Widgets Magazine
13
Mar / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും, കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി..ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു...കേരളാ ഹൗസിലെത്തിയതും പുതുമയായി...


ബി.എല്‍.എ തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ, പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ..വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു... 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്..


സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട, നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന..


ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, വിരുന്നില്‍ മുഖ്യമന്ത്രിയും

ഇത് താൻഡാ മാൻഡ്രേക്ക് ഇഫക്ട്! ഇന്തോനേഷ്യയിൽ വൻ ദുരന്തം! അ​ഗ്നിപർവ്വത വിസ്ഫോടനം, ഭൂചലനം , വെള്ളപ്പൊക്കം.. കേരളത്തിൽ കൊടും മഴയും

13 MAY 2024 09:22 PM IST
മലയാളി വാര്‍ത്ത

പതിനാറ് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്തോനേഷ്യയില്‍. തിങ്കളാഴ്‌ച രാവിലെ ദുബൈയിലെത്തിയതിന് ശേഷം അവിടെ നിന്ന് 10.10 നാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ചത്. സ്വകാര്യ സന്ദര്‍ശനത്തിനായി പോയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂന്ന് രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍ വീണയും ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശ യാത്രയിലൊപ്പമുണ്ടാകും. യുഎഇ, ന്തോനേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടാകും. അതായത് ഇന്നലെ വരെ. പിന്നീട് സിങ്കപ്പൂരിലേയ്ക്ക് പോകും. 18 വരെ സിങ്കപ്പൂരിലായിരിക്കും. തിരിച്ച് അന്ന് രാത്രിയോടെ ദുബൈയിലെത്തും. 19 മുതല്‍ 21 വരെ അദ്ദേഹം ദുബൈയില്‍ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. പിന്നീട് കേരളത്തിലേക്ക് തിരികെ എത്തും.

ഇപ്പോൾ കേരളത്തിൽ കൊടും മഴയാണ്. വേനൽ മഴ പെയ്തിറങ്ങുമ്പോൾ അത് ഭൂമിയെ മാത്രമല്ല മലയാളികളേയും ഒരുപോലെ തണുപ്പിക്കുകയാണ്. കൊടും ചൂടിൽ നിന്ന് ഒരാശ്വാസമായാണ് മഴ പെയ്തിറങ്ങിയത്. അതും ഈ ആഴ്ച മുതലാണ് മഴ കിട്ടിത്തുടങ്ങിയത്. എന്നാൽ നേരത്തേ പറഞ്ഞ മുഖ്യന്റെ പ്രധാന സന്ദർശന സ്ഥലമായ ഇന്തോനേഷ്യയിലെ ജനങ്ങൾ വലിയ ദുരിതത്തിലാണ്.

ഇന്തോനേഷ്യയിൽ ഭൂചലനം , വെള്ളപ്പൊക്കം ഇപ്പോൾ അ​ഗ്നിപർവ്വത വിസ്ഫോടനവും. ആദ്യം ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഡസൻ കണക്കിന് വീടുകൾ ഒലിച്ചു പോകുകയും റോഡുകൾ തകരുകയും ചെയ്‌തിരുന്നു . സംഭവത്തിൽ 15 ഓളം പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 17,000 ദ്വീപുകൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നീണ്ടുനിൽക്കുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.

എന്നാൽ ഇന്നലെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ അഗ്നിപർവ്വതത്തിൻ്റെ ചരിവിലൂടെ ഒഴുകുന്ന കനത്ത മഴയും തണുത്ത ലാവയും ചെളിയും ഒഴുകുന്ന വെള്ളപ്പൊക്കത്തിന് കാരണമായി , കുറഞ്ഞത് 37 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ആളുകൾ ഒലിച്ചു പോയി, നൂറിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായതായി ദേശീയ ദുരന്തനിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെ, രക്ഷാപ്രവർത്തകർ അഗം ജില്ലയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഗ്രാമമായ കാൻഡുവാങ്ങിൽ നിന്ന് 19 മൃതദേഹങ്ങൾ പുറത്തെടുക്കുകയും അയൽ ജില്ലയായ തനഹ് ദാതാറിൽ നിന്ന് മറ്റ് ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തതായി നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. മാരകമായ വെള്ളപ്പൊക്കത്തിൽ എട്ട് മൃതദേഹങ്ങൾ ചെളിയിൽ നിന്ന് പുറത്തെടുത്തതായി ഏജൻസി പറഞ്ഞു.

ഇനി മറ്റൊരിടത്ത്, കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, കഴിഞ്ഞയാഴ്ച അധികാരികൾ അതിൻ്റെ അലേർട്ട് ലെവൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയതിനെത്തുടർന്ന് അഞ്ച് കിലോമീറ്ററിലധികം ആകാശത്തേക്ക് ഒരു വലിയ ചാരം തുപ്പി. നാശനഷ്ടങ്ങളോ ആളപായമോ ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഗ്നിപർവ്വതത്തിൻ്റെ കൊടുമുടിയിൽ നിന്ന് അഞ്ച് കിലോമീറ്ററിലധികം ഉയരത്തിൽ ഇത് എത്തിയതായി അധികൃതർ പറഞ്ഞു, ഇത് സമീപ മാസങ്ങളിലെ ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നാണ്. അഗ്നിപർവ്വത ചാരം വീഴുന്നതിൽ നിന്ന് സംരക്ഷിക്കാൻ പുറത്ത് പോകുമ്പോൾ മുഖംമൂടികളും ഗ്ലാസുകളും ധരിക്കാൻ വാഫിദ് സമീപവാസികളോട് അഭ്യർത്ഥിച്ചു.

ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് ഇബു, കഴിഞ്ഞ വർഷം 21,000 തവണ പൊട്ടിത്തെറിച്ചു. 2023ൽ പ്രതിദിനം ശരാശരി 58 സ്‌ഫോടനങ്ങളാണ് ഇബു രേഖപ്പെടുത്തിയതെന്ന് ജിയോളജി ഏജൻസി ഉദ്യോഗസ്ഥൻ സോഫിയാൻ പ്രിമുല്യാന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റുവാങ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവൻ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി റുവാങ് അഗ്നിപര്‍വതം സ്ഥിരമായി പൊട്ടിത്തെറിക്കുന്നുണ്ട്. ആഴക്കടല്‍ ഭൂകമ്പങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആദ്യം അഭയം തേടിയ തഗുലാന്‍ഡാങ് ദ്വീപില്‍ നിന്ന് പ്രവിശ്യാ തലസ്ഥാനമായ മനാഡോയിലേക്ക് ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ നിര്‍ബന്ധിതരായി. റോഡുകളും കെട്ടിടങ്ങളും ചാരം കൊണ്ട് മൂടപ്പെടുകയും ചില വീടുകളുടെ മേല്‍ക്കൂര തകരുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ചാരം പടര്‍ന്നതിനെ തുടര്‍ന്ന് മാനാഡോയിലെ സാം റതുലാന്‍ഗി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ, റിയാസിന്റെയും ഭാര്യയുടെയും യാത്ര മേയ് രണ്ടിന് തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യുഎഇ യിലേക്കാണ് ആദ്യം പോയത്. ആറാം തിയതിയോടെ ഇരുവരും ഇന്തോനേഷ്യയിലെത്തും. ആറുമുതല്‍ 12 വരെ മുഖ്യമന്ത്രിയും ഭാര്യയും ചെറുമകനും ഇന്തോനേഷ്യയിലുണ്ടാകും. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാവരുടെയും യാത്ര ഒരുമിച്ചാണ്.

12 മുതല്‍ 18 വരെയാണ് സിങ്കപ്പൂര്‍ സന്ദര്‍ശനം. 19ന് യുഎഇയിലേക്ക് പോകും. 21 വരെയാണ് യാത്ര. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ, അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല; ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്  (2 hours ago)

എളംബ്ലാശേരിയില്‍ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം  (2 hours ago)

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍  (2 hours ago)

മാനന്തവാടിയില്‍ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം  (2 hours ago)

ദില്ലിയില്‍ അദ്ദേഹത്തിന് ഒരു പണിയുമില്ല; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്  (3 hours ago)

കെ.സി.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സംഭവം: വിവാഹകാര്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമെന്ന് പ്രാഥമിക വിവരം  (3 hours ago)

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു  (4 hours ago)

എന്ത് വന്നാലും ദേശീയപാത 2025ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  (4 hours ago)

നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്  (6 hours ago)

വത്സലാ ക്ലബ്ബിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി  (6 hours ago)

ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം  (6 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി  (6 hours ago)

തെലങ്കാന മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: മാദ്ധ്യമപ്രവര്‍ത്തകയായ യുട്യൂബ് ചാനല്‍ ഉടമയും സഹപ്രവര്‍ത്തകയും അറസ്റ്റില്‍  (7 hours ago)

മകളെയും കുടുംബത്തെയും കാണാന്‍ ബഹ്റൈനിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends