സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടു... പിന്നാലെ ഭൂജല വകുപ്പിലെ വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി... ഭൂചലനമാണ് കിണർജലം അപ്രത്യക്ഷമാകാൻ കാരണം...
സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടു . പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ ജലസമൃദ്ധമായ കിണറാണ് ഒറ്റദിവസം കൊണ്ട് വരണ്ടുണങ്ങിയത് .ഇതിന് പിന്നാലെ ഭൂജല വകുപ്പിലെ വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. ഭൂചലനമാണ് കിണർജലം അപ്രത്യക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തൽ .കിണറിലും പരിസരത്തും ഭൂജല വകുപ്പ് വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് ഈ നിഗമനം.കിണറിനകത്ത് കുഴിച്ച കുഴൽ കിണർ മൂലം ഭൂചലന സമയത്ത് ഭൂമിക്കടിയിലെ പാറകൾക്കിടയിൽ വിള്ളലുകൾ രൂപപ്പെട്ടുവെന്നും ഈ വിള്ളലുകളിലൂടെ വെള്ളം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നുമാണ് വിദഗ്ധർ പറയുന്നത്.
ആഴ്ചകൾക്ക് മുൻപാണ് തൃശ്ശൂരും പാലക്കാടും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഓങ്ങല്ലൂർ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്.
ഉഗ്ര ശബ്ദം കേട്ട് ഞെട്ടിപ്പോയെന്നും കടയുടെ ഷീറ്റും ഉപകരണങ്ങളും ഉൾപ്പെടെ കുലുങ്ങിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .
അതിന്റെയൊക്കെ ഭാഗമായിട്ടാവാം ഇപ്പോൾ ഇത്തരത്തിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയുന്നത്. നിലവിൽ ഒരു വീട്ടിൽ മാത്രമാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത് . ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അതെ സമയം സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.25-06-2024: കണ്ണൂർ, കാസറഗോഡ്. 26-06-2024: വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.27-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 28-06-2024: കണ്ണൂർ, കാസറഗോഡ്.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്.
https://www.facebook.com/Malayalivartha