും പരിശോധനയ്ക്ക് അയച്ചു...
അബിഗേല്‍ സാറാ റെജിയെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്തദാസിന്റെ നേതൃത്വത്തില്‍ ഗവ. വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിദഗ്ധരും ഗൈനക്കോളജിസ്റ്റുകളും അടങ്ങുന്ന സംഘം പരിശോധിച്ചു. ശാരീരികപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡി.എം.ഒ. ഡോ. വസന്തദാസ് പറഞ്ഞു. ''അച്ഛനെ കണ്ടശേഷം കുട്ടി വളരെ സന്തോഷവതിയായാണ് കാണുന്നത്. എന്നിരുന്നാലും ആളുകളുടെ ബഹളത്തില്‍നിന്നെല്ലാം മാറിനില്‍ക്കാനായി കുറച്ച് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്ന് ഡി.എം.ഒ. പറഞ്ഞു.
ഗവ. വിക്ടോറിയ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവർ മയങ്ങാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ രക്തവും, മൂത്രവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുപ്പത് സ്ത്രീകളുടെ ചിത്രം കുട്ടിയെ കാണിച്ചെങ്കിലും ഇവരിൽ ആരെയും കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംശയിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് അബിഗെലിനെ കാണിച്ചത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും എ.ഡി.ജി.പി. അജിത് കുമാര്‍ പറഞ്ഞു. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha